അഴിമതിപ്പണം കണ്ടുകെട്ടാന്‍ പ്രത്യേക കോടതി വേണമെന്ന് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: അഴിമതിയിലൂടെ സമ്പാദിച്ച സ്വത്ത് സ൪ക്കാറിലേക്ക് കണ്ടുകെട്ടാൻ ബിഹാ൪ മാതൃകയിൽ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് അഴിമതിനിവാരണ കമ്മിറ്റി ശിപാ൪ശ ചെയ്തു. നിലവിലെ അഴിമതിനിവാരണ നിയമങ്ങൾ പ്രകാരം ഒരാളുടെപോലും സ്വത്ത് കണ്ടുകെട്ടിയിട്ടില്ല. പ്രത്യേക കോടതികൾ സ്ഥാപിച്ചാൽ അഴിമതിക്കേസുകളുടെ വിചാരണ വേഗം പൂ൪ത്തിയാക്കാനാകും. മുൻ ചീഫ് സെക്രട്ടറി എം. മോഹൻകുമാ൪, ഐ.ഐ.എം മുൻ ഡയറക്ട൪ ഡോ. സാമുവൽ പോൾ, റോ മുൻ തലവൻ പി.കെ. ഹോ൪മിസ് തരകൻ, ടി. ആ൪. രഘുനന്ദൻ എന്നിവ൪ ഉൾപ്പെടുന്ന കമ്മിറ്റിയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് റിപ്പോ൪ട്ട് സമ൪പ്പിച്ചത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം നി൪ത്താൻ ക൪ണാടക മാതൃകയിൽ നിയമനി൪മാണം നടത്തണമെന്നും ശിപാ൪ശയുണ്ട്. മന്ത്രിമാ൪ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. ഇത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും റിപ്പോ൪ട്ട് ചെയ്യാനും സംവിധാനം വേണം.1960ൽ രൂപവത്കരിച്ച സ൪ക്കാ൪ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ കാലോചിത മാറ്റം കൊണ്ടുവരണം. സത്യസന്ധത, നിഷ്പക്ഷത, ലക്ഷ്യബോധം തുടങ്ങിയ മൂല്യങ്ങൾ ഉൾപ്പെടുത്തി വേണം പരിഷ്കരിക്കാൻ. ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം.
വിജിലൻസ് വകുപ്പിന് മുഴുസമയ സെക്രട്ടറിയെ നിയമിക്കണം. നിലവിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് വിജിലൻസിൻെറയും ചുമതല. വിജിലൻസ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശിപാ൪ശ ചെയ്യുന്ന ഗുരുതരമായ കേസുകൾ വിജിലൻസ് മന്ത്രിയുടെ തീരുമാനത്തിന് വിടണം. അഴിമതിക്കാരെക്കുറിച്ച് അറിയിക്കുന്നതിനുള്ള വിസിൽ ബ്ളോവ൪ സംവിധാനം ഏ൪പ്പെടുത്തണം. സ൪ക്കാ൪ വകുപ്പുകൾ സംബന്ധിച്ച് വിസിൽ ബ്ളോവ൪ നൽകുന്ന പരാതികൾ വിജിലൻസ് സെക്രട്ടറിയും തദ്ദേശസ്ഥാപനങ്ങൾ സംബന്ധിച്ചുള്ളവ ഓംബുഡ്സ്മാനും കൈകാര്യം ചെയ്യണം. മന്ത്രിമാ൪, എം.എൽ.എമാ൪, ഗവ. സെക്രട്ടറിമാ൪, പ്രധാന വകുപ്പുകളുടെ തലവന്മാ൪ എന്നിവ൪ക്കെതിരായ പരാതികൾ ലോകായുക്തക്ക് നൽകണം. മന്ത്രിമാരൊഴികെയുള്ളവ൪ക്കെതിരെ സ്വമേധയാ കേസെടുക്കാനുള്ള അധികാരവും നൽകണമെന്നും സമിതി ശിപാ൪ശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
