അടിയുറക്കാത്ത സര്‍ക്കാര്‍
text_fieldsഎൻെറ വാദങ്ങൾ കോൺഗ്രസ് ചെവിക്കൊള്ളില്ല എന്നറിയാം. അങ്ങനെയായിരുന്നെങ്കിൽ, പോരാട്ടം അവസാനിപ്പിക്കാൻ ഞാൻ ആ പാ൪ട്ടിയെ ഉപദേശിക്കുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതിജീവിക്കുകയാണെങ്കിൽകൂടി അധികാരക്കസേര ഉറപ്പിക്കാൻ മാത്രമായിരിക്കും പാ൪ട്ടി നോക്കുക; ഭരണത്തിലായിരിക്കില്ല.
പാ൪ട്ടി നേരിടുന്ന പ്രതിസന്ധി പുതിയതല്ല. കഴിഞ്ഞ മൂന്നുനാല് വ൪ഷമായി പരിഷ്കരണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ച൪ച്ചകൾ നടന്നുവരുകയാണ്. അധികാരം നഷ്ടമാകുമെന്ന ഭയമാണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നതിൽനിന്ന് പാ൪ട്ടിയെ തടഞ്ഞത്. അങ്ങനെ, പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻെറ പ്രതിച്ഛായ കുത്തനെ ഇടിഞ്ഞു. ദയനീയമായ ഒരവസ്ഥയിലായി അദ്ദേഹം.
ലോക്സഭയിൽ പാ൪ട്ടിക്ക് വേണ്ടത്ര അംഗങ്ങളില്ലെന്നത് സത്യമാണ്. 19 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ 536 അംഗ സഭയിൽ ഭരണസഖ്യത്തിൻെറ അംഗബലം 254 ആയി കുറഞ്ഞു. ഭൂരിപക്ഷമുറപ്പിക്കാൻ 22 അംഗങ്ങളുള്ള സമാജ്വാദി പാ൪ട്ടിയുടെ നേതാവ് മുലായം സിങ് യാദവിനെയോ 21 അംഗങ്ങളുള്ള ബി.എസ്.പിയുടെ നേതാവ് മായാവതിയെയോ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളുണ്ടാവുക സ്വാഭാവികം.
അതേസമയം, ഇവരിൽ ഒരാളെ അല്ലെങ്കിൽ രണ്ടുപേരെയും ഒപ്പം കൂട്ടുന്നതിന് നൽകേണ്ടി വരുന്ന വിലയെന്താണെന്ന് കോൺഗ്രസിനറിയാം. ഇരുനേതാക്കൾക്കെതിരെയും നിരവധി അഴിമതി കേസുകൾ നിലവിലുണ്ട്. മായാവതി താരതമ്യേന നിശ്ശബ്ദയാണെങ്കിലും കോൺഗ്രസെന്നാൽ അഴിമതിയാണെന്നാണ് മുലായമിൻെറ നിരീക്ഷണം. 18 അംഗങ്ങളുള്ള ഡി.എം.കെ കോൺഗ്രസിനോട് വിലപേശുകയാണ്. മറ്റൊരുതരത്തിൽ പാ൪ട്ടി കോൺഗ്രസിനോട് വിധേയപ്പെട്ടിരിക്കുകയുമാണ്.
യഥാ൪ഥ പ്രശ്നം നേതാക്കളുടെതാണ്; ഉത്ത൪പ്രദേശിൽനിന്നുള്ള മുലായം സിങ് യാദവിൻെറയും മായാവതിയുടെയും. ഇവരിലൊരാളെ, അല്ലെങ്കിൽ രണ്ടുപേരെയും ഒപ്പംകൂട്ടാനായാലും ഇതിനകം തന്നെ കളങ്കപ്പെട്ടുകഴിഞ്ഞ കോൺഗ്രസിന് എന്ത് പ്രതിച്ഛായ നേട്ടമാണ് ഉണ്ടാവുക? ഡീസലിൻെറ വില വ൪ധനയാണ് സ൪ക്കാ൪ നേരിടുന്ന മുഖ്യ ചോദ്യം. രണ്ടാമത്തെ വിഷയം ബഹുബ്രാൻഡ് ചില്ലറ വിൽപന മേഖലയിൽ നേരിട്ടുളള വിദേശ നിക്ഷേപം അനുവദിക്കുന്നതാണ്. ഒരുപക്ഷേ, ചില്ലറ വ്യാപാര മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതുവഴി തോന്നിയതുപോലെ വില കൂട്ടുന്ന കച്ചവടക്കാരെ മെരുക്കാൻ ജനങ്ങൾക്ക് കഴിഞ്ഞേക്കാം. ചെറുകിട വ്യാപാരികളിൽ എല്ലാവരും അങ്ങനെയാവണമെന്നില്ല. എന്നാൽ, എല്ലാ കച്ചവടക്കാരെയും ഒരുപോലെ കണ്ട്, ഇത്തരം നടപടികൾ സ്വീകരിക്കുന്നത് പ്രശ്നം സൃഷ്ടിക്കും. ഇത്തരം നടപടികൾ കുഴപ്പത്തിലേക്ക് നയിക്കുമ്പോൾ അവയെ എങ്ങനെയാണ് പരിഷ്കരണം എന്ന് വിളിക്കുന്നത്? ഇതിനെ എതി൪ക്കുന്നവരെല്ലാം പരിഷ്കരണ വിരുദ്ധ൪ ആണെന്നാണോ അ൪ഥം?
ഈ പരിഷ്കാരങ്ങളെല്ലാം കഴിഞ്ഞ മൂന്നുനാല് വ൪ഷമായി സ൪ക്കാരിൻെറ മുന്നിലുള്ളതാണ്. എന്നാൽ, അധികാരത്തിലെത്തിയ 2004ലോ 2008ലോ നടപ്പാക്കാതെ എന്തുകൊണ്ടാണ് 2012 സെപ്റ്റംബറിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തെരഞ്ഞെടുത്തത്? പാ൪ലമെൻറ് തെരഞ്ഞെടുപ്പ് 2014 ആദ്യം നടക്കാനിരിക്കുകയാണ്. ഇനി ഒന്നര വ൪ഷത്തിൽ താഴെ മാത്രമാണ് ഉള്ളത്. ഇതുവരെ വരുത്തിയ തെറ്റുകൾക്കും വീഴ്ചകൾക്കും പരിഹാരം ചെയ്യാനുള്ള സമയം പോലുമില്ല.
അടുത്തകാലത്തുണ്ടായ നിരവധി അഴിമതികേസുകളിൽനിന്ന് ജനദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ ഇത്? കൊട്ടിഘോഷിക്കപ്പെടുന്ന പരിഷ്കാരങ്ങളെക്കാൾ ഭരണത്തിലെ സുതാര്യതയാണ് വേണ്ടത്. ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വന്നാൽ സ൪ക്കാ൪ അതിജീവിക്കുമെന്നതിൽ സംശയമില്ല. പ്രലോഭിപ്പിച്ച് വീഴ്ത്താൻ പറ്റുന്ന നിരവധി ചെറുകിട പാ൪ട്ടികളുള്ളപ്പോൾ അതിന് പ്രയാസമില്ല. അതേസമയം, ചുമതലാബോധം കാണിക്കുന്നില്ലെങ്കിൽ എണ്ണത്തിന് വലിയ അ൪ഥമുണ്ടാകില്ല. പണമുണ്ടാക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും കൈകോ൪ത്തിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. പല കുംഭകോണങ്ങളും ഇനിയും വെളിച്ചത്തുവരാനിരിക്കുന്നതേയുള്ളൂ. ചിലതെങ്കിലും പുറത്തുകൊണ്ടുവന്നതിൽ മാധ്യമങ്ങളോട് നന്ദിയുണ്ട്. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് സ൪ക്കാ൪ തുടങ്ങുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നുമല്ലെന്ന് പിന്നീട് വ്യക്തമായി.
മൻമോഹൻ സിങ് സ൪ക്കാരിൻെറ പ്രശ്നം നിശ്ചയദാ൪ഢ്യം ഇല്ലെന്നതാണ്. നെഹ്റുവിൻെറ കാലത്തും ഇതേ പ്രശ്നമുണ്ടായിരുന്നു. സംശയമാണ് നയപരമായ തീരുമാനങ്ങളെടുക്കാൻ തടസ്സമാകുന്നത്.
ദക്ഷിണേഷ്യയെക്കുറിച്ച് പഠിച്ച് ‘ഏഷ്യൻ ഡ്രാമ’ എന്ന പുസ്തകമെഴുതിയ ഗുന്നാ൪ മി൪ദാൽ ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്ക് വഴങ്ങേണ്ടിവരുന്ന മൃദു രാജ്യമാണ് ഇന്ത്യയെന്നാണ് അഭിപ്രായപ്പെട്ടത്. 1955ൽ ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയ കാലത്തേതുപോലെ ഇന്നും ഇത് സത്യമാണ്. 1990ൽ ആരംഭിച്ച മൻമോഹൻ സിങ്ങിൻെറ പരിഷ്കാരങ്ങൾ പലകാരണങ്ങളാൽ മിശ്ര സമ്പദ് വ്യവസ്ഥ ഫലപ്രദമല്ലെന്ന് കാണിച്ചിട്ടുണ്ട്. സാമ്പ്രദായികമായ കാ൪ക്കശ്യവും മതപരമായ സങ്കുചിതത്വവുമൊക്കെ ഇതിന് കാരണമാണ്. സമഗ്ര വികസനമെന്ന അദ്ദേഹത്തിൻെറ മുദ്രാവാക്യം നല്ലതാണെന്ന് തെളിയിക്കാനായിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. എന്നാൽ, അഴിമതിയും നിശ്ചയ ദാ൪ഢ്യമില്ലായ്മയും അതിന് തടസ്സമാവുകയാണ്.
ഇടതുപക്ഷ ചിന്തകളോട് ഉറച്ചുനിൽക്കാനാണ് എനിക്കിഷ്ടം. പക്ഷേ, പ്രായോഗിക വാദമാണ് ഇപ്പോൾ ഇന്ത്യയിൽ മുഖ്യമായിട്ടുള്ളത്. വിദേശ കടന്നുകയറ്റത്തോടെയുള്ള സാമ്പത്തിക നടപടികൾ നമുക്ക് ഇഷ്ടമല്ലായിരിക്കാം. പക്ഷേ, അത് വിജയിക്കുന്നുവെന്നാണ് തോന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
