Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഅ്ദനി വിഷയത്തില്‍...

മഅ്ദനി വിഷയത്തില്‍ പാര്‍ട്ടികളുടെ മൗനം അപകടകരം -സെബാസ്റ്റ്യന്‍ പോള്‍

text_fields
bookmark_border
മഅ്ദനി വിഷയത്തില്‍ പാര്‍ട്ടികളുടെ മൗനം അപകടകരം -സെബാസ്റ്റ്യന്‍ പോള്‍
cancel

ന്യൂദൽഹി: അബ്ദുന്നാസി൪ മഅ്ദനി നേരിടുന്ന നീതിനിഷേധം ദേശീയതലത്തിൽ ച൪ച്ച ചെയ്യപ്പെടുകയും ഇടപെടൽ ഉണ്ടാവുകയും വേണമെന്ന് ജസ്റ്റിസ് ഫോ൪ മഅ്ദനി ഫോറം ചെയ൪മാനും മുൻ എം.പിയുമായ സെബാസ്റ്റ്യൻ പോൾ. കെട്ടിച്ചമക്കപ്പെട്ട കേസുകൾ സംബന്ധിച്ച് ദൽഹിയിൽ നടന്ന ജനകീയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം വിചാരിച്ചാൽ ഒരാളെ എങ്ങനെ ക്രൂശിക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പതര കൊല്ലം കോയമ്പത്തൂ൪ ജയിലിൽ കിടന്ന അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചതാണ്. വീണ്ടും ക൪ണാടക പൊലീസ് കള്ളകേസിൽ കുടുക്കി ജയിലിലാക്കിയ മഅ്ദനിയുടെ ആരോഗ്യനില മോശമാണ്. അതിൻെറ പേരിലെങ്കിലും ജാമ്യം അനുവദിക്കാൻ കോടതികൾ തയാറാകുന്നില്ല. ഇക്കാര്യത്തിൽ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാ൪ട്ടികളും നടത്തുന്ന മൗനമാണ് ഏറെ അപകടകരം. ദലിത്-പിന്നാക്ക ഐക്യത്തിന് വേണ്ടിയുള്ള വ൪ത്തമാനങ്ങളാണ് മഅ്ദനി വേട്ടയാടപ്പെടാൻ കാരണം. മഅ്ദനിക്ക് സംഭവിച്ചത് നാളെ മറ്റുള്ളവ൪ക്കും സംഭവിക്കാം. അതുണ്ടാകാതിരിക്കാൻ ദേശീയതലത്തിൽ ജനാധിപത്യ, മതേതര വിശ്വാസികൾ ശബ്ദിക്കണമെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
മഅ്ദനിയെ തീവ്രവാദിയാക്കുന്നവ൪ സ്വന്തം കാൽ ബോംബെറിഞ്ഞ് തക൪ത്തവ൪ക്ക് മാപ്പ് നൽകി കോടതിയിൽ മൊഴി നൽകിയ വ്യക്തിയാണ് അദ്ദേഹമെന്ന സത്യം മറച്ചുവെക്കുകയാണെന്ന് മഅ്ദനിയുടെ മകൻ ഉമ൪ മുഖ്താ൪ പറഞ്ഞു. ബാബരി മസ്ജിദ് തക൪ത്ത സമയത്ത് 1000 പള്ളി പൊളിച്ചാലും അതിൻെറ പേരിൽ ഒരമ്പലത്തിനു പോലും പോറലേൽക്കരുതെന്നാണ് മഅ്ദനി പറഞ്ഞത്. ജയിലിലായിരുന്നതിനാൽ ഉപ്പയുടെ ലാളനയറിയാതെയാണ് വള൪ന്നത്. ഒടുവിൽ ഉപ്പ മോചിതനായപ്പോൾ അവ൪ ഉമ്മയെ കള്ളക്കേസിലാക്കി. ഉമ്മക്ക് ജാമ്യം ലഭിച്ചപ്പോൾ ഉപ്പ വീണ്ടും ജയിലിലായി. വക്കീലായി, ജയിലിലടക്കപ്പെട്ട നിരപരാധികൾക്ക് സഹായമെത്തിക്കാനാണ് അവസാനം ജയിലിൽച്ചെന്ന് കണ്ടപ്പോൾ ഉപ്പ നൽകിയ ഉപദേശം. ദയയല്ല, നീതിയാണ് സ൪ക്കാറിനോടും കോടതിയോടും ആവശ്യപ്പെടുന്നതെന്നും ഉമ൪ മുഖ്താൻ പറഞ്ഞു.
ഒരു പ്രത്യേക വിഭാഗത്തിൽപെട്ടവരുടെ ഇ-മെയിൽ ചോ൪ത്തിയ ഭരണകൂടത്തിൻെറ നടപടി പൂഴ്ത്തിവെക്കുകയും വാ൪ത്ത പുറത്തുവന്നതുമായി ബന്ധപ്പെട്ടവരെ കേസിൽ കുടുക്കുകയുമാണ് കേരളസ൪ക്കാ൪ ചെയ്തതെന്ന് ഇ-മെയിൽ വിക്ടിംസ് ഫോറം പ്രതിനിധി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി.
ദലിത് മുന്നേറ്റം തടയാനാണ് ഡി.എച്ച്.ആ൪.എമ്മിന് നേരെയുണ്ടായ പൊലീസ് നടപടിയെന്ന് സുരേഷ് പറഞ്ഞു. തങ്ങൾക്കെതിരെ പറയപ്പെട്ട തീവ്രവാദ കേസുകളിലൊന്നിലും കുറ്റപത്രം ഇനിയും നൽകിയിട്ടില്ല. കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് മനസ്സിലാക്കേണ്ടത്. ബുദ്ധമതത്തിലേക്ക് പരിവ൪ത്തനം ചെയ്തതിൻെറ പേരിൽ സംഘപരിവാറും ഇടതുവോട്ട് ബാങ്ക് ചോ൪ച്ചയുടെ പേരിൽ സി.പി.എമ്മും തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നുവെന്നും സുരേഷ് കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story