തീവ്രവാദ ബന്ധം: യുവാക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
text_fieldsബംഗളൂരു: മുതി൪ന്ന പത്ര പ്രവ൪ത്തകരെ വധിക്കാൻ പദ്ധതിയിട്ടുവെന്നാരോപിച്ച് പിടിയിലായ മുസ്ലിം യുവാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കോടതിക്കകത്തു വെച്ച് പ്രതികളുടെ ഫോട്ടോ എടുത്ത മഹാരാഷ്ട്ര എ.ടി.എസ് ഉദ്യോഗസ്ഥരുടെ നടപടി ബഹളത്തിനിടയാക്കി. 30 ദിവസത്തോളം നീണ്ട പൊലീസ് കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചതിനാൽ ബംഗളൂരു മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സംഘത്തിലെ 11പ്രതികളെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആഗസ്റ്റ് 29ന് പിടിയിലായ ഇവരുടെ കസ്റ്റഡി കാലാവധി സെപ്റ്റംബ൪ 13ന് അവസാനിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടതിനെ തുട൪ന്ന് ഈ മാസം 27വരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിടുകയായിരുന്നു. ബാക്കിയുള്ളവരിൽ ഹൈദരാബാദിൽ നിന്ന് പിടികൂടിയ ഉബൈദുല്ല, ബംഗളൂരു മെജസ്റ്റിക് ബസ്സ്റ്റാൻഡിന് സമീപത്തു നിന്ന് പിടിയിലായ നാന്ദേഡ് സ്വദേശി മുഹമ്മദ് അക്രം എന്നിവരെ സെപ്റ്റംബ൪ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
