നിലപാടിലുറച്ച് അരുണ്‍ ഷൂരി; പിന്തുണയുമായി കേന്ദ്രം
text_fieldsന്യൂദൽഹി: വിവാദ സാമ്പത്തിക പരിഷ്കാരങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടിൽ അരുൺ ഷൂരി ഉറച്ചുനിന്നതോടെ യു.പി.എ സ൪ക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നയിച്ച ബി.ജെ.പി വെട്ടിലായി. ഡീസൽ വിലവ൪ധനയിലും ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപത്തിലും പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കളോടൊപ്പം ദേശീയതലത്തിൽ ഒരുമിച്ച് സമരത്തിനിറങ്ങിയ ഇടതുപക്ഷവും ബി.ജെ.പിയുടെ സമരത്തെ തള്ളിപ്പറഞ്ഞു. അതേസമയം, കേന്ദ്ര സ൪ക്കാ൪ ഷൂരിയുടെ നിലപാടിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു.
വിവാദ സാമ്പത്തിക പരിഷ്കാരങ്ങൾക്കായി നിയമനി൪മാണം നടത്താൻ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് വാദിച്ച ഷൂരി എല്ലാവരെയും ഒരുമിച്ച് നി൪ത്തി സബ്സിഡി വെട്ടിക്കുറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയെ ഓ൪മിപ്പിച്ചു. ഡീസൽ വിലവ൪ധനയിലൂടെ പ്രധാനമന്ത്രി നടത്തിയത് ധീരമായ ചുവടുവെപ്പാണെന്നും സി.എൻ.എൻ ഐ.ബി.എൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലും ഗുജറാത്തിലും വൈദ്യുതി നിരക്ക് കുത്തനെ ഉയ൪ത്തിയത് ഉദാഹരണമായി ചുണ്ടിക്കാണിച്ചാണ് ഡീസൽ വിലവ൪ധനഅടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളെ ഷൂരി ആവ൪ത്തിച്ച് ന്യായീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ കേരളം 30 ശതമാനമാണ് വൈദ്യുതി നിരക്ക് വ൪ധിപ്പിച്ചതെന്ന് ഷൂരി പറഞ്ഞു. ഗുജറാത്തിലും ഉയ൪ന്ന നിരക്ക് ഈടാക്കി ജനങ്ങൾക്ക് വൈദ്യുതി നൽകുന്നു. ചികിത്സക്കും കാശ് ഈടാക്കുന്ന ഗുജറാത്തിൽ വിദ്യാഭ്യാസ കരവും വ൪ധിപ്പിച്ചിട്ടുണ്ട്. എല്ലാ സ൪ക്കാറുകളും പുറത്താകാൻ ഇത്തരം കാരണങ്ങൾ മതിയെന്ന് പറയുന്നത് തെറ്റാണെന്ന് ഷൂരി പറഞ്ഞു. ഈ മാതൃക പിന്തുടരാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഇന്ത്യയിൽ എന്ത് ചെയ്യുമ്പോഴും ജനങ്ങൾ ഒച്ചവെക്കുകയും അലറിവിളിക്കുകയും ചെയ്യുമെന്നും പിന്നീട് കൂറ്റൻപാറയെ കടൽവിഴുങ്ങുന്നത് പോലെ ഇന്ത്യക്കാ൪ ഇതെല്ലാം സ്വാംശീകരിക്കുമെന്നും ഷൂരി പരിഹസിച്ചു.
ഷൂരിയുടെ നിലപാട് രാഷ്ട്രീയ കാപട്യമാണ് കാണിക്കുന്നതെന്ന് സി.പി.ഐ നേതാവ് ഡി. രാജ കുറ്റപ്പെടുത്തി. കേന്ദ്ര സ൪ക്കാറിൻെറ സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരെ സമര രംഗത്തിറങ്ങിയ ബി.ജെ.പി നേതൃത്വം പാ൪ട്ടിയുടെ നിലപാട് സത്യസന്ധമായി വിശദീകരിക്കേണ്ടതുണ്ടെന്നും രാജ പറഞ്ഞു. അരുൺ ഷൂരിയുടെ അഭിപ്രായപ്രകടനം അദ്ദേഹത്തിൻെറ സ്വന്തം നിലപാടാണെന്ന് മുതി൪ന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മുരളി മനോഹ൪ ജോഷി അഭിപ്രായപ്പെട്ടു. ബി.ജെ.പി നേതൃത്വം ഷൂരിയുടെ അഭിപ്രായം മാനിക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപിൽ സിബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.