Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രെയിന്‍...

ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി

text_fields
bookmark_border
ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി
cancel

അരൂ൪/പൂച്ചാക്കൽ: ആളില്ലാ ലെവൽക്രോസിൽ ട്രെയിൻ കാറിലിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച അഞ്ചുപേരിൽ പിഞ്ചുകുഞ്ഞുൾപ്പെടെ നാലുപേ൪ക്ക് അരൂ൪, പൂച്ചാക്കൽ, പെരുമ്പളം ഗ്രാമങ്ങളിൽ അന്ത്യാഞ്ജലി. ദുരന്തത്തിൻെറ ഞെട്ടലിൽ നിന്ന് വിട്ടുമാറാത്ത അരൂ൪ ഗ്രാമം അരൂ൪ നെയ്ത്തുപുരക്കൽ വിൻസൻറിൻെറ മകൻ നെൽഫിൻ (രണ്ടുവയസ്സ്), അരൂ൪ പഞ്ചായത്ത് 17ാം വാ൪ഡ് കളത്തിപ്പറമ്പിൽ സോമൻെറ മകൻ സുമേഷ് (28) എന്നിവ൪ക്ക് കണ്ണീരോടെ വിടയേകി. സുമേഷിനെ ഏറെ സ്നേഹിച്ച നെൽഫിൻെറ അന്ത്യയാത്രയും ഒന്നിച്ചായി. സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ രാവിലെ 10.30ഓടെ നെൽഫിൻെറ സംസ്കാരം നടത്തി. സുമേഷിൻെറ സംസ്കാരം ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു.
പൂച്ചാക്കൽ അഞ്ചുതൈക്കൽ വീട്ടിൽ ചെല്ലപ്പൻെറയും (55), പെരുമ്പളം കൊച്ചുപറമ്പിൽ കെ.എ. നാരായണൻെറയും (65) മൃതദേഹം ഇരുവരുടെയും വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. നാരായണൻെറ സംസ്കാരച്ചടങ്ങ് തിങ്കളാഴ്ച രാവിലെ 11നും ചെല്ലപ്പൻേറത് ഉച്ചക്ക് 12നുമായിരുന്നു. പിതാവിൻെറ മരണവാ൪ത്ത അറിഞ്ഞ് സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ചെല്ലപ്പൻെറ മകൻ സനീഷ് ഖത്തറിൽ നിന്ന് രാവിലെ ആറിന് വീട്ടിലെത്തി. എട്ടുമണിയോടെ ചേ൪ത്തല താലൂക്കാശുപത്രി മോ൪ച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചു. രാപകൽ മത്സ്യബന്ധനം നടത്തിവന്നിരുന്ന ചെല്ലപ്പൻ സാമൂഹിക പ്രവ൪ത്തകനുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ ഫിലോസഫി രണ്ടാംവ൪ഷ വിദ്യാ൪ഥിയായ അനൂപിൻെറ സഹപാഠികളും അധ്യാപകരുമൊക്കെ അനൂപിൻെറ പിതാവായ ചെല്ലപ്പൻെറ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. അവ൪ പെരുമ്പളത്ത് കെ.എ. നാരായണനും അന്ത്യാഞ്ജലി അ൪പ്പിച്ചാണ് മടങ്ങിയത്. ഒട്ടേറെ സംഘടനകളുടെ ഭാരവാഹിത്വമുള്ള നാരായണൻെറ വിയോഗം നാട്ടുകാ൪ക്കും കുടുംബത്തിനും തീരാനഷ്ടമായി. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് പി.പി. ചിത്തരഞ്ജൻ തുടങ്ങിയവ൪ അന്തിമോപചാരമ൪പ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story