അരിവില കുതിക്കുന്നു; സര്‍ക്കാര്‍ അനങ്ങുന്നില്ല
text_fieldsകോട്ടയം: അരിവില കുതിച്ചുയരുമ്പോഴും സ൪ക്കാറിന് അനങ്ങാപ്പാറ നയം. നേരത്തേ, അരിവില കുത്തനെ ഉയ൪ന്നപ്പോഴൊക്കെ സിവിൽ സപൈ്ളസ് വകുപ്പ് അടക്കമുള്ളവരുടെ ഇടപെടൽ സാധാരണക്കാ൪ക്ക് ആശ്വാസം പക൪ന്നിരുന്നു. എന്നാൽ, ഇക്കുറി, ഡീസൽ വിലവ൪ധനയുടെ മറവിൽ അരിവില കുതിച്ചുയരുമ്പോഴും അധികൃത൪ നിസ്സംഗത പാലിക്കുകയാണ്.
വിവിധയിനം അരിയുടെ വില കുതിച്ചുയരുകയാണ്. ചില്ലറ വിപണിയിൽ അരി കിലോക്ക് അഞ്ചുരൂപവരെ വ൪ധിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് കിലോക്ക് 21 രൂപയുണ്ടായിരുന്ന ജയ അരിക്ക് ഇപ്പോൾ 27 രൂപവരെയാണ് ചില്ലറ വിപണിയിൽ ഈടാക്കുന്നത്. സുരേഖ അരിക്ക് 26-27 രൂപയാണ് വില. മട്ട വില 30 രൂപ കടന്നു. ഒട്ടുമിക്ക ഇനങ്ങൾക്കും ചില്ലറ വിപണിയിൽ കിലോക്ക് അഞ്ചുരൂപയിലധികം വില വ൪ധിച്ചിട്ടുണ്ട്.
ആന്ധ്രയിൽനിന്നും മറ്റും അരി വരവ് കുറഞ്ഞു, ഡീസൽ വില വ൪ധനയെ തുട൪ന്ന് ലോറി വാടക 25 ശതമാനംവരെ കൂടി എന്നീ കാരണങ്ങളാണ് വില വ൪ധനക്ക് കച്ചവടക്കാ൪ പറയുന്ന ന്യായം. എന്നാൽ, മുൻ കാലങ്ങളിൽ സ൪ക്കാ൪ ഫലപ്രദമായി ഇടപെട്ടപ്പോൾ അരിവില കുത്തനെ കുറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട്.
മുമ്പ് വില വ൪ധന രൂക്ഷമായ അവസരങ്ങളിൽ എഫ്.സി.ഐ ഓപൺ സെയിൽ നടത്താറുണ്ടായിരുന്നു. കച്ചവടക്കാ൪ക്ക് 30 ടൺ വരെയും മില്ലുകാ൪ക്ക് 10 ലോഡുവരെയും അരി ഇങ്ങനെ വാങ്ങാൻ കിട്ടുമായിരുന്നു. റീജനൽ മാനേജരുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ കൂടുതൽ അരി ലഭിക്കുകയും ചെയ്യും. ഇതുവഴി പൊതു വിപണിയിൽ അരി ലഭ്യത വ൪ധിക്കുന്നതോടെ വില കുറയുകയായിരുന്നു. എന്നാൽ, ഇക്കുറി ഗോതമ്പിന് മാത്രമാണ് ഓപൺ സെയിൽ ഏ൪പ്പെടുത്തിയത്.
കേന്ദ്ര സ൪ക്കാ൪ നൽകുന്ന കുറഞ്ഞ വിലയ്ക്കുള്ള അരി ചോദിച്ചുവാങ്ങുന്നതിലും സംസ്ഥാനം അനാസ്ഥ കാണിക്കുകയാണ്. കേരള റേഷൻ ഹോൾസെയിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ തിങ്കളാഴ്ച മന്ത്രി അനൂപ് ജേക്കബിനെ സന്ദ൪ശിച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിരുന്നു. അപ്പോൾ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള അരി എത്തിക്കുന്നതിന് സമ്മ൪ദം ചെലുത്താമെന്ന് അധികൃത൪ സമ്മതിച്ചതുതന്നെ.
10 വ൪ഷത്തിനിടെ,കഴിഞ്ഞ ഓണക്കാലത്തുമാത്രമാണ് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി അനുവദിക്കാതിരുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഓണക്കാലത്തെ സ്പെഷൽ ക്വോട്ട അരി ചോദിച്ചുവാങ്ങി വിതരണം ചെയ്യുന്ന കാര്യത്തിലും സംസ്ഥാനം കടുത്ത അലംഭാവമാണ് കാട്ടിയത്. സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തന്നെ ആരോപണമുന്നയിച്ചിരുന്നു.
സംസ്ഥാന ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും അരിവില വ൪ധിക്കാൻ കാരണമാകുന്നുണ്ട്. റേഷൻ കടകളെയും പൊതുവിപണിയെയും ഇവ൪ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. എന്നാൽ, ഇതനുസരിച്ച് കേരളത്തിൻെറ ക്വോട്ട വ൪ധിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
