ഭൂഗര്‍ഭ കണികാനിരീക്ഷണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
text_fieldsസ്വിറ്റ്സ൪ലൻഡിലെ സേണി (CERN- European Organization for Nuclear Research) ൻെറ ദൈവകണ പരീക്ഷണങ്ങൾ സംബന്ധിച്ച വാ൪ത്തകൾ മാധ്യമശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് കേരള-തമിഴ്നാട് അതി൪ത്തിയിൽ അമേരിക്കൻ സഹായത്തോടെ ഭൂഗ൪ഭ കണികാ നിരീക്ഷണം നടത്തുന്നതിനായി വലിയൊരു നിരീക്ഷണശാല സ്ഥാപിക്കാനുള്ള പദ്ധതികൾ അണിയറയിൽ നടന്നുവരുന്ന കാര്യം പൊതുജനങ്ങളോ മാധ്യമങ്ങളോ എന്തിന്, കേരള സ൪ക്കാ൪തന്നെയോ അറിഞ്ഞിട്ടില്ല. ഒരു ദശകം മുമ്പ് ആസൂത്രണംചെയ്ത ഈ പദ്ധതിയുടെ വിശദാംശങ്ങൾ പല ഔദ്യാഗികരേഖകളിലും കാണാൻ സാധ്യമല്ലെന്നുള്ളതും പൊതുജന സംവാദത്തിനായി ലഭ്യമല്ലാതിരുന്നതും പദ്ധതിയെ സംബന്ധിച്ച ചില ദുരൂഹതകൾ ഉയ൪ത്തുന്നുണ്ട്. കേരള അതി൪ത്തിയിൽ ഇടുക്കി ജില്ലയിൽ സ്ഥാപിക്കാൻപോകുന്ന കണികാ നിരീക്ഷണശാല (ന്യൂട്രിനോ ഒബ്സ൪വേറ്ററി) നിരവധി ചോദ്യങ്ങൾ ഉയ൪ത്തുന്നുണ്ട്. അമേരിക്കൻ ആണവോ൪ജ വകുപ്പിൻെറ സഹായത്തോടെ ഇന്ത്യൻ ആറ്റമിക് എന൪ജി കമീഷൻ സ്ഥാപിക്കാൻപോകുന്ന ഈ നിരീക്ഷണശാലയുടെ യഥാ൪ഥ ഗുണഭോക്താവ് ആരാണ്? ഇന്ത്യയുടെ ഫെഡറൽ നിയമങ്ങളെ അവഗണിച്ചുകൊണ്ട് കേരള സ൪ക്കാറിൻെറ അനുമതിപോലും വാങ്ങിക്കാതെ പദ്ധതി സ്ഥാപിക്കുന്നതെന്തിന്? പദ്ധതി രൂപരേഖ തയാറാക്കിയതാരാണ്? പദ്ധതി ഉയ൪ത്താവുന്ന പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്? പൊതുസമൂഹത്തിൽ ഒരു സംവാദത്തിനുപോലും ഇടനൽകാതെ പദ്ധതി നടപ്പാക്കുന്നതിൻെറ പൊരുളെന്താണ്? ഈ ചോദ്യങ്ങൾക്കൊക്കെയും ഉത്തരം കാണേണ്ടത് പൊതുസമൂഹത്തിൻെറയും ജനകീയ ശാസ്ത്രസമൂഹത്തിൻെറയും ഉത്തരവാദിത്തമാണ്.
എന്താണ് ന്യൂട്രിനോ ഗവേഷണം?
പദാ൪ഥത്തിൻെറ അടിസ്ഥാനകണങ്ങളിൽ ഒന്നായ ലെപ്റ്റോൺ വ൪ഗത്തിൽപ്പെടുന്ന അതിസൂക്ഷ്മ കണങ്ങളാണ് ന്യൂട്രിനോകൾ. ഭൂമിയുടെ അകക്കാമ്പുപോലും തുളച്ച് കടന്നുചെല്ലാൻ കഴിയുന്ന ഒന്നാണ് ന്യൂട്രിനോ. ഒരു ഇലക്ട്രോൺ വോൾട്ട് മുതൽ കോടിക്കണക്കിന് ഇലക്ട്രോൺ വോൾട്ട് ഊ൪ജം വരെ ഇവക്കുണ്ട്. പ്രകാശം കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ലഭ്യമായ ഒന്നാണ് ന്യൂട്രിനോ. ഭൂമിയിൽ പതിക്കുന്ന ന്യൂട്രിനോകളുടെ ഏറ്റവും വലിയ സ്രോതസ്സ് സൂര്യനാണ്. സെക്കൻഡിൽ ഒരു ചതുരശ്ര സെൻറിമീറ്ററിൽ 65 ലക്ഷം സൗര ന്യൂട്രിനോകളാണ് പതിക്കുന്നത്. പകൽ ആകാശത്തുനിന്നും രാത്രി ഭൂമിയുടെ ഒരു ഭാഗത്തുനിന്നും ഭൂമിതുരന്ന് സഞ്ചരിച്ച് ന്യൂട്രിനോകൾ മറുഭാഗത്ത് എത്തുന്നു. ഭൂമിയിലുള്ള വികിരണസ്വഭാവമുള്ള എല്ലാ ധാതുക്കളിൽനിന്നും ന്യൂട്രിനോകൾ പുറന്തള്ളപ്പെടുന്നുണ്ട്. എന്തിനേറെ, മനുഷ്യശരീരത്തിൽനിന്നുപോലും ന്യൂട്രിനോകൾ ഉൽപാദിപ്പിക്കപ്പെടുന്നു. കുറഞ്ഞ ഊ൪ജം (ലക്ഷക്കണക്കിന് ഇലക്ട്രോൺ വോൾട്ട് വരെ- eV) ഉള്ളവയാണ് ഈ ന്യൂട്രിനോകൾ. നിരവധി കോടി ഇലക്ട്രോൺ വോൾട്ട് (1ന് ശേഷം 20 പൂജ്യം) ഊ൪ജമുള്ള ന്യൂട്രിനോകൾ വളരെ വിരളമായി മാത്രമേ പ്രപഞ്ചത്തിൽ കണ്ടുവരുന്നുള്ളൂ. ഇത് എവിടെനിന്നാണ് വരുന്നതെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തമല്ല. സൂര്യനിൽനിന്നും മറ്റും പുറപ്പെടുന്ന കുറഞ്ഞ ഊ൪ജമുള്ള ന്യൂട്രിനോകൾ പ്രത്യേകിച്ച് പ്രതിപ്രവ൪ത്തനങ്ങൾ നടത്തുന്നില്ല എന്നതുകൊണ്ടുതന്നെ ജീവനുമേൽ എന്തെങ്കിലും ഭീഷണിയുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതേസമയം, ഉയ൪ന്ന ഊ൪ജമുള്ള ന്യൂട്രിനോകൾ തീവ്ര പ്രതിപ്രവ൪ത്തന സ്വഭാവമുള്ളതുകൊണ്ടുതന്നെ മറ്റ് അയണീകരണ വികിരണ (Ionising Radiation) പദാ൪ഥങ്ങളെപ്പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. ആണവ നിലയങ്ങളിൽ നിന്നും സേൺ പോലുള്ള ആക്സിലറേറ്ററുകളിൽനിന്നുമാണ് മനുഷ്യനി൪മിത ന്യൂട്രിനോകൾ ഉൽപാദിപ്പിക്കപ്പെടുന്നത്. ആണവ നിലയങ്ങളിൽനിന്ന് പുറപ്പെടുന്നവ കുറഞ്ഞ ഊ൪ജമുള്ളതും ആക്സിലറേറ്ററിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നവ ഉയ൪ന്ന ഊ൪ജമുള്ളവയുമാണ്. 5000 കോടി ഇലക്ട്രോൺ വോൾട്ടു(eV)ള്ള കണികകൾ ഇപ്പോൾ ഇത്തരം ആക്സിലറേറ്ററുകളിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അടുത്ത പതിറ്റാണ്ടിൽ യാഥാ൪ഥ്യമാകാൻ പോകുന്ന ന്യൂട്രിനോ ഫാക്ടറികളിൽനിന്ന് ഇപ്പോഴുള്ളതിനേക്കാൾ എത്രയോ ഇരട്ടി ഊ൪ജമുള്ള കണികകൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു. ഉന്നത ഊ൪ജവാഹിനികളായ ന്യൂട്രിനോകളെ സംയോജിപ്പിച്ചുകൊണ്ട് (collimate) ഒരു ബീം ആക്കി പരിവ൪ത്തിപ്പിച്ച് ഭൂമിയുടെ അകക്കാമ്പിലൂടെ കടത്തി ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള അന്വേഷണങ്ങളാണ് നി൪ദിഷ്ട പരീക്ഷണശാലയിൽ നടക്കാൻ പോകുന്നത്. പ്രകാശത്തെ ലേസ൪ രശ്മികളാക്കുന്നതുപോലെ സംയോജിത ന്യൂട്രിനോകളെ പദാ൪ഥത്തിലൂടെ കടത്തിവിട്ട് നിരീക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്നറിയുന്നു.
ആണവോ൪ജ വകുപ്പിൻെറയും ശാസ്ത്രസാങ്കേതിക വകുപ്പിൻെറയും കീഴിലുള്ള ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണ ശാല (India Based Neutrino Observatory-INO)യുടെ ഔദ്യാഗിക വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അന്തരീക്ഷ ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനമാണ് തമിഴ്നാട്-കേരള അതി൪ത്തി ജില്ലകളായ തേനിയിലും ഇടുക്കിയിലും സ്ഥാപിക്കാനിരിക്കുന്ന പരീക്ഷണശാലയിൽ നടക്കാൻ പോകുന്നത്. ജപ്പാനിലെയും സേണിലെയും ആക്സിലറേറ്ററുകളിൽനിന്ന് വരുന്ന ന്യൂട്രിനോകളെക്കുറിച്ചും ഭാവിയിൽ പഠനവിധേയമാക്കാം എന്ന ചില പരാമ൪ശങ്ങളും ഔദ്യാഗികരേഖകളിലുണ്ട്. അമേരിക്കയിലെ ഫെ൪മിലാബ് നൽകുന്ന വിവരമനുസരിച്ച് ഷികാഗോയിൽ നി൪മിക്കാൻ പോകുന്ന ന്യൂട്രിനോ ഫാക്ടറിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ന്യൂട്രിനോകളെ പഠനവിധേയമാക്കാൻപോകുന്ന വിദൂര നിരീക്ഷണശാലയാണ് (far detector) ഇത്. ഈ ന്യൂട്രിനോകൾ ഭൂമിയുടെ അകക്കാമ്പു വഴി 11,000 കി. മീറ്റ൪ താണ്ടി (പ്രകാശവേഗതക്കടുത്ത്) പരീക്ഷണശാലയിൽ എത്തിച്ചേരും. ഇവിടെ നടക്കുന്ന നിരീക്ഷണ വിവരങ്ങൾ ഫെ൪മിലാബ് വിശകലന വിധേയമാക്കുമെന്നറിയുന്നു.
തമിഴ്നാട്ടിലെ തേവാരത്തിനടുത്തുള്ള പൊട്ടിപ്പുറത്തുനിന്നും ആരംഭിച്ച് 2490 മീറ്റ൪ നീളുന്ന തുരങ്കത്തിലൂടെ ചെന്നെത്താവുന്ന നാലു പരീക്ഷണശാലകളാണ് പദ്ധതിയിൽ ഉള്ളത്. പ്രധാന ശാലക്ക് 3432 ചതുരശ്ര മീറ്റ൪ വിസ്താരവും 32.5 മീറ്റ൪ ഉയരവും ഉണ്ടായിരിക്കും. മറ്റ് മൂന്ന് ശാലകൾക്ക് 1600 ച. മീറ്റ൪ വിസ്താരവും 10 മീറ്റ൪ ഉയരവും വീതം ഉണ്ടായിരിക്കും. 120 വ൪ഷമാണ് പദ്ധതിയുടെ പ്രതീക്ഷിത ആയുസ്സ്. ആണവോ൪ജ വകുപ്പ് ആസൂത്രണം ചെയ്ത ഈ പദ്ധതിയെ 11ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ആസൂത്രണ കമീഷൻ 1300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
2005ൽ അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഫെ൪മിലാബ് വിഭാവനം ചെയ്തതാണ് ഈ പദ്ധതി. ഭൂമിയുടെ അകക്കാമ്പ് വഴി ന്യൂട്രിനോ ബീമുകളെ വിദൂര നിരീക്ഷണശാലയിലെത്തിക്കുന്നതിന് ഇന്ത്യയെയോ ശ്രീലങ്കയെയോ പോലുള്ള പ്രദേശങ്ങൾ ആവശ്യമാണ്.
ആണവോ൪ജവകുപ്പ് നി൪ദിഷ്ട പദ്ധതിക്കായി കേന്ദ്ര-തമിഴ്നാട് സ൪ക്കാറുകളുടെ അനുവാദം നേടിയിട്ടുണ്ടെങ്കിലും കേരള സ൪ക്കാറിനെ ഈ പദ്ധതിയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണശാല പ്രസിദ്ധീകരിച്ച രേഖയിൽ തുരങ്കത്തിലൂടെ 1700 മീറ്റ൪ സഞ്ചരിച്ചാൽ കേരളത്തിൽ എത്തുമെന്ന് വിശദീകരിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 740 മീറ്റ൪ തുരങ്കവും പ്രധാന നിലയവുമടക്കം മൂന്ന് നിരീക്ഷണശാലകളും കേരളത്തിലായിരിക്കും നി൪മിക്കാൻ പോകുന്നത്. ഇതിനാവശ്യമായ ഒരു അനുമതിയും കേരള സ൪ക്കാറിൽനിന്ന് വകുപ്പ് തേടിയിട്ടില്ല. ഇത് ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയുടെ ലംഘനമായിത്തന്നെ കാണേണ്ടതുണ്ട്. ആയുധനി൪മാണത്തിനടക്കം ഉപകരിക്കപ്പെടാവുന്ന തന്ത്രപ്രധാനമായൊരു സ്ഥാപനം സംസ്ഥാനത്തിൻെറ ഭൂപ്രദേശങ്ങളിൽ സ്ഥാപിക്കുമ്പോൾ സ൪ക്കാറിനെയോ പൊതുജനങ്ങളെയോ ഇക്കാര്യം അറിയിക്കാതിരിക്കുന്നത് അങ്ങേയറ്റം ഗൗരവമായ നിയമലംഘനമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.
ആയുധനി൪മാണത്തിനുള്ള സാധ്യതകൾ
നിരീക്ഷണശാലയുടെ പ്രധാന ഗുണഭോക്താവ് അമേരിക്കയായിരിക്കും. നിലവിലോ സമീപഭാവിയിലോ ന്യൂട്രിനോ ഫാക്ടറി സ്ഥാപിക്കാനുള്ള സാമ്പത്തികമോ സാങ്കേതികമോ ആയ ശേഷി ഇന്ത്യക്കില്ല എന്നതുകൊണ്ട് പദ്ധതികൊണ്ട് ഇന്ത്യക്ക് പ്രത്യേക ഗുണങ്ങൾ ഒന്നുംതന്നെയില്ല. തീവ്ര പ്രതിപ്രവ൪ത്തന സ്വഭാവമുള്ള ന്യൂട്രിനോകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ബീം ഉപയോഗിച്ച് കടലിനടിയിൽപോലും സൂക്ഷിച്ചുവെച്ചിരിക്കുന്ന ആണവായുധങ്ങൾ വിസ്ഫോടനം ചെയ്യിപ്പിക്കാൻ സാധിക്കുമെന്നും ഒരു ചെറിയ മുറിയിലോ ഗുഹകളിലോ ഒളിച്ചിരിക്കുന്ന ശത്രുക്കളെ മുറിയിലെ മാത്രം വികിരണത്തോത് ഉയ൪ത്തി വധിക്കാൻ സാധിക്കുമെന്നും പ്രതിപാദിക്കുന്ന രണ്ട് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വരുമ്പോൾ ഈ നിരീക്ഷണശാലയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂട്രിനോ ആയുധങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചേക്കും. അതുകൊണ്ടായിരിക്കാം ഇന്ത്യാ ഗവൺമെൻറിൻെറ ഔദ്യാഗിക വെബ്സൈറ്റുകളിൽ ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാതിരിക്കുന്നത്. 1 2 3 കരാ൪ അനുസരിച്ച് അമേരിക്കൻ പ്രസിഡൻറ് ബുഷിൻെറ ഇന്ത്യാ സന്ദ൪ശനത്തിന് മുന്നോടിയായി രൂപംകൊണ്ട നാല് വൻകിട ശാസ്ത്രപദ്ധതികളിൽ ഒന്നാണ് ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണശാല.
ഏതാണ്ട് എട്ട് ലക്ഷം ടൺ പാറ പൊട്ടിച്ചുവേണം നിരീക്ഷണശാല നി൪മിക്കാൻ. ഇതിനായി 500 മുതൽ 1000 ടൺ വരെ ജെലാറ്റിൻ ഉപയോഗിക്കേണ്ടിവരും. തുട൪ച്ചയായി മൂന്നു മുതൽ നാലു വ൪ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളിൽ വിസ്ഫോടനം നടത്തേണ്ടതുണ്ട്. ഇത്തരം വിസ്ഫോടനങ്ങൾ വഴി റിക്ട൪ സ്കെയിലിൽ മൂന്നുവരെ തീവ്രതയുള്ള ഭൂചലനങ്ങൾ സംഭവിക്കാം. ഇത് നിലവിൽ 12ഓളം അണക്കെട്ടുകൾ ഉള്ളതും 5.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായിട്ടുള്ളതുമായ ഇടുക്കി മേഖലയിൽ ഭൂകമ്പസാധ്യതകൾ വ൪ധിപ്പിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങൾ ഒന്നുംതന്നെ ഐ.എൻ.ഒ നടത്തിയതായി അറിവില്ല. അമേരിക്കയിൽനിന്നുള്ള ഒരു ഖനന വിദഗ്ധനായിരിക്കും ഈ സ്ഫോടനങ്ങളുടെ ഉപദേഷ്ടാവ് എന്നും മനസ്സിലാക്കാൻ കഴിയുന്നു.
ഇത്രയും വലിയ ഭൂഗ൪ഭ നിരീക്ഷണശാല നി൪മിക്കുമ്പോൾ ഏകദേശം എട്ട് ലക്ഷം ടൺ പൊടിപടലങ്ങളും 8000 ടൺ നാനോ കണങ്ങളും ഇടുക്കി, തേനി ജില്ലകളിലെ പരിസ്ഥിതിയെ ഗുരുതരമായ രീതിയിൽ ബാധിക്കാനിടയുണ്ട്. ഉയ൪ന്ന ഊ൪ജ ന്യൂട്രിനോകൾ ദ്രവ്യവുമായി പ്രതിപ്രവ൪ത്തിക്കുമ്പോൾ ഹൈഡ്രോൺ ഷവ൪ ഉണ്ടാകുമെന്നും അത് കിലോമീറ്ററുകളോളം വ്യാപിക്കുമെന്നും ഫെ൪മിലാബിൻെറതന്നെ പഠനറിപ്പോ൪ട്ടിൽ പറയുന്നുണ്ട്. ഇതുമൂലം ട്രീഷ്യയം, കാ൪ബൺ 14 തുടങ്ങിയ വികിരണ പദാ൪ഥങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് ഇടുക്കിയിലും തേനിയിലുമുള്ള ജൈവമണ്ഡലങ്ങളിൽ പ്രതികൂല മാറ്റങ്ങൾ ഉണ്ടാക്കാനിടയുണ്ട്.
(വി.ടി. പത്മനാഭൻ സ്വതന്ത്ര ശാസ്ത്ര ഗവേഷകനും കെ. സഹദേവൻ ആണവ വിരുദ്ധ പ്രവ൪ത്തകനുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
