Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂടങ്കുളം:...

കൂടങ്കുളം: പോസ്റ്റ്മോര്‍ട്ടത്തിനു ശേഷവും സംഘര്‍ഷം

text_fields
bookmark_border
കൂടങ്കുളം: പോസ്റ്റ്മോര്‍ട്ടത്തിനു  ശേഷവും സംഘര്‍ഷം
cancel

കൂടങ്കുളം: ആണവനിലയത്തിനെതിരായ ജലസമര രക്തസാക്ഷി സഹായം ഫ്രാൻസിസിന് നാടകീയരംഗങ്ങൾക്കൊടുവിൽ സംസ്കാരശുശ്രൂഷ. മരിച്ച് നാലു ദിവസത്തിനു ശേഷം ഇന്നലെ രാവിലെ 10 മണിയോടെ നാഗ൪കോവിൽ ആശാരിപള്ളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം നടത്തിയ മൃതദേഹം പൊലീസ്-സമരസമിതി ത൪ക്കത്തെ തുട൪ന്ന് ആറു മണിക്കൂറിലേറെ മോ൪ച്ചറിയിൽ കിടന്നു. നാഗ൪കോവിൽ ജില്ലാ പൊലീസ് സൂപ്രണ്ട് വിജയരാജുവിൻെറ നേതൃത്വത്തിൽ 200ലേറെ വരുന്ന സായുധ പൊലീസ് സംഘം കണ്ണീ൪വാതക ഷെല്ലുകളും ഇലക്ട്രിക് ലാത്തികളുമായി നിലയുറപ്പിച്ചതോടെ മോ൪ച്ചറി പരിസരം മണിക്കൂറുകളോളം സംഘ൪ഷഭരിതമായി.
കഴിഞ്ഞ 13ന് ഇടിന്തകരൈയിൽ നടന്ന ജലസത്യഗ്രഹത്തിനിടെ കടലിൽ കുഴഞ്ഞുവീണാണ് 42കാരൻ സഹായം ഫ്രാൻസിസ് മരിച്ചത്. തീരസംരക്ഷണസേനാ വിമാനം സമരക്കാരുടെ തലക്ക് തൊട്ടുമുകളിലൂടെ പറപ്പിച്ചതിനാലാണ് സഹായം കുഴഞ്ഞുവീണതെന്ന് കൂടങ്കുളം പൊലീസിൻെറ പ്രഥമവിവര റിപ്പോ൪ട്ടിൽ പറയുന്നു.
നാഗ൪കോവിലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി മരിച്ച സഹായത്തിൻെറ ജഡം തീരസംരക്ഷണസേനക്കെതിരെ കേസെടുക്കാതെ പോസ്റ്റ്മോ൪ട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന സമരസമിതിയുടെ നിലപാടിനെ തുട൪ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെയേ ആശാരിപള്ളം മെഡിക്കൽ കോളജിലേക്ക് മാറ്റാനായുള്ളൂ. വിദഗ്ധ ഡോക്ട൪മാ൪ ഇല്ലാത്തതിനാൽ ഞായറാഴ്ച പോസ്റ്റ്മോ൪ട്ടം നടത്താനായില്ല. കാ൪ഡിയോളജി, ന്യൂറോളജി വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ ഒമ്പതരയോടെ പോസ്റ്റ്മോ൪ട്ടം പൂ൪ത്തിയാക്കിയെങ്കിലും നാഗ൪കോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ മൃതദേഹം പൊതുദ൪ശനത്തിന് വെക്കാനുള്ള സമരസമിതിയുടെ തീരുമാനം മാറ്റാതെ ജഡം വിട്ടുകൊടുക്കാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തു. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലൂടെ മൃതദേഹം കൊണ്ടുപോയാൽ അക്രമത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
തങ്ങൾ പറയുന്ന വഴിയിലൂടെ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചില്ലെങ്കിൽ കൂടങ്കുളം ആണവനിലയം ഉടൻ ഉപരോധിക്കുമെന്ന് സമരസമിതിക്കു വേണ്ടി എസ്.പി.യോട് സംസാരിച്ച അഡ്വ. സ്റ്റീഫൻ മുന്നറിയിപ്പ് നൽകി. തിരുനെൽവേലി ജില്ലാ കലക്ട൪ ആ൪. ശെൽവരാജിൻെറ നേതൃത്വത്തിൽ നടന്ന ച൪ച്ചയിൽ നാഗ൪കോവിലിനടുത്ത കോട്ടൂരിൽ മൃതദേഹം പൊതുദ൪ശനത്തിനു വെക്കാമെന്നും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽനിന്നുള്ളവ൪ക്ക് ഇവിടെയെത്തി അന്ത്യാഞ്ജലി അ൪പ്പിക്കാമെന്നും ധാരണയായി.
ഇതത്തേുട൪ന്ന് വൈകീട്ട് നാലു മണിക്ക് 20ലേറെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം ആംബുലൻസിൽ കോട്ടൂ൪ സെൻറ് സേവ്യേഴ്സ് ച൪ച്ചിലെത്തിച്ച് ഒരു മണിക്കൂറോളം പൊതുദ൪ശനത്തിന് വെച്ചു. വൈകീട്ട് ആറരയോടെ മൃതദേഹം ഇടിന്തകരൈയിലേക്കുള്ള റോഡിൽ എത്തിച്ച ശേഷം പൊലീസ് സംഘം പിന്മാറി. സംസ്കാരച്ചടങ്ങുകൾക്കായി കൂടങ്കുളത്തെ നിരോധാജ്ഞയിൽ ജില്ലാ കലക്ട൪ ഇളവനുവദിച്ചിരുന്നു. ഇടിന്തകരൈ ലൂ൪ദ് മാതാ ച൪ച്ചിനു മുന്നിലെ സമരപ്പന്തലിൽ പൊതുദ൪ശനത്തിനു വെച്ച മൃതദേഹത്തിൽ കൂടങ്കുളത്തെയും സമീപ ഗ്രാമങ്ങളിലെയും ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലിയ൪പ്പിച്ചു.
രാത്രി ഒമ്പത് മണിയോടെ ലൂ൪ദ് മാതാ ച൪ച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story