പെണ്‍കരുത്തിന്‍െറ നേര്‍സാക്ഷ്യമായി കുടുംബശ്രീ അനുഭവക്കുറിപ്പുകള്‍
text_fieldsമലപ്പുറം: സ൪ക്കാ൪ ജീവനക്കാരിയുടെ ഭ൪ത്താവ് വിവാഹമോചനം നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടാം വിവാഹത്തിനൊരുങ്ങിയപ്പോൾ രഹസ്യമായി അതിനെ തക൪ത്ത സംഭവമാണ് പൂളമണ്ണ ഐശ്വര്യ അയൽക്കൂട്ടത്തിലെ മുൻ സി.ഡി.എസ് പ്രസിഡൻറ്, കുടുംബശ്രീ പ്രവ൪ത്തകരുടെ അനുഭവക്കുറിപ്പിൽ രേഖപ്പെടുത്തിയത്. കുടുംബശ്രീ 14ാം വാ൪ഷികത്തിൻെറ ഭാഗമായാണ് പ്രവ൪ത്തക൪ സ്വന്തം അനുഭവകുറിപ്പുകൾ പക൪ത്തി പുസ്തകമാക്കുന്നത്. തക൪ന്നുപോയവ൪ക്ക് താങ്ങും തണലും മാത്രമല്ല സമൂഹത്തിൽ തല ഉയ൪ത്തിപിടിക്കാനും ജീവിത വിഭവം ഒരുക്കാനുമുള്ള വഴിയാണ് കുടുംബശ്രീയെന്ന് പലരും സ്വ അനുഭവം നിരത്തി പക൪ത്തിയിട്ടുണ്ട്.
സ്വയം വരുമാനത്തിന് കൂട്ടുകാരികളുടെ സഹായത്തോടെ റൈസ്മില്ല് തുടങ്ങിയപ്പോൾ ‘ഇവ൪ നടത്തിയിട്ട് എന്ത് നേടാനാണ്’ എന്ന നാട്ടുകാരുടെ കുത്തുവാക്കിനു മറുപടിയായി മില്ല് നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്ന അനുഭവമാണ് എടപ്പറ്റ പഞ്ചായത്ത് സി.ഡി.എസ് അംഗം ബിജി തോമസ് രേഖപ്പെടുത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ശല്യമായ കള്ള്ഷാപ്പ് സ്ത്രീകൾ മുൻകൈയെടുത്ത് അടപ്പിച്ചതും ഷാപ്പുടമയുടെ പ്രേരണയിൽ പൊലീസ് അറസ്റ്റിൽ ആദ്യമായി സ്റ്റേഷൻ കയറിയതും പിന്നീട് ഷാപ്പ്തന്നെ നി൪ത്തലാക്കിയ കഥയും അനുഭവ പുസ്തകത്തിൽ ഇടം പിടിക്കുന്നുണ്ട്.
വേ൪പിരിഞ്ഞ ദമ്പതികളെ കൗൺസലിങ്ങിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ദാമ്പത്യം വിളക്കിചേ൪ത്ത അനുഭവവും പുസ്തകത്തിലുണ്ട്.
ഉള്ളുലക്കുന്ന ഒരു സ്വകാര്യ ദു$ഖം പങ്കുവെക്കുകയാണ് സി.ഡി.എസ് പ്രസിഡൻറും എടവണ്ണപ്പാറക്കാരിയുമായ ഫാത്തിമ. നൊന്ത് പ്രസവിച്ച് പത്ത് വയസ്സുവരെ വള൪ത്തി വലുതാക്കി ഇന്ത്യ മുഴുവൻ അറിയുന്ന നടത്തക്കാരനായ ഒളിമ്പ്യൻ ഇ൪ഫാൻെറ ആരുമറിയാത്ത ഉമ്മയായി പോയതിലുള്ള സങ്കടമാണ് ഫാത്തിമ അനുഭവമായി രേഖപ്പെടുത്തുന്നത്. ഇ൪ഫാൻെറ ഉപ്പ ചില കുടുംബ പ്രശ്നങ്ങളാൽ ഇവരെ വിവാഹമോചനം ചെയ്തതാണ് ഫാത്തിമ കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കാൻ കാരണം.
ജില്ലയിലെ 100 ഗ്രാമപഞ്ചായത്തുകളിലെയും ഏഴ് മുനിസിപ്പാലിറ്റികളിലെയും കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവ൪ത്തകരുടെ അനുഭവങ്ങളാണ് 107 പുസ്തകങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
അനുഭവ പുസ്തകങ്ങൾ അതത് പഞ്ചായത്തുകളിൽനിന്ന് സമാഹരിക്കും. ജില്ലയിൽ 18 മുതൽ 22 വരെ 13 കേന്ദ്രങ്ങളിലാണ് സമാഹരണ സമ്മേളനങ്ങളെന്ന് മിഷൻ കോ ഓഡിനേറ്റ൪ കെ. മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
18ന് ഉച്ചക്ക് കൊണ്ടോട്ടിയിലും നാലിന് അരീക്കോടും 19ന് രാവിലെ പത്തിന് നിലമ്പൂരും ഉച്ചക്ക് രണ്ടിന് എടക്കര, നാലിന് കാളികാവ്, 20ന് 11ന് മഞ്ചേരി, രണ്ടിന് മലപ്പുറം, നാലിന് വേങ്ങര, 21ന് പത്തിന് തിരൂരങ്ങാടി, രണ്ടിന് തിരൂ൪, നാലിന് എടപ്പാൾ, 22ന് വളാഞ്ചേരി, രണ്ടിന് അങ്ങാടിപ്പുറത്തും സമാഹരണ സ്വീകരണം ഒരുക്കും.
ജില്ലയിലെ പ്രമുഖ കലാകാരികളും എഴുത്തുകാരികളുമായ നിലമ്പൂ൪ ആയിഷ, ഡോ. മിനിപ്രസാദ്, കെ.വി. റാബിയ, ഡോ. മോളി കുരുവിള, അനുപമ, സുഹറ മമ്പാട്, രാധാമണി അയങ്കലം, വിളയിൽ ഫസീല, ചേലക്കാടൻ ആയിശുമ്മ തുടങ്ങിയവരാണ് അനുഭവ പുസ്തകങ്ങൾ കൈപ്പറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
