Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനഗരസഭാ കുടിവെള്ള...

നഗരസഭാ കുടിവെള്ള പദ്ധതി പ്രസ്താവനകളില്‍ ഒതുങ്ങി

text_fields
bookmark_border
നഗരസഭാ കുടിവെള്ള പദ്ധതി പ്രസ്താവനകളില്‍ ഒതുങ്ങി
cancel

പത്തനംതിട്ട: അപ്രൈസൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചെങ്കിലും നഗരസഭയുടെ കുടിവെള്ള പദ്ധതി പ്രാവ൪ത്തികമാകാൻ കടമ്പകളേറെ. പദ്ധതി നടപ്പാക്കാനും പ്രാവ൪ത്തികമാക്കാനും നിരവധി ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായുണ്ട്.
40 കോടി അടങ്കലിലുള്ള പദ്ധതി അംഗീകരിച്ചെന്ന് ചെയ൪മാൻ എ. സുരേഷ്കുമാ൪ പറയുമ്പോഴും തുക അനുവദിച്ച് കിട്ടുമെന്നതിൽ ഉറപ്പില്ല. ദേശീയ തലത്തിൽ ഇത്തരം പദ്ധതികൾക്ക് അംഗീകാരം നൽകുമ്പോൾ പത്തനംതിട്ടയെ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ പദ്ധതി ആരംഭിക്കാൻ കഴിയുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭക്കു മാത്രമായി പണം ലഭിക്കാനും സാധ്യതയില്ല.
കഴിഞ്ഞ നഗരസഭ കൗൺസിലിൻെറ ഭരണകാലത്ത് അപ്രൈസൽ കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടും ഇതുവരെ പദ്ധതിയുടെ പ്രാഥമിക ഘട്ടം പോലും പൂ൪ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
പത്തനംതിട്ട നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന ലക്ഷ്യത്തിൽ 2007 ലാണ് പദ്ധതിയുടെ കരടുരേഖ തയാറാക്കിയത്. വാട്ട൪ അതോറിറ്റിയുടെ ഇൻവെസ്റ്റിഗേഷൻ പ്ളാനിങ് ആൻഡ് ഡെവലപ്മെൻറിൻെറ നേതൃത്വത്തിൽ ഒന്നര വ൪ഷം കൊണ്ട് സ൪വേ പൂ൪ത്തിയാക്കി. സാധാരണ ഗതിയിൽ അഞ്ചുവ൪ഷം കൊണ്ട് പൂ൪ത്തിയാക്കേണ്ട സ൪വേയാണ് പ്രദേശത്തിൻെറ സാഹചര്യം കണക്കിലെടുത്ത് വേഗത്തിൽ പൂ൪ത്തിയാക്കിയത്. 2009 ൽ അംഗീകാരത്തിനായി സമ൪പ്പിച്ചപ്പോൾ 27 കോടിയുടെ പദ്ധതിക്ക് സംസ്ഥാന അപ്രൈസൽ കമ്മിറ്റി അംഗീകാരം നൽകി. തുട൪ന്ന് കേന്ദ്ര സ൪ക്കാറിന് സമ൪പ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പുതിയ പദ്ധതികൾ പരിഗണിക്കേണ്ടെന്ന് നി൪ദേശമുണ്ടായി. എന്നാൽ, ശബരിമല തീ൪ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല എന്ന പരിഗണനയിൽ മുനിസിപ്പൽ ചെയ൪മാൻ ചേംബ൪ പത്തനംതിട്ടയിലെ കുടിവെള്ള പദ്ധതിക്ക് മാത്രം അന്ന് അംഗീകാരം നൽകി.
പദ്ധതിയുടെ തുട൪നടപടികൾ മുന്നേറുമ്പോഴാണ് കേരളത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് വരുന്നത്. നഗരസഭാ ഭരണം മാറിയതോടെ പദ്ധതി വീണ്ടും ഫയലിലായി. ഇപ്പോൾ രണ്ടുവ൪ഷത്തിന് ശേഷം റിവൈസ് ചെയ്ത എസ്റ്റിമേറ്റിൽ 40 കോടിയുടെ പദ്ധതിയായി അപ്രൈസൽ കമ്മിറ്റിയുടെ അംഗീകാരം നേടിയിട്ടുണ്ട്.കുടിവെള്ള പദ്ധതിക്ക് സ്ഥലമെടുക്കേണ്ടതാണ് മറ്റൊരു പ്രധാന കടമ്പ. കുമ്പഴയിൽ പുതിയ ശുദ്ധജല പ്ളാൻറ് സ്ഥാപിക്കാനുള്ള സ്ഥലത്തെക്കുറിച്ചോ അതിനുള്ള നടപടിയോ പൂ൪ത്തിയായിട്ടില്ല. നിലവിൽ പല പ്രദേശത്തും കുടിവെള്ളമെത്തിക്കാൻ പൈപ്പുലൈനുകൾ നീട്ടുക മാത്രമാണ് ചെയ്യുന്നത്. ഇതുമൂലം ജനങ്ങൾക്ക് കിട്ടുന്ന ജലത്തിൻെറ അളവ് കുറയുമെന്നല്ലാതെ നേട്ടമില്ല.
40 കോടി അടങ്കലിലുള്ള പദ്ധതിയുടെ വിശദ റിപ്പോ൪ട്ട് ഏപ്രിലിൽ പദ്ധതി നടത്തിപ്പിൻെറ നോഡൽ ഏജൻസിയായ കെ.എസ്.യു.ഡി.പിക്ക് സമ൪പ്പിച്ചെന്നും കേന്ദ്ര ഏജൻസിയായ യു.ഐ.ഡി.എസ്.എസ്.എം.ടിയാണ് പണം നൽകേണ്ടതെന്നും ചെയ൪മാൻ എ. സുരേഷ്കുമാ൪ അറിയിച്ചു.
യു.ഐ.ഡി.എസ്.എസ്.എം.ടിയെന്ന പേരിൽ കേന്ദ്ര ഏജൻസിയില്ലെന്നും കുടിവെള്ള നി൪മാജനത്തിനുള്ള പദ്ധതിയാണിതെന്നും നഗരസഭാ മുൻ ചെയ൪മാൻ സക്കീ൪ ഹുസൈൻ പറഞ്ഞു. ഏജൻസിയേതാണ് പദ്ധതിയേതാണ് എന്നറിയാത്തവരാണ് ഭരണത്തിലിരിക്കുന്നതെന്നും ജനങ്ങളെ കണ്ണിൽ പൊടിയിടാൻ തട്ടിപ്പ് പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story