Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅനിശ്ചിതത്വത്തിന്...

അനിശ്ചിതത്വത്തിന് ഒടുവില്‍ റെനീഷിന്‍െറ മൃതദേഹം നാട്ടിലേക്ക്

text_fields
bookmark_border
അനിശ്ചിതത്വത്തിന് ഒടുവില്‍ റെനീഷിന്‍െറ മൃതദേഹം നാട്ടിലേക്ക്
cancel

മസ്കത്ത്: 16 ദിവസം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ തലവടി നടുവിലെമുറി വരിക്കോൽപറമ്പിൽ റെനീഷിൻെറ (29) മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവ൪ത്തകരുടെയും ഇടപെടലിനെ തുട൪ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂ൪ത്തിയായത്. അപകടം സംഭവിക്കുമ്പോൾ ഇദ്ദേഹം ഓടിച്ചിരുന്ന കാറിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതും ഇതോടെ റെനിഷിനെ സന്ദ൪ശകവിസയിൽ ഒമാനിലെത്തിച്ച സുഹൃത്തുക്കൾ മുങ്ങിയതുമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് ഇന്ത്യൻ സോഷ്യൽ ക്ളബ് സാമൂഹിക ക്ഷേമവിഭാഗം കൺവീന൪ പി.എം. ജാബി൪ പറഞ്ഞു.
നേരത്തേ ഇബ്രിയിൽ ജോലിചെയ്തിരുന്ന റെനിഷ് കഴിഞ്ഞവ൪ഷം നാട്ടിലേക്ക് തിരിച്ചുപോയതാണ്. പിന്നീട് രണ്ട് സുഹൃത്തുക്കൾ കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് ഇദ്ദേഹത്തെ ഫാമിലി വിസിറ്റ് വിസയിൽ വീണ്ടും ഒമാനിലേക്ക് കൊണ്ടുവന്നത്. ആഗസ്റ്റ് 26ന് ഇബ്രിയിലുണ്ടായ അപകടത്തിൽ റെനീഷ് തൽക്ഷണം കൊല്ലപ്പെട്ടു. ഓടിച്ചിരുന്ന കാറിൽ അനധികൃത മദ്യശേഖരമുണ്ടായിരുന്നതിനാൽ മൃതദേഹം വിട്ടുകിട്ടാൻ സുഹൃത്തുക്കളാരും രംഗത്തുവന്നില്ല. മദ്യശേഖരത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്ന് തൃശൂ൪ സ്വദേശികളായ സുഹൃത്തുക്കൾ രഞ്ജിത്തും, ജയറാമും മുങ്ങുകയായിരുന്നുവത്രെ. ഇവരിപ്പോൾ ദുബൈയിലുണ്ടെന്നാണ് സാമൂഹിക പ്രവ൪ത്തക൪ നൽകുന്ന സൂചന. ഒളിവിൽ പോയ ഇവ൪ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിച്ചില്ലെന്ന് മാത്രമല്ല, നടപടികൾ പൂ൪ത്തിയാക്കാൻ ബന്ധുക്കളിൽ നിന്നും മറ്റും പണം ആവശ്യപ്പെടുകയായിരുന്നുവത്രെ. ഇവ൪ ഔിത്വബോധത്തോടെ പ്രവ൪ത്തിച്ചിരുന്നുവെങ്കിൽ മൃതദേഹം നേരത്തേ നാട്ടിലെത്തുമായിരുന്നു. ഇവരെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുട൪ന്ന് ഇബ്രിയിലെ ഡോ. രാജേന്ദ്രൻ നായരാണ് റെനീഷിൻെറ പാസ്പോ൪ട്ടും മറ്റും അപകടത്തിൽപെട്ട കാറിൽ നിന്ന് വീണ്ടെടുത്തത്.
കൈരളി പ്രവ൪ത്തകനായ വിജയൻ മൃതദേഹം ഇബ്രിയിൽ നിന്ന് 400 കിലോമീറ്റ൪ അകലെ മസ്കത്തിലെത്തിക്കാനും നടപടിയെടുത്തു. ഇപ്പോൾ ഖുറം പൊലീസ് മോ൪ച്ചറിയിലുള്ള മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുപോകും.
നിയമനടപടികൾ പൂ൪ത്തിയാക്കുന്നതിന് രംഗത്തിറങ്ങിയ ഡോ. രാജേന്ദ്രൻ നായ൪, വിജയൻ, മുൻ മലയാളംവിങ് കൺവീന൪ ഇ.ജി. മധു, റെനീഷിൻെറ കൂട്ടുകാരായ മെജോ, റെജി എന്നിവ൪ക്കും എംബസി അധികൃത൪ക്കും പി.എം. ജാബി൪ നന്ദി അറിയിച്ചു.
യുവാക്കളെ സന്ദ൪ശകവിസയിലെത്തിച്ച അനധികൃത മദ്യവിതരണത്തിലേക്ക് വലിച്ചിഴക്കുന്നവരെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story