മാറാട് ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണം -യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സി.ബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യു.ഡി.എഫ് യോഗം സ൪ക്കാറിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുസ്ലിംലീഗ് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുരുമാനം.
വ്യാഴാഴ്ച ചേ൪ന്ന മുന്നണിയോഗമാണ് ഈ ആവശ്യമുന്നയിച്ചത്. എമ൪ജിങ് കേരളക്ക് പൂ൪ണ പിന്തുണയും പ്രഖ്യാപിച്ചു. പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ൪ക്കാറിനും മുന്നണിക്കും ദോഷമുണ്ടാക്കുന്ന പ്രസ്താവനകൾ ഉയരുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമുണ്ടായി.
പരിസ്ഥിതിപ്രശ്നങ്ങൾ ഇല്ലാതെ കൂടുതൽ തൊഴിലവസരങ്ങൾക്ക് സാധ്യതയുള്ളതും അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നൽനൽകുന്നതുമായ പദ്ധതികൾ സംബന്ധിച്ച ച൪ച്ചകളായിരിക്കും എമ൪ജിങ് കേരളയിൽ നടക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പിന്നീട് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂമി നൽകുന്നതിൽ ഉൾപ്പെടെ നിലവിലെ നിയമങ്ങളെല്ലാം പാലിക്കുമെന്നുംചെന്നിത്തല പറഞ്ഞു.
നെല്ലിയാമ്പതി വിഷയത്തിൽ ഉൾപ്പെടെ മുന്നണിയുടെ ആത്മാ൪ഥത ചോദ്യംചെയ്യുന്ന ചില നടപടികൾ ഭരണപക്ഷത്തുനിന്ന് ഉണ്ടായി.
വിദേശമലയാളികളെ ചൂഷണംചെയ്യുന്ന വിമാനക്കമ്പനികളുടെ നടപടി ഒഴിവാക്കാൻ സംസ്ഥാന സ൪ക്കാറിന്റെ നിയന്ത്രണത്തിൽ വിമാനകമ്പനി ആരംഭിക്കാനുള്ള പദ്ധതിക്ക് എമ൪ജിങ് കേരളയിൽ ശ്രമംവേണമെന്ന് ആവശ്യം ഉയ൪ന്നു. അതിനുള്ള പദ്ധതി ഉണ്ടാകുമെന്ന് മന്ത്രി കെ.സി ജോസഫ് ഉറപ്പുനൽകി. പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന ഒരു പദ്ധതിയും വേണ്ടെന്നും യോഗം തീരുമാനിച്ചു. ഏതെങ്കിലും പദ്ധതിക്ക് അനുമതി നൽകാൻ നിലവിലെ നിയമത്തിൽ നിന്ന് വ്യതിചലിക്കേണ്ടിവരുമെങ്കിൽ എല്ലാവരുമായും ആലോചിച്ചശേഷമേ പാടുള്ളൂവെന്നും തീരുമാനിച്ചു.
എമ൪ജിങ് കേരളയുമായി നിസ്സഹരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണം. പരിപാടി സംബന്ധിച്ച് സംശയം ഉണ്ടെങ്കിൽ ദൂരീകരിക്കാൻ സ൪ക്കാ൪ തയാറാണ്. സംസ്ഥാന വികസനത്തിന് വഴിമുടക്കുന്ന സമീപനം പ്രതിപക്ഷം തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
അനാവശ്യസമരത്തിൽനിന്ന് പിന്മാറി സ൪ക്കാ൪ ഡോക്ട൪മാ൪ ച൪ച്ചക്ക് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
