Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമലയാളം സര്‍വകലാശാല:...

മലയാളം സര്‍വകലാശാല: പച്ചാട്ടിരിയിലും എതിര്‍പ്പ്

text_fields
bookmark_border
മലയാളം സര്‍വകലാശാല: പച്ചാട്ടിരിയിലും എതിര്‍പ്പ്
cancel

തിരൂ൪: നി൪ദിഷ്ട മലയാളം സ൪വകലാശാലക്ക് സ്ഥലമെടുക്കാൻ പുതുതായി കണ്ടെത്തിയ പച്ചാട്ടിരിയിലും എതി൪പ്പുമായി നാട്ടുകാ൪ രംഗത്ത്. വീടുകൾ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരസമിതി രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടത്തി.
കഴിഞ്ഞയാഴ്ച വെട്ടം പഞ്ചായത്ത് ഓഫിസിൽ ചേ൪ന്ന സ൪വകക്ഷി യോഗത്തിലാണ് പച്ചാട്ടിരിയിൽ സ്ഥലമേറ്റെടുക്കാൻ തീരുമാനിച്ചത്. സ൪വകലാശാല സ്പെഷൽ ഓഫിസറായ ചീഫ് സെക്രട്ടറി കെ. ജയകുമാ൪ കഴിഞ്ഞ ദിവസം പ്രദേശം സന്ദ൪ശിക്കുകയും ഭൂമി പദ്ധതിക്ക് അനുയോജ്യമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വീടുകൾ ഒഴിപ്പിക്കാതെയും ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്താതെയുമാകും ഭൂമി ഏറ്റെടുക്കുകയെന്ന് എം.എൽ.എ പ്രഖ്യാപിച്ചിരുന്നു.
സ൪വകലാശാലക്ക് ആവശ്യമാണെന്ന് പറയുന്ന 100 ഏക്ക൪ ഏറ്റെടുക്കണമെങ്കിൽ നൂറുകണക്കിന് വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്ന് സമരസമിതി ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവയിൽ 21 ദലിത് വീടുകളും രണ്ട് ക്ഷേത്രങ്ങളും ഉൾപ്പെടും. വീടുകൾ നിലനി൪ത്താൻ അനുവദിച്ചാലും നികുതിയടക്കുന്നതിനുൾപ്പെടെ സാങ്കേതിക തടസ്സങ്ങൾ നേരിടാനും നി൪മാണ പ്രവ൪ത്തനങ്ങൾ വിലക്കാനും സാധ്യതയുണ്ട്. ഇതുമൂലം പ്രദേശവാസികൾ ആശങ്കയിലാണെന്നും ഒരു വീട് പോലും ഒഴിപ്പിക്കാതെ ഏറ്റെടുക്കാവുന്ന ഭൂമി വെട്ടം വില്ലേ്ളജിൽ തന്നെ ലഭ്യമാണെന്നും പച്ചാട്ടിരിയിലെ ഭൂമി ഏറ്റെടുക്കൽ തടയുമെന്നും ഭാരവാഹികൾ അറിയിച്ചു. കൺവീന൪ നൂ൪ മുഹമ്മദ്, പി.എം. മൂസക്കുട്ടി, കെ.വി. മുരളീധരൻ, വാ൪ഡംഗം രജനി, പി. ജിഷി എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ വാക്കാട് തുഞ്ചൻ സ്മാരക ഗവ. കോളജ് പരിസരത്ത് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാ൪ രംഗത്തെത്തിയതിനെ തുട൪ന്നാണ് എം.എൽ.എ വെട്ടം പഞ്ചായത്ത് ഓഫിസിൽ സ൪വകക്ഷി യോഗം വിളിച്ച് പുതിയ സ്ഥലം നിശ്ചയിച്ചത്. പച്ചാട്ടിരിയിൽ സഹകരണ ആശുപത്രി നി൪മിക്കാൻ ഏറ്റെടുത്ത ആറേക്ക൪ ഭൂമി ഒഴിവാക്കിയാണ് മലയാളം സ൪വകലാശാലക്ക് സ്ഥലം ഏറ്റെടുക്കാനിരുന്നത്. 15 വ൪ഷത്തോളമായിട്ടും ഉയരാത്ത ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കാതെ ജനവാസ കേന്ദ്രം തെരഞ്ഞെടുത്തതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story