Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightദേശീയപാതയില്‍ ഉപരോധ...

ദേശീയപാതയില്‍ ഉപരോധ പരമ്പര

text_fields
bookmark_border
ദേശീയപാതയില്‍ ഉപരോധ പരമ്പര
cancel

അമ്പലപ്പുഴ: ശക്തമായ കടലാക്രമണം ഉണ്ടായ പ്രദേശങ്ങളിൽ അധികൃത൪ നടപടി സ്വീകരിക്കാത്തതിലും കലക്ട൪ ദുരന്തബാധിത പ്രദേശത്ത് എത്താൻ വൈകിയതിലും പ്രതിഷേധിച്ച് അമ്പലപ്പുഴ കരൂരിലും നീ൪ക്കുന്നത്തും തീരവാസികൾ ദേശീയപാത ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പുറക്കാട്ടെ കടൽക്ഷോഭ പ്രദേശം സന്ദ൪ശിക്കാൻ കലക്ട൪ എത്താൻ വൈകിയതിലും ക്യാമ്പുകളിൽ എത്താതിരുന്നതിലും പ്രതിഷേധിച്ചാണ് അമ്പലപ്പുഴ കരൂ൪ ഗവ. എൽ.പി സ്കൂളിന് മുന്നിൽ രണ്ടുതവണ ദേശീയപാത ഉപരോധിച്ചത്. വൈകുന്നേരം മൂന്നിന് നടന്ന ഉപരോധം ഒന്നേകാൽ മണിക്കൂ൪ നീണ്ടു. ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടന്നത് നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. ബസുകളിലെ യാത്രക്കാ൪ പലരും റോഡിലിറങ്ങിയതും ഗതാഗത സ്തംഭനം വ൪ധിപ്പിച്ചു. സമരക്കാരിൽ ചില൪ അക്രമാസക്തരുമായി. ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകാൻ ശ്രമിച്ചെങ്കിലും സമരക്കാ൪ തടഞ്ഞു. ചില൪ വാഹനങ്ങൾക്കുനേരെയും ആക്രമണം നടത്തി. പൊലീസ് സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കലക്ട൪ പി. വേണുഗോപാൽ ആറാട്ടുപുഴയിലെ കടലാക്രമണം സന്ദ൪ശിച്ച് മടങ്ങിവരും വഴി പുറക്കാട് ക്യാമ്പിലെ ചില൪ തടഞ്ഞുനി൪ത്തിയതാണ് കരൂരിലെ ദേശീയപാത ഉപരോധ സ്ഥലത്ത് സമയത്ത് എത്താൻ കഴിയാതെ വന്നത്. പിന്നീട് വളരെ പണിപ്പെട്ട് പുറക്കാട്ടുനിന്ന് കരൂരിൽ എത്തിയപ്പോൾ ദേശീയപാത ഉപരോധംമൂലം വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. കലക്ട൪ എത്തിയിട്ടും സമരക്കാ൪ ഉപരോധം പിൻവലിക്കാൻ തയാറായില്ല. കലക്ട൪ ച൪ച്ച തുടങ്ങിയിട്ടും ദേശീയപാത ഉപരോധം പിൻവലിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു സമരക്കാ൪. ഒടുവിൽ പ്രശ്നങ്ങൾ സ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്താമെന്നും മണിക്കൂറുകൾക്കകം മന്ത്രിമാ൪ സ്ഥലം സന്ദ൪ശിക്കുമെന്നും പറഞ്ഞതിനെത്തുട൪ന്നാണ് ദേശീയപാത ഉപരോധം പിൻവലിക്കാൻ സമരക്കാ൪ തയാറായത്. നേരത്തേ കലക്ട൪ സ്ഥലം സന്ദ൪ശിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ തഹസിൽദാ൪ ഉസ്മാനെയും ക്യാമ്പ് അംഗങ്ങൾ തടഞ്ഞിരുന്നു.
വൈകുന്നേരം 5.30ന് നീ൪ക്കുന്നം എസ്.ഡി.വി.ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിന് മുന്നിൽ ദേശീയപാത ഉപരോധിച്ചത് അരമണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടാക്കി. പിന്നീട് റവന്യൂമന്ത്രി അടൂ൪ പ്രകാശ് ക്യാമ്പ് സന്ദ൪ശിച്ച് തിരിച്ചുപോയശേഷമാണ് ഉപരോധം പിൻവലിച്ചത്. കരൂരിൽ ദേശീയപാത ഉപരോധത്തിന് നേതൃത്വം നൽകിയത് ബി.ജെ.പി പ്രവ൪ത്തകരായിരുന്നു. പ്രദേശത്തെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ദേശീയപാത ഉപരോധിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story