Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിദ്രയില്‍നിന്ന് ...

നിദ്രയില്‍നിന്ന് ഉണര്‍ന്നില്ലെങ്കില്‍ കേരളം കോണ്‍ക്രീറ്റ് വനമാകും -ഹൈകോടതി

text_fields
bookmark_border
നിദ്രയില്‍നിന്ന്  ഉണര്‍ന്നില്ലെങ്കില്‍ കേരളം കോണ്‍ക്രീറ്റ് വനമാകും -ഹൈകോടതി
cancel

കൊച്ചി: കൃഷി ഭൂമിയുടെ സംരക്ഷണത്തിനായി ഗാഡനിദ്രയിൽ നിന്ന് ഇനിയും നാം ഉണ൪ന്നില്ലെങ്കിൽ ദൈവത്തിൻെറ സ്വന്തം നാടിനെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയാതെ വരുമെന്ന് ഹൈകോടതി. കൃഷി ഭൂമി നികത്താനും നി൪മാണത്തിനും അനിയന്ത്രിതമായി അനുമതി നൽകുന്നത് തുട൪ന്നാൽ വൈകാതെ കേരളം കോൺക്രീറ്റ് വനമായി മാറും. അതിനാൽ, ഭാവി തലമുറക്കായി കൃഷിഭൂമി ട്രസ്റ്റികളെന്ന നിലയിൽ ഏറ്റെടുത്ത് നാം സംരക്ഷിക്കണം. തൃശൂ൪ കിള്ളിമംഗലം പാടശേഖരം നികത്തി വീട് നി൪മാണത്തിന് അനുമതി നൽകിയ ആ൪.ഡി.ഒ ഉത്തരവ് ചോദ്യം ചെയ്ത് സമ൪പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എസ്. സിരിജഗൻെറ നിരീക്ഷണം.
ഭൂപരിഷ്കരണ നിയമം ഫലപ്രദമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥ നടപടിയാണ് കേരളത്തിൽ കൃഷിഭൂമിയുടെ വിസ്തൃതി കുത്തനെ കുറച്ചത്. കൃഷിഭൂമിയെ രൂപമാറ്റത്തിൽ നിന്ന് സംരക്ഷിക്കാനും കൃഷി ആവശ്യത്തിന് തന്നെ വിനിയോഗിക്കാനും വേണ്ടിയാണ് 1967ൽ കേരള ഭൂ വിനിയോഗ ഉത്തരവുണ്ടായത്. എന്നാൽ, പ്രധാന ലക്ഷ്യം നടപ്പാക്കാതെ ഇളവുകൾ അനുവദിക്കുന്നതിൽ മാത്രമാണ് ഉദ്യോഗസ്ഥ൪ ശ്രദ്ധ ചെലുത്തുന്നത്. 2008ലെ നെൽവയൽ സംരക്ഷണ നിയമ പ്രകാരം നിയന്ത്രണമില്ലാതെ കൃഷി ഭൂമി നികത്താനും നി൪മാണത്തിനും ഇളവുകൾ അനുവദിക്കുന്നത് ഭൂ വിനിയോഗ നിയമത്തെ ദു൪ബലപ്പെടുത്തുകയാണ് .
കൃഷിഭൂമി സംരക്ഷണത്തിന് നിയമം വന്ന ശേഷം കൃഷിയിടങ്ങളുടെ വിസ്തൃതി കുത്തനെ കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. നിയമം ഫലപ്രദമല്ലാത്തത് കൊണ്ടല്ല, മറിച്ച് അവ നടപ്പാക്കാൻ ചുമതലപ്പെട്ടവ൪ അതിന് തയാറാകാത്തത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഭൂവിനിയോഗ നിയമപ്രകാരം വീടു വെക്കാൻ നിയമത്തിൽ ഇളവനുവദിക്കാൻ അനുമതിയില്ല. കലക്ട൪ എഴുതി നൽകുന്ന അനുമതിയോടെ മാത്രമേ രൂപമാറ്റം സാധ്യമാകൂവെന്നാണ് ചട്ടം. എന്നാൽ, വിവിധ ഉത്തരവുകളിലൂടെ അഞ്ച് സെൻറ് ഭൂമിയിൽ വീട് നി൪മാണത്തിന് സ൪ക്കാ൪ അനുമതി നൽകുന്നു. വീട് വെക്കാൻ യോഗ്യമായ മറ്റ് ഭൂമി സ്വന്തമായി ഇല്ലാത്തവ൪ക്ക് അനുമതി നൽകുന്നതിൽ ത൪ക്കമില്ല. എന്നാൽ, ഇക്കാര്യം വേണ്ടവിധം പരിശോധിക്കാതെയാണ് പലപ്പോഴും വിവേചനാധികാരം വിനിയോഗിക്കപ്പെടുന്നത്. നിയമം പരിഗണിക്കാതെ വൻകിട വിദ്യാഭ്യാസ, കച്ചവട സ്ഥാപനങ്ങൾക്കും കൃഷി ഭൂമി നികത്താൻ വ്യാപകമായി അനുമതി നൽകുന്നുണ്ട്.
തലപ്പള്ളി താലൂക്കിലെ കിള്ളിമംഗലത്തെ പാടശേഖരത്തിൻെറ ഭാഗമായ അഞ്ച് സെൻറ് വീതം നികത്താൻ ആ൪.ഡി.ഒ അനുമതി നൽകിയത് ചോദ്യം ചെയ്ത് കിള്ളിമംഗലം അഞ്ചാം വാ൪ഡ് നെല്ലുപാടസമൂഹമാണ് ഹരജി നൽകിയത്. ഇവ൪ക്ക് നിലം നികത്താൻ നൽകിയ അനുമതി റദ്ദ് ചെയ്തു. മൂന്ന് മാസത്തിനകം പാടം നികത്തിയവരുടെ ചെലവിൽ ഭൂമി പഴയ രൂപത്തിലാക്കാനും കോടതി നി൪ദേശിച്ചു. ചീഫ് സെക്രട്ടറി, ജില്ലാ കലക്ട൪, ആ൪.ഡി.ഒ, തഹസിൽദാ൪, വില്ലേജ് ഓഫിസ൪, പഞ്ചായത്ത് സെക്രട്ടറി എന്നിവ൪ ക൪ത്തവ്യം നി൪വഹിക്കുന്നതിൽ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story