Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാചക വാതക വിതരണം...

പാചക വാതക വിതരണം ശാസ്ത്രീയമാക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
പാചക വാതക വിതരണം ശാസ്ത്രീയമാക്കണം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ പാചകവാതക വിതരണ ശൃംഖല ശാസ്ത്രീയമല്ലെന്നും ഇതിൻെറ ഗുണം ടാങ്ക൪ ലോറി ഉടമകൾക്കാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂ൪ ചാലയിലെ ഗ്യാസ് ദുരന്തം ച൪ച്ച ചെയ്യാൻ ചേ൪ന്ന മന്ത്രിസഭായോഗശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചക വാതക ടാങ്കറുകൾ തീവണ്ടി മാ൪ഗം കൊണ്ടുപോകുന്നതിന് കൊങ്കൺ പാതയിലെ റൊ-റൊ സ൪വീസ് സംസ്ഥാനത്തും നടപ്പാക്കാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
കൊച്ചി റിഫൈനറിയിൽ 40,000 ടൺ പാചക വാതകമാണ് ഉൽപാദിപ്പിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യം 58,000 ടൺ ആണ്. കൊച്ചിയിൽ ഉൽപാദിപ്പിക്കുന്ന പാചക വാതകം പൂ൪ണമായും ഇവിടെ ഉപയോഗിക്കുന്നതിന് പകരം ആറായിരം ടൺ കോയമ്പത്തൂ൪ക്ക് കൊണ്ടുപോകുകയാണ്. അവിടെ നിന്ന് 24,000 ടൺ ഇങ്ങോട്ടും കൊണ്ടു വരുന്നു. കൊച്ചിയിലെ വാതകം തെക്കൻ കേരളത്തിൽ ഉപയോഗിക്കണം. കുറവുള്ള 18000 ടൺ മംഗലാപുരം, കോയമ്പത്തൂ൪ എന്നിവിടങ്ങളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ഓയിൽ കമ്പനികൾ ആലോചിക്കണം.
പാചക വാതകം അടക്കമുള്ള ടാങ്കറുകളുടെ റോഡ് വഴിയുള്ള യാത്ര എങ്ങനെ കുറക്കാമെന്നും ആലോചിക്കണം. വിവിധ വിഭാഗത്തിൽപ്പെട്ട 40,000 ടാങ്കറുകളാണ് സംസ്ഥാനത്ത് സഞ്ചരിക്കുന്നത്. ടാങ്ക൪ ലോറികൾ തീവണ്ടി മാ൪ഗം കൊണ്ടുപോകുന്ന റൊ-റൊ രീതി നടപ്പാക്കാൻ കൊച്ചി, തിരുവനന്തപുരം പ്ളാറ്റ്ഫോമുകളിൽ സൗകര്യമുണ്ട്. കോഴിക്കോടും സൗകര്യം ഏ൪പ്പെടുത്താൻ കഴിയും. ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വിളിച്ച് ചേ൪ക്കുന്ന യോഗത്തിൽ ഇക്കാര്യവും ച൪ച്ച ചെയ്യും.
ഇന്ത്യൻ ഓയിൽ കോ൪പറേഷൻെറ പുതുവൈപ്പിനിലെ ഇംപോ൪ട്ട് ടെ൪മിനലിൻെറ നി൪മാണം ഒരു മാസത്തിനകം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും ലോബിയുടെ താൽപര്യത്തിന് വഴങ്ങിയുള്ള ഓയിൽ കമ്പനികളുടെ പ്രവ൪ത്തനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story