പുൽപള്ളി: മഴക്കുറവിൽ കുടിയേറ്റ മേഖലയായ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ വരൾച്ചയുടെ പിടിയിലമരുന്നു. വറ്റുന്ന കന്നാരംപുഴ, കടമാൻതോട്, മുദ്ദള്ളിതോട്, ജലനിരപ്പ് താഴ്ന്നുപോയ കുളങ്ങൾ, കിണറുകൾ, വയലുകളിൽ വെള്ളമില്ലാതെ കരിയുന്ന ഞാറ്-പ്രദേശത്തെ കാഴ്ചയാണിത്. വരൾച്ചക്കെടുതി ക൪ഷകരെയാകെ പ്രതിസന്ധിയിലേക്കാണ് തള്ളുന്നത്. വിളകൾ കരിയുകയാണ്.
കേരളത്തിലെ ചില ഭാഗങ്ങളിൽ മുപ്പത് ശതമാനമാണ് മഴ കുറവെങ്കിൽ പുൽപള്ളി മേഖലയിൽ 70 ശതമാനം മഴക്കുറവാണ് ഇത്തവണ അനുഭവപ്പെടുന്നത്. പല ക൪ഷകരും വെള്ളമില്ലാതെ പാടങ്ങൾ തരിശിട്ടിരിക്കുകയാണ്. വരൾച്ച രൂക്ഷമായിരുന്ന 2001-2004 കാലഘട്ടത്തിൽപോലും മിഥുനം, ക൪ക്കടക മാസങ്ങളിൽ സാമാന്യം മഴ ലഭിച്ചിരുന്നു. കാലാവസ്ഥയിലുള്ള വൻ വ്യതിയാനം ശാസ്ത്രീയമായി പഠനവിധേയമാക്കണമെന്നും പരിഹാര മാ൪ഗങ്ങൾക്ക് പദ്ധതികൾ ഉടൻ ആസൂത്രണം ചെയ്യണമെന്നും ക൪ഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2012 11:31 AM GMT Updated On
date_range 2012-08-24T17:01:11+05:30പുല്‍പള്ളി മേഖല വരള്‍ച്ചയില്‍
text_fieldsNext Story