എസ്.എം.എസ്: പി.എഫ്.ഐക്കും ഹുജിക്കും പങ്കെന്ന്
text_fieldsന്യൂദൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ പലായനത്തിന് വഴിവെച്ച എസ്.എം.എസുകൾക്ക് പിന്നിൽ കേരളത്തിലെ പോപുല൪ ഫ്രണ്ട് ഓഫ് ഇന്ത്യക്കും ബംഗ്ളാദേശിലെ ഹ൪ക്കത്തുൽ ജിഹാദുൽ ഇസ്ലാമി(ഹുജി)ക്കും കൈയുണ്ടെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോ൪ട്ട് ചെയ്തു.
അസം കലാപത്തിന് പിന്നിൽ ബദ്റുദ്ദീൻ അജ്മൽ നേതൃത്വം നൽകുന്ന എ.ഐ.യു.ഡി.എഫ് ആണെന്ന് ഒരു മുസ്ലിം സംഘടന പ്രസ്താവിച്ചതായി ഈ മാസം 17ന് 'ഹിന്ദുസ്ഥാൻ ടൈംസ്'റിപ്പോ൪ട്ട് ചെയ്തത് വിവാദമായതിനിടയിലാണ് പുതിയ വാ൪ത്ത.
സൈബ൪ സുരക്ഷാ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയതെന്നും ഇവയുടെ അടിവേര് ഏതാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
ബംഗ്ളാദേശി ഗ്രൂപ്പും പി.എഫ്.ഐയുടെ പ്രവ൪ത്തകരും ഈ സന്ദേശങ്ങൾ ഫോ൪വേഡ് ചെയ്യുകയായിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.