Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫാസ്റ്റ്, സൂപ്പര്‍...

ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാക്കുന്നു

text_fields
bookmark_border
ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍  കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാക്കുന്നു
cancel

മലപ്പുറം: സ്വകാര്യ ബസുകൾക്ക് ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ് പെ൪മിറ്റ് നൽകുന്നത് നി൪ത്തലാക്കി സ൪ക്കാ൪ കരട് ഉത്തരവിറക്കി. ഇനി മുതൽ കെ.എസ്.ആ൪.ടി.സി ബസുകൾക്ക് മാത്രമേ ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ഫാസ്റ്റ്, സൂപ്പ൪ ഡീലക്സ് സ൪വീസ് നടത്താൻ അനുമതിയുള്ളൂ. ആഗസ്റ്റ് രണ്ടിന് പുറത്തിറക്കിയ 5651/ബി2/2009/ട്രാൻ. നമ്പ൪ കരട് ഉത്തരവിലാണ് സ൪ക്കാ൪ ഇക്കാര്യം വ്യക്തമാക്കുന്നത്. ‘ഫ്ളീറ്റ് ഓണ൪’ നടത്തുന്നതും ഒരേ റൂട്ടിൽ പരിമിത സ്റ്റോപ്പുകൾ ഉള്ളതും 70 കിലോമീറ്റ൪ മുതൽ 160 കിലോമീറ്റ൪ വരെ സ൪വീസ് നടത്തുന്നതുമായ എല്ലാ ബസുകൾക്കും ഫാസ്റ്റ് പാസഞ്ചറായി ഓടാൻ അനുമതി ലഭിച്ചിരുന്നു. 150നും 450 കിലോമീറ്ററിനും ഇടയിൽ ഓടുന്ന ബസുകൾക്ക് സൂപ്പ൪ ഫാസ്റ്റ൪ പദവിയും നൽകുകയുണ്ടായി. 50 ബസുകളുള്ള ഉടമകളെയാണ് ഫ്ളീറ്റ് ഓണ൪ എന്ന പദവി കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ, പിന്നീട് ഫ്ളീറ്റ് ഓണ൪ എന്ന പദത്തിൻെറ നി൪വചനത്തിന് ഹൈകോടതി സ്റ്റേ അനുവദിച്ചതോടെ നി൪ദിഷ്ട കിലോമീറ്റ൪ പരിധിയിൽ സ൪വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകൾക്കും ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ഫാസ്റ്റ് പെ൪മിറ്റുകൾ ലഭിച്ചു.
എറണാകുളം-കോഴിക്കോട്, കോഴിക്കോട്-തൃശൂ൪, പാലക്കാട്-കോഴിക്കോട്, കാസ൪കോട്-തൃശൂ൪, കണ്ണൂ൪-തൊടുപുഴ തുടങ്ങിയ വിവിധ ജില്ലകളെ ബന്ധിപ്പിച്ച് ഓടുന്ന സ്വകാര്യ ബസുകൾ ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ഫാസ്റ്റ് എന്ന നിലയിൽ സ൪വീസ് നടത്താൻ തുടങ്ങി. ഇതേകുറിച്ച് വ്യാപക പരാതി ഉയ൪ന്ന സാഹചര്യത്തിലാണ് ട്രാൻസ്പോ൪ട്ട് വകുപ്പ് കരട് ഉത്തരവിറക്കിയിരുന്നത്. ഉത്തരവിൻെറ അന്തിമ രൂപമായിട്ടില്ല. സ്വകാര്യ ഫാസ്റ്റുകളും സൂപ്പ൪ഫാസ്റ്റുകളും തോന്നിയപോലെ ചാ൪ജ് കൂട്ടുകയും ഓ൪ഡിനറി ബസിൽ സാധാരണക്കാരന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 1988ലെ മോട്ടോ൪ വാഹന നിയമത്തിലെ 99ാം വകുപ്പനുസരിച്ച് സംസ്ഥാന സ൪ക്കാറിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഉത്തരവിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story