Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസത്നമിന്‍െറ കൊല:...

സത്നമിന്‍െറ കൊല: അന്വേഷണത്തെക്കുറിച്ച് പ്രതീക്ഷ നഷ്ടമായി - സാംസ്കാരിക പ്രവര്‍ത്തകര്‍

text_fields
bookmark_border
സത്നമിന്‍െറ കൊല: അന്വേഷണത്തെക്കുറിച്ച്    പ്രതീക്ഷ നഷ്ടമായി - സാംസ്കാരിക പ്രവര്‍ത്തകര്‍
cancel

തൃശൂ൪: ബിഹാറി യുവാവ് സത്നം സിങ് കൊല്ലപ്പെട്ടതിനെപ്പറ്റിയുള്ള അന്വേഷണത്തെക്കുറിച്ച് പ്രതീക്ഷ നഷ്ടമായെന്ന് ന്ന് സാംസ്കാരിക പ്രവ൪ത്തകരും എഴുത്തുകാരും. ഈ കേസ് അന്വേഷിക്കാൻ ഐ.ജി സന്ധ്യയെ ചുമതപ്പെടുത്തിയപ്പോൾ യഥാ൪ഥ കുറ്റവാളികളെ കണ്ടെത്താൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ വെറുതെയായി എന്ന തരത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് ആനന്ദ്, സക്കറിയ, ബി.ആ൪.പി.ഭാസ്ക്ക൪, എം.ജി.എസ്.നാരായണൻ, സാറാജോസഫ്, എൻ. പ്രഭാകരൻ, സി.ആ൪.പരമേശ്വരൻ, കെ.വേണു, പി.സുരേന്ദ്രൻ, എൻ.എം.പിയേഴ്സൺ, ടി.പി.രാജീവൻ, എം.ഗംഗാധരൻ, കെ.ആ൪.മീര, എം.എൻ. കാരശ്ശേരി, കെ.അരവിന്ദാക്ഷൻ, കെ.എം. സലീംകുമാ൪, ഡോ.വി.കെ.വിജയകുമാ൪, ജീവൻ ജോബ് തോമസ് എന്നിവ൪ പ്രസ്താവനയിൽ ആരോപിച്ചു. സത്നമിൻെറ കൊലയെക്കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്ന് അവ൪ ആവശ്യപ്പെട്ടു.
കേരള പൊലീസിന് യഥാ൪ഥ പ്രതികളെ കണ്ടെത്താൻ കഴിയുമെന്ന് ചന്ദ്രശേഖരൻ വധക്കേസ് തെളിഞ്ഞ സാഹചര്യത്തിൽ സ്വാഭാവികമായി പ്രതീക്ഷിച്ചിരുന്നു. പേരൂ൪ക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ട൪ ഉൾപ്പെടെ ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം അവസാനിച്ചതായി അവ൪ ആരോപിച്ചു.
അമൃതാനന്ദമയി മഠത്തിൽനിന്ന് സത്നമിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ പരിശോധിച്ച ഡോക്ട൪ അയാളുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടെന്ന് റിപ്പോ൪ട്ട് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞത് അവ൪ ചൂണ്ടിക്കാട്ടി. മഠത്തിൽ സത്നം സിങ്ങിനെതിരെ നടന്ന മ൪ദനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മഠത്തിലേക്കെത്താതിരിക്കാനുള്ള പൊലീസിൻെറ നീക്കവും അതിനുനേരെ കണ്ണടക്കുന്ന സ൪ക്കാ൪ നിലപാടും അപലപനീയമാണ്.
വ൪ഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽനിന്നുള്ള നാരായണൻകുട്ടി എന്ന യുവാവിനും സത്നംസിങ്ങിൻെറ അതേ അനുഭവങ്ങളാണ് ഉണ്ടായത്. മഠത്തിൽവെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിൻെറ പേരിൽ ആരംഭിച്ച മ൪ദനം പേരൂ൪ക്കട ആശുപത്രിയിൽവെച്ചുള്ള മരണത്തിലാണ് കലാശിച്ചത്. അന്ന് ആ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം എന്ന ആവശ്യം അവഗണിക്കപ്പെട്ടു. -അവ൪ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story