Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമന്ത്രി...

മന്ത്രി വന്നുപോയിട്ടും ഇടമലക്കുടിയുടെ പിന്നാക്കാവസ്ഥക്ക് മാറ്റമില്ല

text_fields
bookmark_border
മന്ത്രി വന്നുപോയിട്ടും ഇടമലക്കുടിയുടെ പിന്നാക്കാവസ്ഥക്ക് മാറ്റമില്ല
cancel

മൂന്നാ൪: ഉദ്യോഗസ്ഥ-രാഷ്ട്രീയ ഉന്നതരുടെ അകമ്പടിയോടെ വനിതാ മന്ത്രി നേരിട്ടത്തെിയിട്ടും ഇടമലക്കുടിയുടെ പിന്നാക്കാവസ്ഥക്ക് മാറ്റമില്ല. അഞ്ചുമാസം മുമ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ രണ്ട് ദിവസത്തെ സന്ദ൪ശനത്തോടെ വാനോളം ഉയ൪ന്ന പ്രതീക്ഷയാണ് ആദിവാസികൾക്ക് നിരാശയായത്.
മൂന്നാറിൽ നിന്ന് 40 കിലോമീറ്റ൪ അകലെ വാഹന സൗകര്യമോ വൈദ്യുതിയോ ഇല്ലാത്ത മുതുവാൻ സമുദായത്തിൻെറ 85 കുടികളടങ്ങുന്നതാണ് ഇടമലക്കുടി പഞ്ചായത്ത്. 30 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിക്കേണ്ട വനത്തിലെ ആദിവാസികൾക്ക് മന്ത്രിയത്തെി നൽകിയ ഒരു വാഗ്ദാനവും ഇതുവരെ നടപ്പായില്ല. പുല്ലുമേട് വരെ റോഡിന് 40 ലക്ഷം രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പണി പൂ൪ത്തിയായില്ല. സ്കൂൾ വിദ്യാ൪ഥിനികൾക്കായി മൂന്നാറിൽ പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇടമലക്കുടിയിലെ സ൪ക്കാ൪ എൽ.പി സ്കൂളിൻെറ നിലവാരം വ൪ധിപ്പിക്കുമെന്നും മികച്ച അധ്യയനം ഉറപ്പുവരുത്തുമെന്നും പറഞ്ഞ് മന്ത്രി മടങ്ങിയതിന് പിന്നാലെ എത്തിക്കൊണ്ടിരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു. അധ്യാപകരത്തൊതായതോടെ കുട്ടികളും വീടുവിട്ടിറങ്ങാതായി. ഈ സ്കൂളിൽ പാഠപുസ്തകം സമയത്തത്തൊത്തതും വിനയായി. പട്ടികവ൪ഗ വകുപ്പിൻെറ കീഴിൽ പ്രവ൪ത്തിച്ചിരുന്ന 20 ഓളം ഏകാധ്യാപക സ്കൂളുകളും അധികൃതരുടെ അലംഭാവം മൂലം നിലച്ച മട്ടാണ്.
അധ്യാപക൪ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിച്ചിട്ട് മാസങ്ങളായി. 230 ആദിവാസിക്കുടികളിൽ സമ്പൂ൪ണ സാക്ഷരത കൈവരിക്കാൻ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 1.37 കോടിയുടെ പദ്ധതിയും ഇടമലക്കുടിയിൽ നടപ്പായില്ല. പട്ടികവ൪ഗ വിഭാഗങ്ങളുടെ ഭവന നി൪മാണത്തിന് അനുവദിക്കുന്ന രണ്ടര ലക്ഷം രൂപ ഇടമലക്കുടിയിൽ ഇരട്ടിയാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും വാഗ്ദാനത്തിലൊതുങ്ങി. കാട്ടുമൃഗങ്ങളുടെ ആക്രമണവും പ്രതികൂല കാലാവസ്ഥയും മൂലം കാട്ടുമരങ്ങളും ഇലകളും കൊണ്ട് ഉണ്ടാക്കിയ പരമ്പരാഗത കുടിലുകളിലാണ് മുതുവാന്മാ൪ കഴിയുന്നത്.
തൊഴിലുറപ്പിൽ പെടുത്തി ഇടമലക്കുടി റോഡ് നി൪മാണം വേഗത്തിൽ പൂ൪ത്തിയാക്കാൻ പദ്ധതിയുണ്ടെങ്കിലും ആദിവാസികളുടെ അജ്ഞത ചൂഷണം ചെയ്യുന്നത് ഇടനിലക്കാരാണ്. തൊഴിലുറപ്പിൻെറ ശമ്പളം ലഭിക്കാൻ എ.ടി.എം കാ൪ഡുകൾ നടപ്പായതോടെ ഇതുപയോഗിക്കാൻ ഇവ൪ക്കറിയില്ളെന്ന കാരണം പറഞ്ഞ് ഇത് മൊത്തമായി ചില൪ കൈവശം വെച്ചതായി ആക്ഷേപമുണ്ട്.
ഏലക്കയടക്കമുള്ള വന വിഭവങ്ങൾ ആദിവാസികൾ ശേഖരിച്ചാൽ വിതരണം ചെയ്യാൻ മൂന്നാറിൽ ‘എക്കോ ഷോപ്’ തുടങ്ങാത്തതിന് പിന്നിലും ചില ലോബികളാണെന്നാണ് ആരോപണം.
സ്വന്തമായി പഞ്ചായത്ത് രൂപവത്കരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഇവ൪ കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. പഞ്ചായത്ത് ജീവനക്കാരുടെ സൗകര്യത്തിനായി കുടിയിൽനിന്ന് പഞ്ചായത്തോഫിസ് ദേവികുളത്തേക്ക് മാറ്റിയതോടെ പഞ്ചായത്ത് കമ്മിറ്റി കൂടാൻ അംഗങ്ങൾ 30 കിലോമീറ്റ൪ നടക്കുകയാണിപ്പോൾ. ആദിവാസി പുനരുദ്ധാരണത്തിനായി വൻ പദ്ധതികൾ പലതും പ്രഖ്യാപിക്കുമ്പോഴും മുഖ്യധാരയിൽ നിന്നകന്ന് ഇതൊന്നുമറിയാതെ കഴിയുകയാണ് നിബിഡവനത്തിലെ മുതുവാന്മാ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story