Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം -സി.പി.ഐ...

സി.പി.എം -സി.പി.ഐ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്

text_fields
bookmark_border
സി.പി.എം -സി.പി.ഐ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്
cancel

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിൻെറ പേരിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പരസ്യ വിഴുപ്പലക്കലിന് പുതിയ മാനം നൽകി എൽ.ഡി.എഫ് കൺവീന൪ തന്നെ സി.പി.ഐ നേതൃത്വത്തിന് എതിരെ രൂക്ഷ വിമ൪ശവുമായി രംഗത്തെത്തി. ഇരുപാ൪ട്ടികളും തമ്മിലുള്ള ത൪ക്കം മൂ൪ച്ഛിച്ചതോടെ മുന്നണിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് മറ്റ് ഘടകകക്ഷികൾ ആവശ്യപ്പെട്ടു. അതേസമയം സി.പി.എമ്മിൻെറ ആക്ഷേപങ്ങൾക്ക് കഴിഞ്ഞ ദിവസം അതേ തോതിൽ മറുപടി പറഞ്ഞ സി.പി.ഐ ഇന്നലെ ഒഴിഞ്ഞ് നിന്നെങ്കിലും കൺവീനറുടെ പക്ഷം പിടിക്കലോടെ ത൪ക്കത്തിൽ നിന്ന് പിന്നാക്കമില്ലെന്ന സൂചനയാണ് സി.പി.എം നൽകിയത്.
കേന്ദ്ര കമ്മിറ്റിയംഗവും മുന്നണി കൺവീനറുമായ വൈക്കം വിശ്വനെ സി.പി.ഐ ആക്രമിച്ചുവെന്ന പിണറായിയുടെ വെളിപ്പെടുത്തലിൽ പിടിച്ചാണ് സി.പി.എം ത൪ക്കം മൂപ്പിക്കുന്നത്. പിണറായിക്ക് കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രൻ മറുപടി പറഞ്ഞതിന് പിന്നാലെ ആരോപണം ആവ൪ത്തിച്ച് വൈക്കം വിശ്വൻ തന്നെ ഇന്നലെ രംഗത്ത് എത്തി. ‘1972 ൽ സി.പി.ഐക്കാ൪ തന്നെ ആക്രമിച്ച് മൃതപ്രായനാക്കിയിട്ടുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു. ‘സി.പി.എമ്മിനെ തക൪ക്കുന്ന രീതിയിൽ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ മുന്നണിയിലെ ഘടകകക്ഷികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും. സി.പി.എം-സി.പി.ഐ ത൪ക്കങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും യോജിച്ച് പോകുന്ന സ്ഥിതി പിന്നീടുണ്ടായിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നണിയെ യോജിപ്പോടെ നയിക്കാൻ ബാധ്യസ്ഥനായ കൺവീന൪ തന്നെ ത൪ക്കത്തിൽ കക്ഷിയായതിൽ സി.പി.ഐ നേതൃത്വത്തിന് അമ൪ഷമുണ്ട്. പക്ഷേ, സി.പി.എമ്മിന് തൽക്കാലം പരസ്യമായ മറുപടി പറയേണ്ടെന്ന നിലപാടിലാണ് നേതൃത്വം. വൈക്കം വിശ്വനെ മ൪ദിച്ചത് സംബന്ധിച്ച് പിണറായി അടക്കം ചൂണ്ടിക്കാട്ടുന്നത് വാസ്തവ വിരുദ്ധമാണെന്നും നേതാക്കൾ പറയുന്നു. സി.പി.ഐയുടെ മുതി൪ന്ന നേതാക്കളായ സി.കെ. വിശ്വനാഥനെയും പി.എസ്. ശ്രീനിവാസനെയും പ്രസംഗ വേദിയിൽ കയറി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് അന്ന് കെ.എസ്.വൈ.എഫിൻെറ പ്രവ൪ത്തകൻ മാത്രമായിരുന്ന വിശ്വന് പരിക്കേറ്റതെന്നും അവ൪ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സി.പി.എം-സി.പി.ഐ ത൪ക്കം പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ആ൪.എസ്.പി ഇരു പാ൪ട്ടികളും ച൪ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇരുകക്ഷികളും പ്രശ്നം പറഞ്ഞ് തീ൪ക്കണമെന്ന് നി൪ദേശിച്ച ആ൪.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എൽ.ഡി.എഫ് യോഗം ഉടൻ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ‘സ൪ക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ യോജിച്ച പ്രക്ഷോഭം നടത്തേണ്ട സമയത്ത് ത൪ക്കം തുടരുന്നത് നല്ലതല്ല. പരസ്പരം പറഞ്ഞ് തീ൪ക്കാൻ കഴിയുന്നില്ലെങ്കിൽ എൽ.ഡി.എഫിൽ ച൪ച്ച ചെയ്ത് പരിഹരിക്കണ’മെന്നും അദ്ദേഹം വ്യക്തമാക്കി.
ആ൪.എസ്.പിക്ക് പിന്നാലെ എൻ.സി.പിയും ത൪ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ‘സ്വന്തം വ്യക്തിത്വം നിലനി൪ത്താനായി സി.പി.എമ്മും സി.പി.ഐയും പോരടിക്കുമ്പോൾ വ്യക്തിത്വം നഷ്ടപ്പെടുന്നത് എൽ.ഡി.എഫിൻേറതാണെ’ന്ന് എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.
സ൪ക്കാ൪ നയത്തിന് എതിരെ പ്രക്ഷോഭം നടത്തേണ്ട പ്രധാനകക്ഷികൾ ത൪ക്കം തുടരുകയാണെങ്കിൽ എൽ.ഡി.എഫ് നോക്കുകുത്തിയാവുകയാവും ഫലമെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story