കൊല്‍ക്കത്തയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ തലസ്ഥാനനഗരിയിൽ വീണ്ടും കൂട്ടബലാത്സംഗം. കൊൽക്കത്തയിൽ പട്ടണത്തിൻെറ കിഴക്കുഭാഗത്തെ ചേത്ലയിൽ 26കാരിയായ സ്ത്രീയെ കാറിൽ പിടിച്ചുകയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കണ്ണുകെട്ടി അരകിലോമീറ്റ൪ ദൂരത്ത് എത്തിച്ചാണ് 10 പേരടങ്ങുന്ന സംഘം യുവതിയെ മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയെന്ന് ജോയൻറ് കമീഷണ൪ ഓഫ് പൊലീസ് പി.കെ. ഘോഷ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിനുശേഷം തിങ്കളാഴ്ച രാവിലെ പിടിച്ചുകൊണ്ടുപോയ സ്ഥലത്തുതന്നെ യുവതിയെ എത്തിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
യുവതിക്ക് പത്തു വയസ്സുകാരിയായ മകളുണ്ട്. ഭ൪ത്താവുമായി വേ൪പിരിഞ്ഞ് കഴിയുകയാണ്. യുവതിയെ വൈദ്യപരിശോധനക്കു വിധേയയാക്കും. യുവതിയെ ഫോൺ ചെയ്ത അജയ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേ൪ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
കൊൽക്കത്തയിൽ സ്ത്രീപീഡനങ്ങൾ തുട൪ക്കഥയാവുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒരു ആംഗ്ളോ-ഇന്ത്യൻ യുവതി കാറിനുള്ളിൽ അഞ്ചുപേരാൽ പീഡിപ്പിക്കപ്പെട്ടത്. നാലു മാസങ്ങൾക്കുശേഷം പട്ടണത്തിൽ കാറിനുള്ളിൽ വീട്ടമ്മ പീഡിപ്പിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആവ൪ത്തിക്കുന്നതു തടയാൻ കടുത്ത നടപടികളെടുക്കാൻ പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരവികസനമന്ത്രി ഫി൪ഹാദ് ഹക്കിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.