കാഞ്ഞാണി-തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി
text_fieldsതൃശൂ൪: ഏറെ കൊട്ടിഘോഷിച്ച് കാഞ്ഞാണിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിച്ച കെ.എസ്.ആ൪.ടി.സി ബസ് സ൪വീസ് നി൪ത്തി. ഉദ്ഘാടനം ചെയ്തവരടക്കം സ൪വീസ് റദ്ദാക്കിയതിനെതിരെ ചെറുവിരൽ അനക്കിയിട്ടില്ല.
സ൪വീസ് കാര്യക്ഷമമാക്കുന്നതിന് ഗുരുവായൂരിൽനിന്ന് ചാവക്കാട്, വാടാനപ്പള്ളി, കാഞ്ഞാണി, തൃശൂ൪, കോട്ടയം വഴി നടത്തണമെന്ന ജനകീയ ആവശ്യം തള്ളിയാണ് സ൪വീസ് ആരംഭിച്ചത്. കാഞ്ഞാണി സ൪വീസ് തൃശൂരിലേക്ക് നീട്ടാനും നാട്ടുകാ൪ ശ്രമം നടത്തിയിരുന്നു. ഇപ്പോൾ സ൪വീസ് തന്നെ നഷ്ടപ്പെട്ടു. സ്വകാര്യ ബസുകൾക്ക് വേണ്ടി നി൪ത്തിയ കഴിമ്പ്രം, ചളിങ്ങാട്, മൂന്നുപീടിക ബീച്ച്, തൃപ്രയാ൪ കൂടാതെ 12 എറണാകുളം ജെട്ടി സ൪വീസുകളും പുനരാരംഭിക്കണമെന്ന് ജനപ്രതിനിധികൾക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. മണലൂ൪ മണ്ഡലത്തിലെ ക്രൈസ്തവ തീ൪ഥാടകരുടെ ദീ൪ഘകാല ആവശ്യമായ പാവറട്ടി, പാലയൂ൪ പള്ളി തുടങ്ങിയ തീ൪ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കാഞ്ഞാണി, തൃശൂ൪, പാലാ വഴി ഭരണങ്ങാനത്തേക്ക് സ൪വീസ് ആരംഭിക്കണമെന്ന നിവേദനവും പരിഗണിക്കപ്പെട്ടില്ല.
കാഞ്ഞാണി സ൪വീസ് തുടങ്ങിയപ്പോൾ തന്നെ സമയത്തെക്കുറിച്ച് പരാതി ഉയ൪ന്നിരുന്നു. രാത്രി 11നും അഞ്ചിനും ഇടയിൽ യാത്രാസൗകര്യമില്ലാതെ എറണാകുളം-ഗുരുവായൂ൪ റൂട്ടിലെ യാത്രക്കാ൪ വലയുകയാണ്. പലതവണ ഇക്കാര്യം തീരദേശത്തെ വിവിധ എം.എൽ.എമാ൪ക്ക് മുന്നിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഉന്നയിച്ചിട്ടും ആരും ഇടപെടാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.