നഗരസഭാ അഴിമതി: പ്രതിപക്ഷം ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന്
text_fieldsകോഴിക്കോട്: മുൻ നഗരസഭാ ഭരണ സമിതി അഴിമതി നടത്താൻ പ്രതിപക്ഷവുമായി അവസരവാദ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നുവെന്ന് കോ൪പറേഷൻ അഴിമതി വിരുദ്ധ കാമ്പയിൻ കമ്മിറ്റി.
അഴിമതിക്കെതിരായ പോരാട്ടം ഇടതുമുന്നണിക്കോ സി.പി.എമ്മിനോ എതിരല്ലെന്നും കമ്മിറ്റി കൺവീന൪ കെ.പി. വിജയകുമാ൪, ചെയ൪പേഴ്സൻ അഡ്വ. കെ. ആനന്ദകനകം എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മിറ്റി നൽകിയ പരാതിയിൽ മുൻ മേയ൪ എം. ഭാസ്കരനടക്കമുള്ളവ൪ക്കെതിരെ വിജിലൻസ് എഫ്.ഐ.ആ൪ കഴിഞ്ഞദിവസം രജിസ്റ്റ൪ ചെയ്തിരുന്നു. ഐസ്ക്രീം കേസിൽ പ്രതിചേ൪ക്കപ്പെട്ട മുൻ മേയ൪മാരെ പാ൪ട്ടി പുറത്താക്കിയതുപോലെ അഴിമതി കേസിലുൾപ്പെട്ടവരെയും പുറത്താക്കാൻ സി.പി.എം തയാറാകണം. സി.പി.എമ്മും ഇടതുമുന്നണിയുമല്ല അഴിമതി ആസൂത്രണം ചെയ്തത്. മുൻ മേയറും ഡെപ്യൂട്ടി മേയറും പ്രതിപക്ഷ നേതാവും കോൺഗ്രസ് കൗൺസിൽ പാ൪ട്ടി നേതാവും ചില ഡി.വൈ.എഫ്.ഐ നേതാക്കളും അവരുടെ സിൽബന്ധികളും കരാറുകാരും ബ്രോക്ക൪മാരും എല്ലാ ഉൾപ്പെട്ട വലിയ കോക്കസാണ് ഉത്തരവാദികൾ.
ഇടതു നേതാക്കൾക്കോ പ്രവ൪ത്തക൪ക്കോ അഴിമതിയുടെ ആഴം മനസ്സിലായിട്ടില്ല. അഴിമതി വിരുദ്ധ കാമ്പയിൻ കമ്മിറ്റി പ്രവ൪ത്തനം കൊണ്ട് യു.ഡി.എഫിന് ഏഴ് കൗൺസില൪ മാത്രമുള്ളത് ഇപ്പോൾ 34 ആയതിന് ഉത്തരവാദികൾ ഞങ്ങളല്ല. അഴിമതി വിഷയത്തിൽ പ്രതിപക്ഷം കഴിഞ്ഞ കൗൺസിലിലും ഈ കൗൺസിലിലും വേണ്ടവിധം ഉത്തരവാദിത്തം നി൪വഹിക്കുന്നില്ല. സംസ്ഥാന ഭരണം അഴിമതിക്കെതിരെ ഒന്നുംചെയ്യുന്നില്ല. രാഷ്ട്രീയം പറഞ്ഞ് അഴിമതിക്കാരെ രക്ഷപ്പെടാൻ അനുവദിക്കരുത്. അഴിമതി ചോദ്യം ചെയ്യുന്നവരെ മ൪ദിക്കാൻ നിരവധി ക്രിമിനൽ കേസിൽപെട്ടവരടങ്ങിയ ഗുണ്ടാസംഘം നഗരത്തിൽ പ്രവ൪ത്തിക്കുന്നുണ്ട്. ഇടതുമുന്നണിയുടെയും സി.പി.എമ്മിൻെറയും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ഇടപെടണം. കോടതിയിൽ സമ൪പ്പിച്ച 44 അഴിമതി ആരോപണങ്ങൾക്കൊപ്പം മറ്റ് അഴിമതിയാരോപണങ്ങളിൽനിന്നും മുൻ ഭരണാധികാരികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് കമ്മിറ്റി നേതാക്കൾ മുന്നറിയിപ്പ് നൽകി. മറ്റ് ഭാരവാഹികളായ പി.ടി. ജോൺ, കെ. ഷൈബു, കെ.പി. സത്യകൃഷ്ണൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.