Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാര്‍ഷിക വികസന ബാങ്ക്...

കാര്‍ഷിക വികസന ബാങ്ക് വായ്പ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കണം -ഹരിതസേന

text_fields
bookmark_border
കാര്‍ഷിക വികസന ബാങ്ക് വായ്പ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കണം -ഹരിതസേന
cancel

കൽപറ്റ: 1994 മുതൽ പനമരത്തെ വയനാട് പ്രാഥമിക കാ൪ഷിക ഗ്രാമവികസന ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വായ്പാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ഹരിതസേന ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബാങ്കിലെ വിവിധ ഉദ്യോഗസ്ഥ൪, ജീവനക്കാ൪, ബന്ധുക്കൾ എന്നിവരുടെ പേരിലാണ് കോടിക്കണക്കിന് രൂപയുടെ കാ൪ഷിക വായ്പകൾ മാനദണ്ഡങ്ങൾ ലംഘിച്ച് തരപ്പെടുത്തിയത്. വില കുറഞ്ഞ ഭൂമി പണയപ്പെടുത്തി ഒരേ പണയ വസ്തുവിൻമേൽ അഞ്ചും പത്തും വായ്പകളുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂ൪, കാസ൪കോട് തുടങ്ങിയ ജില്ലകളിലെ വ്യാജ മേൽവിലാസത്തിലാണ് വായ്പാ അപേക്ഷകൾ നൽകിയത്. ബാങ്കിലെ ഒരു ഓഫിസറുടെ ഭാര്യയുടെ പേരിൽ വെള്ളമുണ്ട വില്ലേജിൽപ്പെട്ട 4.3 ഏക്ക൪ സ്ഥലത്തിൻെറ ജാമ്യത്തിൽ 22,15,600 രൂപയുടെ 12 കാ൪ഷിക വായ്പകൾ അനുവദിച്ചിട്ടുണ്ട്. മുൻ സെക്രട്ടറിയുടെ മകൻെറ പേരിൽ 13 വായ്പകളും, മകളുടെ പേരിൽ 10 വായ്പകളും ഭാര്യയുടെ പേരിൽ നാല് വായ്പകളുമായി മൊത്തം 26,52,250 രൂപയെടുത്തിട്ടുണ്ട്. ഡെവലപ്മെൻറ് ഓഫിസ൪ ഭാര്യയുടെ പേരിൽ ഒമ്പതുവായ്പകളിലായി 23,12,450 രൂപ, ഓഫിസ൪ ഭാര്യയുടെ പേരിൽ 22,32,285 രൂപയും എടുത്തു. ബാങ്ക് സെക്രട്ടറി സ്വന്തം പേരിൽ 14,11,260 രൂപയുടെ അഞ്ച് കാ൪ഷിക വായ്പകളും എടുത്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളിൽനിന്ന് കിട്ടിയ മറുപടിയിലാണ് വിശദവിവരങ്ങളുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. ലീഗൽ അഡൈ്വസറുടെയും വാല്വേഷൻ ഓഫിസറുടെയും നി൪ദേശങ്ങൾ മറികടന്നാണ് വായ്പകൾ നൽകിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ ഭരണ സമിതിയംഗങ്ങളിൽ പലരും ഇതേ രീതിയിൽ വായ്പയെടുത്ത് കുടിശ്ശികക്കാരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ ജീവനക്കാരുടെ ബന്ധുക്കളുടെ പേരിൽ മാത്രം നൽകിയ വായ്പയായ 1,59,92,995 രൂപ പലിശ സഹിതം പത്തുകോടി കവിഞ്ഞെങ്കിലും തിരിച്ചടക്കാൻ ഭരണ സമിതി നടപടി എടുത്തിട്ടില്ല. കാ൪ഷിക വായ്പയെടുത്ത് വിളനാശം നേരിട്ട ക൪ഷകരുടെ പേരിൽ ഇതേകാലയളവിൽ ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചു. രണ്ട് ക൪ഷക൪ ആത്മഹത്യ ചെയ്തു. രാഷ്ട്രീയ സ്വാധീനത്താൽ വിജിലൻസ് റിപ്പോ൪ട്ട് പൂഴ്ത്തിവെക്കുകയും പിന്നീട് കേന്ദ്ര സ൪ക്കാറിൻെറ കടാശ്വാസ പദ്ധതി വന്നപ്പോൾ നിയമവിരുദ്ധമായി കൈപ്പറ്റിയ വായ്പകൾ ഇതിലുൾപ്പെടുത്തി എഴുതിത്തള്ളുകയുമായിരുന്നു. ഈ വായ്പകൾ കടാശ്വാസ പദ്ധതി പരിധിയിൽ വരാത്തവയാണ്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ബാങ്കിൻെറ പേരിൽ നടപടികളെടുക്കേണ്ട എന്ന് വിജിലൻസിന് നി൪ദേശം നൽകിയെന്നും ഇതോടെ അഴിമതി കുഴിച്ചുമൂടപ്പെട്ടുവെന്നും ഭാരവാഹികൾ പറഞ്ഞു. പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഹരിതസേന ചെയ൪മാൻ അഡ്വ. വി.ടി. പ്രദീപ്കുമാ൪, കെ. രംഗരാജൻ, ജോസ് പുന്നക്കൽ, പി.എസ്. സുധാകര സ്വാമി, കെ.എൻ. തങ്കച്ചൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story