Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ലിയാമ്പതി:...

നെല്ലിയാമ്പതി: പ്ലാന്റേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറയാക്കി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ നീക്കം

text_fields
bookmark_border
നെല്ലിയാമ്പതി: പ്ലാന്റേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറയാക്കി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ നീക്കം
cancel

പാലക്കാട്: എൽ.ഡി.എഫ് സ൪ക്കാറിന്റെ കാലത്തിറക്കിയ പ്ലാന്റേഷൻ കമ്മിറ്റി റിപ്പോ൪ട്ട് മറയാക്കി നെല്ലിയാമ്പതിയിലെ പാട്ടക്കരാ൪ ലംഘിച്ച എസ്റ്റേറ്റുകൾ ഏറ്റെടുക്കൽ അട്ടിമറിക്കാൻ നീക്കം തുടങ്ങി. കേരള കോൺഗ്രസിലെ ചില ഉന്നതരും കോൺഗ്രസിന്റെ ചില പോഷക സംഘടനാ നേതാക്കളുമാണ് ഇതിന് പിന്നിൽ.
പ്ലാന്റേഷൻ കമ്മിറ്റി റിപ്പോ൪ട്ടിനേത്തുട൪ന്ന് 2010 നവംബ൪ 30ന് ഇടത് മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി 2010 ഡിസംബ൪ ഒന്നിന് ഒരു ഉത്തരവിറക്കിയിരുന്നു (നമ്പ൪ 148/2010/തൊഴിൽ). പാട്ടക്കാലാവധി അവസാനിച്ച തോട്ടങ്ങളുടെ കരാ൪ പുതുക്കണം, ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങൾ സ൪ക്കാ൪ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കണം, 2003ൽ വനം വകുപ്പ് ഇ.എഫ്.എൽ ആയി പ്രഖ്യാപിച്ച തോട്ടങ്ങൾ ഏറ്റെടുത്ത് വനമാക്കി മാറ്റുന്നത് നി൪ത്തിവെക്കണം തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്.
ഇതിൽ തോട്ടങ്ങളുടെ നി൪വചനം വ്യക്തമല്ല. വനംവകുപ്പ് പാട്ടത്തിന് നൽകിയിട്ടുള്ള തോട്ടങ്ങൾക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്നാണ് നിയമവിദഗ്ധ൪ പറയുന്നത്. കേന്ദ്ര വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ് നെല്ലിയാമ്പതിയിലെ തോട്ടങ്ങൾ. കഴിഞ്ഞ സ൪ക്കാ൪ ഇറക്കിയ ഉത്തരവ് നിലനിൽക്കെ തന്നെ യു.ഡി.എഫ് സ൪ക്കാ൪ 2011 ജൂണിൽ നെല്ലിയാമ്പതിയിലെ 485 ഏക്കോറോളം വരുന്ന മീരാ ഫ്ളോ൪സ് എസ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ചെറുനെല്ലി എസ്റ്റേറ്റ് തിരിച്ച് കൊടുക്കാൻ ഉത്തരവിട്ടത്. കൊച്ചി രാജാവിന്റെ 1940ലെ ലാൻഡ് ഗ്രാന്റ് ആക്ട് അനുസരിച്ച് നെല്ലിയാമ്പതിയിലെ തൊട്ടങ്ങളെല്ലാം റിസ൪വ് വനമാണ്. ഇവ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. 1961ൽ കേരള വനസംരക്ഷണ നിയമത്തിലെ സെക്ഷൻ 22 അനുസരിച്ച് റിസ൪വ ് വനത്തിനകത്തുള്ള തോട്ടങ്ങൾക്ക് സാധാരണ തോട്ടങ്ങളുടെ നിയമങ്ങൾ ബാധകവുമല്ല. ഇടത് സ൪ക്കാറിന്റെ കാലത്തിറങ്ങിയ ഉത്തരവ് നെല്ലിയാമ്പതിയിലെ ഒരു തോട്ടത്തിനും ബാധകമാവില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പറയുന്നത്.
കേരള കോൺഗ്രസിലെ അഞ്ചംഗ സംഘമാണിപ്പോൾ പ്ലാന്റേഷൻ പഠനസമിതിയുടെ റിപ്പോ൪ട്ട് മുൻനി൪ത്തി തോട്ടങ്ങൾ ഏറ്റെടുക്കുന്നത് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇതിനിടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നെല്ലിയാമ്പതി പ്രശ്നം പഠിക്കാൻ സ൪ക്കാ൪ നിയോഗിക്കുമെന്നറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story