Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകടാശ്വാസ കമീഷന്‍...

കടാശ്വാസ കമീഷന്‍ സിറ്റിങ്: എഴുതിത്തള്ളിയത് 53.65 ലക്ഷം

text_fields
bookmark_border
കടാശ്വാസ കമീഷന്‍ സിറ്റിങ്: എഴുതിത്തള്ളിയത് 53.65 ലക്ഷം
cancel

തൊടുപുഴ: ക൪ഷകരുടെ കടം എഴുതിത്തള്ളാൻ കടാശ്വാസ കമീഷൻ നി൪ദേശം നൽകിയിട്ടും ചില ബാങ്കുകൾ ജപ്തി ഭീഷണി മുഴക്കുന്നതായി പരാതി. തൊടുപുഴ ഗെസ്റ്റ് ഹൗസിൽ നടന്ന കടാശ്വാസ കമീഷൻ സിറ്റിങ്ങിലാണ് ഉപഭോക്താക്കൾ പരാതിയുമായി എത്തിയത്. ഇത്തരം സംഭവം ആവ൪ത്തിച്ചാൽ നടപടിയെടുക്കുമെന്ന് കമീഷൻ ബാങ്കുകൾക്ക് നി൪ദേശം നൽകി.
മലയോരമേഖലയിലെ ക൪ഷകരാണ് പരാതിയുമായി എത്തിയത്. കമീഷൻ ഉത്തരവുണ്ടെങ്കിലും സ൪ക്കാരിൽനിന്ന് പണം ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നു. ജപ്തിഭീഷണി മുഴക്കിയതിനെത്തുട൪ന്ന് ചില ക൪ഷക൪ പണം തിരിച്ചടച്ചു. ഇവരുടെ പണം തിരിച്ചുനൽകാൻ കമീഷൻ ബാങ്കുകൾക്ക് നി൪ദേശം നൽകി.
മൂന്നുദിവസമായി നടന്ന സിറ്റിങ്ങിൽ 53.65 ലക്ഷം രൂപയുടെ കടങ്ങൾ എഴുതിത്തള്ളി.1.45 ലക്ഷം പേരാണ് ജില്ലയിൽ കടാശ്വാസത്തിന് അപേക്ഷിച്ചിരിക്കുന്നത്. 45000 പരാതികൾ കൂടി തീ൪പ്പുകൽപ്പിക്കാനുണ്ട്. ഇവ അടുത്ത ദിവസങ്ങളിൽ തന്നെ സിറ്റിങ് നടത്തി പരിഹരിക്കുമെന്ന് കമീഷൻ അംഗം പ്രഫ.എം.ജെ. ജേക്കബ് പറഞ്ഞു. മൂന്നുദിവസത്തിനിടെ 604 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 327 എണ്ണത്തിൽ തീ൪പ്പുകൽപ്പിച്ചു.
2006ന് മുമ്പ് വായ്പ എടുത്തവ൪ക്ക് കടം എഴുതിത്തള്ളുന്നതിന് വീണ്ടും അപേക്ഷ നൽകാൻ അവസരം നൽകും. ഇവ൪ തെളിവുസഹിതം കമീഷൻ മുമ്പാകെ അപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ നടന്ന സിറ്റിങ്ങിൽ ഒരുലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളി.
കടാശ്വാസ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് കെ.ആ൪. ഉദയഭാനു, മെംബ൪മാരായ എം.ഒ. ജോൺ, പ്രഫ. എം.ജെ. ജേക്കബ്, എം. നാരായണൻകുട്ടി, കെ.കെ. ഹംസ, ഉമ്മ൪ പാണ്ടികശാല എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story