ദേശീയ അവയവദാന കാമ്പയിന്‍ തുടങ്ങി; ആദ്യം പേര് ചേര്‍ത്തത് ശൈഖ മൗസ
text_fieldsദോഹ: അവയവദായകരുടെ പട്ടികയിൽ ഒന്നാമതായി തൻെറ പേര് ചേ൪ത്തുകൊണ്ട് അമീറിൻെറ പത്നിയും ഖത്ത൪ ഫൗണ്ടേഷൻ ചെയ൪പേഴ്സണുമായ ശൈഖ മൗസ ബിൻത് നാസ൪ അവയവ ദാനത്തിനായുള്ള ദേശീയ കാമ്പയിന് തുടക്കം കുറിച്ചു.
ഹമദ് മെഡിക്കൽ കോ൪പറേഷന് കീഴിലുള്ള ഫഹദ് ബിൻ ജാസിം കിഡ്നി കേന്ദ്രത്തിലെത്തിയാണ് ശൈഖ മൗസ തൻെറ പേര് ചേ൪ത്തത്. ആരോഗ്യമന്ത്രി അബ്ദുല്ല ബിൻ ഖാലിദ് അൽ ഖഹ്താനി ചടങ്ങിൽ സന്നിഹിതനായിരുന്നു.
അവയവദാനത്തിനുള്ള ദേശീയ റജിസ്റ്ററിൽ പേര് ചേ൪ക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ഖത്ത൪ അവയവദാനകേന്ദ്രം നടത്തുന്ന ശ്രങ്ങൾ പ്രശംസനീയമാണെന്ന് ശൈഖ മൗസ പറഞ്ഞു. ഈ രംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. നമ്മുടെ സത്യമതം പ്രോൽസാഹിപ്പിക്കുന്ന ഈ കടമ നിറവേറ്റുന്നതിൽ ഒരോ വ്യക്തിക്കും ഏതു തരത്തിൽ പങ്കുവഹിക്കാനാകുമെന്ന് ചിന്തിക്കണമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
അവയവദായകരുടെ ലിസ്റ്റിൽ പേര് ചേ൪ത്ത് ശൈഖ മൗസ നമ്മുടെ വഴി പ്രകാശപൂരിതമാക്കിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മഹത്തായ ഈ ദൗത്യത്തിൽ എല്ലാവരും തങ്ങളുടെ പങ്ക് നി൪വഹിക്കാൻ മുന്നോട്ടുവരണം. അവയവദാനത്തിലും അവ വെച്ചുപിടിപ്പിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാമ്പയിൻെറ ഭാഗമായി അവയവദാനത്തിന് സന്നദ്ധതയുള്ളവരുമായും അവരുടെ കുടുംബങ്ങളുമായും സുപ്രീം ആരോഗ്യ കൗൺസിലിൻെറ (എസ്.സി.എച്ച്) സഹകരണത്തോടെ എച്ച്.എം.സി ബന്ധപ്പെട്ടു തുടങ്ങി. അവയവദാനം രോഗികൾക്ക് രണ്ടാം ജന്മമേകുന്നതിന് തുല്ലൃമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് കാമ്പയിൻ ലക്ഷൃം. റമദാൻ പ്രമാണിച്ച് പ്രധാന വാണിജ്യ സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിൻ സ്വദേശികളും വിദേശികളുമായ ഒട്ടേറെ ദായകരെ കണ്ടെത്തുന്നതിൽ വിജയിച്ചതായി ഖത്ത൪ ഫൗണ്ടേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ദായകരായി പേര് ചേ൪ക്കുന്നതിൽ ഒട്ടനവധി ആളുകൾക്ക് ആശങ്കയുള്ളതായും കാമ്പയിനിൽ തെളിഞ്ഞു. തെറ്റിദ്ധാരണകളും അറിവില്ലായ്മയുമാണ് ആശങ്കക്ക് കാരണം. തൃപ്തികരമായ വിശദീകരണത്തിലൂടെ ആശങ്കൾ ദൂരീകരിച്ചപ്പോൾ പലരും അവയവദാനത്തിന് സന്നദ്ധരായി. സ്വയം പേര് ചേ൪ത്തതിലൂടെ ശൈഖ മൗസ മഹത്തായ മാതൃകയാണ് കാഴ്ചവെച്ചതെന്ന് എച്ച്.എം.സി ജനറൽ മാനേജ൪ ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. അവയവദാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക ദൂരീകരിക്കാൻ ഇത് സഹായിക്കുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു. ഇതിനിടെ, എച്ച്.എം.സിയും എസ്.സി.എച്ചും ചേ൪ന്ന് വികസിപ്പിച്ചെടുത്ത, അവയവദാനത്തെ സംബന്ധിച്ച ‘ദോഹ കരാറി’ന് ഖത്ത൪ ഔദ്യാഗികമായി അംഗീകാരം നൽകി. അവയവദായക൪ക്കും സ്വീക൪ത്താക്കൾക്കും മികച്ച വൈദ്യപരിരക്ഷ കരാ൪ ഉറപ്പാക്കുന്നനു.
അവയവദാതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കരാറിൽ വൃവസ്ഥയുണ്ട്. ഖത്തറിൽ താമസിക്കുന്ന ആ൪ക്കും അവവയവം ലഭിക്കുന്ന വിധം നീതപൂ൪ണമായ സംവിധാനമാണ് ദേശീയ അവയവദാന പദ്ധതി വിഭാവനം ചെയ്യുന്നത്. ആരോഗ്യപരമായി ഏറ്റവും അ൪ഹരായവരെയാകും ആദൃം പരിഗണിക്കുക. രാഷ്ട്രാന്തരീയ മാനദണ്ഡങ്ങൾ പ്രകാരം ക൪ശന നിയമങ്ങളനുസരിച്ച് ആവശ്യക്കാ൪ക്ക് അവയവം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
