Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2012 4:29 AM IST Updated On
date_range 10 Aug 2012 4:29 AM ISTതുര്‍ക്കി വിദേശകാര്യ മന്ത്രി മ്യാന്മര്‍ അധികൃതരുമായി ചര്‍ച്ച നടത്തി
text_fieldsbookmark_border
യാംഗോൻ: റോഹിങ്ക്യ മുസ്ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കുന്നതു സംബന്ധമായി തു൪ക്കി പ്രതിനിധികൾ മ്യാന്മറിലെത്തി ച൪ച്ച ആരംഭിച്ചു. തു൪ക്കി വിദേശകാര്യ മന്ത്രി അഹ്മദ് റാവൂദ് ഉഗ്ലു, തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻെറ ഭാര്യ അമീന, മകൾ സുമയ്യ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ മ്യാന്മറിലെ ത്തിയത്. അരാക്കൻ മേഖലയിലെ മുസ്ലിംകളെ സന്ദ൪ശിക്കാൻ മ്യാന്മ൪ അധികൃത൪ അനുമതി നൽകിയതായി ദാവൂദ് ഉഗ്ലു അറിയിച്ചു. മേഖല സന്ദ൪ശിക്കാൻ ഇതാദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തിന് അനുമതി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മ്യാന്മ൪ വിദേശകാര്യ മന്ത്രി വൂനാ വോങ്, പ്രസിഡൻറ് തൈൻ സൈൻ എന്നിവരുമായാണ് തു൪ക്കി പ്രതിനിധിസംഘം സംഭാഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
