രാജേഷ് ദിവാന്‍ പറഞ്ഞത് വിവരക്കേട് -എം.കെ. രാഘവന്‍ എം.പി
text_fieldsകണ്ണൂ൪: പാ൪ട്ടി ഓഫിസുകൾക്ക് സംരക്ഷണം നൽകാനാവില്ലെന്ന എ.ഡി.ജി.പി രാജേഷ് ദിവാൻെറ പ്രസ്താവന ശുദ്ധവിവരക്കേടാണെന്ന് എം.കെ. രാഘവൻ എം.പി. കണ്ണൂരിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ ക്രമസമാധാനം പാലിക്കേണ്ട പൊലീസ്തന്നെ ഇങ്ങനെ പറയുമ്പോൾ അക്രമത്തിന് കൂട്ടുനിൽക്കുന്ന അവസ്ഥയാണ്.
ജയരാജൻെറ അറസ്റ്റിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കണം. കണ്ണൂ൪ ഡി.സി.സി ഓഫിസ് ആക്രമിച്ചതിനെക്കുറിച്ച് പിണറായി വിജയൻ പ്രതികരിച്ചില്ല. നേതൃത്വം അറിഞ്ഞാണ് എല്ലാം നടത്തിയതെന്നതിൻെറ തെളിവാണിത്. സി.പി.എമ്മിൻെറ ഭീകരമുഖമാണ് ജില്ലയിൽ കാണാനായത്. നാട്ടിൽ സമാധാനം വേണമെന്നാഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാ൪ക്കിതിൽ പങ്കില്ല. പാ൪ട്ടിയിലെ ഒരു വിഭാഗം നടത്തിയ ഈ അക്രമത്തിനെതിരെ പാ൪ട്ടിയിലെ ചിന്തിക്കുന്നവരും പൊതുസമൂഹവും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തിനിരയായ സ്ഥാപനങ്ങൾക്കും മറ്റും നഷ്ടപരിഹാരം നൽകാൻ സ൪ക്കാ൪ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.