Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവിളപ്പില്‍ശാല ഫാക്ടറി...

വിളപ്പില്‍ശാല ഫാക്ടറി ഇനി അടഞ്ഞ അധ്യായത്തിലേക്ക്

text_fields
bookmark_border
വിളപ്പില്‍ശാല ഫാക്ടറി ഇനി അടഞ്ഞ അധ്യായത്തിലേക്ക്
cancel

തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യസംസ്കരണ ഫാക്ടറി ഇനി അടഞ്ഞ അധ്യായത്തിലേക്ക്. ഒരു ദശാബ്ദത്തിലധികം തലസ്ഥാന നഗരത്തിൻെറ മാലിന്യം ചുമന്ന വിളപ്പിൽശാലയിലെ ജനങ്ങൾ തീ൪ത്ത പ്രതിരോധത്തിന് മുന്നിൽ ഭരണകൂടം നിസ്സഹായമായതോടെ ഫാക്ടറി ഇനി തുറക്കാൻ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായി. നഗരസഭ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഫാക്ടറി തുറപ്പിക്കാൻ സ൪ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ശ്രമം നടന്നത്. മാലിന്യം കൊണ്ടുപോകാൻ ഫെബ്രുവരി 13ന് നടത്തിയ ആദ്യശ്രമവും ജനകീയ പ്രതിധോധത്തിൽ വിഫലമാവുകയായിരുന്നു. പിന്നീട് ഫാക്ടറിയിലെ ലീച്ചേറ്റ് ട്രീറ്റ്മെൻറ് പ്ളാൻറിലേക്ക് യന്ത്രങ്ങൾ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഹൈകോടതിയെ സമീപിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് യന്ത്രങ്ങൾ കൊണ്ടുപോകാൻ തീരുമാനിച്ചത്. നിലനിൽപിനായി ഒരു പ്രദേശത്തെ ജനത ഒന്നാകെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് മുന്നിട്ടിറങ്ങിയപ്പോൾ ഭരണകൂടത്തിൻെറ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റുന്നതാണ് വിളപ്പിൽശാലയിൽ വെള്ളിയാഴ്ച കണ്ടത്. രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളുടെ പ്രതിരോധത്തിനുമുന്നിൽ രണ്ടായിരത്തോളം വരുന്ന പൊലീസിൻെറ ശക്തി നിഷ്പ്രഭമായി. ഫാക്ടറിക്കെതിരെ ആരംഭിച്ച നീണ്ടനാളത്തെ പ്രതിഷേധത്തിനൊടുവിൽ വിളപ്പിൽ പഞ്ചായത്തിൻെറ നേതൃത്വത്തിൽ 2011 ഡിസംബ൪ 21നാണ് ഫാക്ടറി പൂട്ടിയത്. ആ൪.ഡി.ഒയുടെ നേതൃത്വത്തിൽ പിന്നീട് തുറന്നെങ്കിലും മാലിന്യം കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് പഞ്ചായത്തും ജനങ്ങളും ഒന്നടങ്കം വ്യക്തമാക്കി. അതാണ് കോടതി നടപടികളിലേക്ക് നയിച്ചത്. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ കോടതിവിധികളൊന്നും നടപ്പാക്കാനായില്ല. പുഷ്പകൃഷിക്ക് എന്ന പേരിൽ തിരുവനന്തപുരം നഗരസഭ വിളപ്പിൽശാലയിൽ മാലിന്യ സംസ്കരണ പ്ളാൻറ് ആരംഭിച്ചിട്ട് 12 വ൪ഷം പിന്നിടുകയാണ്. ഇ.കെ. നായനാ൪ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്ഥലം ഏറ്റെടുത്തത്. നഗരത്തിലെ ചപ്പും ചവറും ജൈവമാലിന്യവും കൊണ്ടുതള്ളി വിളപ്പിൽശാല കാലക്രമേണ രോഗാതുരമായി. ത്വഗ്രോഗങ്ങളും ശ്വാസകോശ രോഗങ്ങളും പക൪ച്ചവ്യാധികളും പിടിപെട്ട് ജനം ദുരിതം പേറി. പലരും വീട് ഉപേക്ഷിച്ചുപോയി. പെൺകുട്ടികളുടെ വിവാഹം മുടങ്ങി. വസ്തുക്കൾ വാങ്ങാൻ ആളില്ലാതായി. പൊറുതിമുട്ടിൻെറ പാരമ്യത്തിലാണ് ജനകീയ പ്രതിരോധവുമായി പ്രദേശവാസികൾ രംഗത്തിറങ്ങിയത്.
യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നം പരിഹരിക്കുമെന്നും ഫാക്ടറി അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കണമെന്നാണ് ജനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ പകരം സ്ഥലം മുഖ്യമന്ത്രി കണ്ടെത്തി നൽകണമെന്നാണ് നഗരസഭയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story