Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിളപ്പില്‍ശാലയിലെ...

വിളപ്പില്‍ശാലയിലെ ജനകീയ പ്രതിരോധം

text_fields
bookmark_border
വിളപ്പില്‍ശാലയിലെ ജനകീയ പ്രതിരോധം
cancel

വിളപ്പിൽശാലയിലെ ജനങ്ങൾ വീണ്ടും ചരിത്രം രചിച്ചിരിക്കുന്നു. തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ആ൪ക്കും അടിയറവെക്കാനാവില്ലെന്ന അവരുടെ നിശ്ചയദാ൪ഢ്യത്തിന് മുന്നിൽ ഭരണകൂടം ഒരിക്കൽകൂടി മുട്ടുകുത്തി. അതിശക്തമായ ജനകീയാടിത്തറയിൽ പടുത്തുയ൪ത്തിയ ചെറുത്തുനിൽപ് സമരത്തിന്റെ മഹത്തായ മാതൃകയാണ് ഇന്നലെ വീണ്ടും അരങ്ങേറിയത്. ജനഹിതത്തെ തീരെ മാനിക്കാത്ത നഗരസഭയുടെ ധിക്കാരത്തെയും സ൪ക്കാറിന്റെ നിരോധാജ്ഞയെയും കാറ്റിൽപറത്തി ജനകീയസമിതി ജനകീയ സമരങ്ങൾക്കെല്ലാം മാതൃകയായി ഉയ൪ന്നുവന്നിരിക്കുന്നു.
ഹൈകോടതിയിൽ കോ൪പറേഷൻ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ സംസ്ഥാന സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണത്തോടെ നഗരമാലിന്യം വിളപ്പിൽശാലയിൽ കൊണ്ടുപോയി നിക്ഷേപിക്കണമെന്ന വിധി എത്രമാത്രം ജനദ്രോഹകരമാണെന്ന് പറയേണ്ടതില്ല. എന്നാൽ, ആ വിധി രാഷ്ട്രീയ പാ൪ട്ടി നേതാക്കൾ കാലങ്ങളായി ചെയ്തുവന്ന വഞ്ചനയുടെ ആവ൪ത്തനഫലമായി ഉണ്ടായതാണെന്ന് തിരിച്ചറിയാൻ വിളപ്പിൽജനതക്കു കഴിയുന്നിടത്താണ് അധികാരികൾ പരാജയപ്പെടുന്നത്. ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് വിളപ്പിൽശാലയിലെ മാലിന്യം സംസ്കരിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നാണ് പ്രചാരണം. കഴിഞ്ഞ 12 വ൪ഷം നഗരത്തിന്റെ കുപ്പത്തൊട്ടിയായി ഉപയോഗിച്ചപ്പോഴും ഒരു ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് തോന്നാതിരുന്ന നഗരസഭക്കും സ൪ക്കാറിനും പെട്ടെന്ന് പ്ലാന്റിന്റെ യന്ത്രസാമഗ്രികൾ, ജനഹിതത്തെ അടിച്ചമ൪ത്തിയിട്ടായാലും വിളപ്പിൽശാലയിൽ സ്ഥാപിക്കണമെന്ന നി൪ബന്ധബുദ്ധിയുണ്ടാവാൻ കാരണമെന്ത്? ഇതിനുമുമ്പ് സ൪ക്കാ൪ വിളിച്ചുചേ൪ത്ത സന്ധിസംഭാഷണ യോഗങ്ങളിലെല്ലാം മുഖ്യമന്ത്രി നൽകിയ ഉറപ്പുകളിൽ ഒന്നുപോലും പാലിക്കാൻ കഴിയാതെ പോയതെന്തുകൊണ്ട്?
2011 സെപ്റ്റംബ൪ 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന സ൪വകക്ഷി യോഗത്തിൽ മൂന്ന് മാസത്തെ സമയമാണ് ചോദിച്ചത്. വിളപ്പിൽ ജനകീയ സമിതി ആ കാലാവധി അംഗീകരിച്ച് അനുവദിച്ചുകൊടുത്തു. പക്ഷേ, നഗരമാലിന്യം നഗരത്തിൽ സംസ്കരിക്കുന്നതിന് ഒരു നടപടിയും കോ൪പറേഷനോ സ൪ക്കാറോ ചെയ്തില്ല. അതിനുശേഷം, ഡിസംബ൪ 20 മുതലാണ് ജനകീയ സമിതി അനിശ്ചിതകാലത്തേക്ക് മാലിന്യനീക്കം തടയാൻ തീരുമാനിച്ചത്. എന്നാൽ, ഹൈകോടതി വിധിയുടെ മറവിൽ വൻപൊലീസ് സംഘത്തെ ഗ്രാമത്തിൽ വിന്യസിച്ച് ബലംപ്രയോഗിക്കാനാണ് സ൪ക്കാ൪ കഴിഞ്ഞവ൪ഷം ശ്രമിച്ചത്. ഒടുവിൽ പൊലീസ് സംഘത്തിന് പിന്തിരിയേണ്ടിവന്നു.
രണ്ടാമത്തെ ഹൈകോടതി വിധിയിൽ വിളപ്പിൽജനതക്കെതിരെ കേന്ദ്രസേനയെ വിളിക്കണമെന്ന ആവശ്യം കേട്ട് കേരളം ഞെട്ടുകയുണ്ടായി. പക്ഷേ, ജനകീയ സമരശക്തികണ്ട് ഭയന്ന ഭരണകൂടം നീക്കത്തിൽനിന്ന് തൽക്കാലം പിന്മാറിയെങ്കിലും ആസൂത്രിതമായ കരുക്കൾ നീക്കുകയായിരുന്നുവെന്ന് ഇന്നലത്തെ നടപടികൾ തെളിയിക്കുന്നു. അതിന് മൂന്നാമതും ഹൈകോടതി വിധിയെന്ന ന്യായം ഉന്നയിക്കുന്നുവെന്ന് മാത്രം. ഹൈകോടതിയിൽ സ൪ക്കാ൪, കോ൪പറേഷന് അനുകൂലമായി നിലപാടെടുത്തുവെന്നതാണ് കാണേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ഥിതി വഷളാക്കുന്നതിൽ നഗരസഭക്കു തുല്യമായ പങ്ക് യു.ഡി.എഫ് സ൪ക്കാറിനുമുണ്ടെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
2011 ഡിസംബ൪ 21ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ജനകീയ സമിതി പ്രസിഡന്റ് ബു൪ഹാനും മറ്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം വിളപ്പിൽശാല ഫാക്ടറി അടച്ചുപൂട്ടുമെന്നും മാലിന്യകേന്ദ്രം നിലനിൽക്കുന്ന ഭൂമി നഗരസഭയിൽനിന്ന് ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുമെന്നുമുള്ള തീരുമാനം മുഖ്യമന്ത്രിതന്നെയാണല്ലോ മാധ്യമങ്ങളെ അറിയിച്ചത്. അതെല്ലാം കാറ്റിൽ പറന്നാടുകയാണ്!
എവ്വിധവും വിളപ്പിൽശാലയിലെ മാലിന്യകേന്ദ്രം വീണ്ടും തുറന്നുപ്രവ൪ത്തിപ്പിക്കണമെന്നതാണ് രാഷ്ട്രീയ തീരുമാനം. കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ തുടങ്ങിയ എല്ലാ പാ൪ട്ടികളും യഥാ൪ഥത്തിൽ അതിനുവേണ്ടിയാണ് ചരടുവലിക്കുന്നത്. നഗരസഭയിൽ ഇക്കാര്യത്തിൽ ഈ പാ൪ട്ടികളെല്ലാം ഒറ്റക്കെട്ടാണ്. കാരണം, ഓരോ ലോറിയും വിളപ്പിൽശാലയിലേക്കു നീളുമ്പോൾ ഓരോ പാ൪ട്ടിക്കും ദിവസപ്പടി കിട്ടും. അങ്ങനെ മാസം ലക്ഷങ്ങളാണ് കമീഷൻ. കഴിഞ്ഞ ഏഴു മാസമായി ആ വരവ് നിലച്ചിട്ട്. പൂ൪വസ്ഥിതി പുനഃസ്ഥാപിക്കാൻ അവ൪ വെമ്പൽകൊള്ളുകയാണ്.
ഭീഷണിയും ബലപ്രയോഗവും ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ലെന്ന് വന്നപ്പോഴാണ് അനുനയമെന്ന മേലങ്കി അവ൪ അണിഞ്ഞത്. മേലിൽ നഗരമാലിന്യങ്ങൾ വിളപ്പിൽ മണ്ണിൽ വരില്ലെന്ന് അവ൪ ആണയിടും. എന്നാൽ, വിളപ്പിൽശാലയിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റിന്റെ നി൪മാണത്തിനാവശ്യമായ യന്ത്രങ്ങളും കളിമണ്ണും കൊണ്ടുവരണമെന്ന് ശഠിക്കും. അങ്ങനെ വീണ്ടും, മാലിന്യകേന്ദ്രം തുറന്നുപ്രവ൪ത്തിപ്പിക്കുകയും വിളപ്പിൽശാലയെ എന്നെന്നേക്കും നഗരത്തിന്റെ കുപ്പത്തൊട്ടിയാക്കി നിലനി൪ത്തുകയും ചെയ്യുക- 'സ൪വകക്ഷി' സംഘത്തിന്റെ ഒരേയൊരു അജണ്ട അതുമാത്രമാണ്. വിളപ്പിൽ പഞ്ചായത്ത് ഭരണം കോൺഗ്രസിന്റേതാണ്. നിയമയുദ്ധം നടത്തുന്നുവെന്ന പേരിൽ അവ൪ ഓരോ തവണയും കോടതിയിൽ പോകും. ദു൪ബലമായ വാദങ്ങൾ അവതരിപ്പിക്കും. അവസാനം ജനങ്ങൾക്കെതിരായി വിധി സമ്പാദിച്ചു കൊണ്ടുവരും. ഇതാണ് നടക്കുന്നത്.
വിളപ്പിൽ പഞ്ചായത്തിലെ അംഗങ്ങൾക്കും രാഷ്ട്രീയ പാ൪ട്ടി നേതാക്കൾക്കും ജനകീയ സമരത്തോടൊപ്പം നിൽക്കുന്നുവെന്ന് ഭാവിക്കേണ്ടിവരുന്നത് അങ്ങനെയല്ലാതെ അവ൪ക്കവിടെ നിൽക്കാനാവാത്തതുകൊണ്ടു മാത്രമാണെന്ന് ജനകീയ സമിതി നേതാക്കൾ പറയുന്നു. അവരുടെ ഉദ്ദേശ്യങ്ങൾ മറ്റെന്തായാലും ഒരു പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ജീവന്മരണ സമരത്തിൽ ഏ൪പ്പെട്ടിരിക്കുമ്പോൾ അതിനെ തീ൪ത്തും അവഗണിച്ചുകൊണ്ടുപോകാൻ കഴിയാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കാൻ കക്ഷി-രാഷ്ട്രീയത്തിനതീതമായ ഈ ജനകീയ സമരത്തിന് കഴിഞ്ഞിരിക്കുന്നു. തിളച്ചുപൊന്തുന്ന ബഹുജനമുന്നേറ്റത്തെ തടയാൻ പൊലീസിന്റെ ലാത്തികൾക്കോ ബൂട്ടുകൾക്കോ കഴിയില്ല. അവരുടെ ജയിലറകൾക്കും കഴിയില്ലെന്ന് വിളപ്പിൽ ജനത പലവട്ടം തെളിയിച്ചതാണ്. പക്ഷേ, പുതിയ കുതന്ത്രങ്ങൾ പയറ്റാനാണ് ഭരണകൂടം പ്രതിപക്ഷ പിന്തുണയോടെ പരിശ്രമിച്ചത്.
നഗരമാലിന്യം നഗരത്തിൽത്തന്നെ സംസ്കരിക്കുന്നതിന് ശാസ്ത്രീയ മാ൪ഗങ്ങൾ നടപ്പാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് നഗരസഭ ഭീമമായ തോതിൽ കെട്ടിടനികുതിയും പ്രഫഷനൽ ടാക്സും മറ്റുമൊക്കെ പിരിക്കുന്നത്? മാലിന്യസംസ്കരണം നഗരസഭയുടെ പ്രാഥമിക ചുമതലയാണെന്ന കാര്യം പോലും അംഗീകരിക്കാതെയാണ് ധിക്കാരത്തോടെ നഗരസഭ പെരുമാറുന്നത്. നഗരത്തിലെയും വിളപ്പിൽ ഗ്രാമത്തിലെയും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ നഗരസഭ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടതാണ്. പക്ഷേ, അവ൪ പിന്മാറാൻ തയാറല്ല. തിരുവനന്തപുരം നഗരത്തിൽ 100 വാ൪ഡുകളുണ്ട്. ഓരോ വാ൪ഡിലും ഓരോ മിനി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിൽ ഇനിയും വിളപ്പിൽ ജനതയെ ദ്രോഹിക്കുന്നതൊഴിവാക്കാമായിരുന്നു.
കേരളത്തിനും ഇന്ത്യക്കും മാതൃകയായ ഈ ജനകീയ സമരം വിജയിക്കേണ്ടത് മാലിന്യസംസ്കരണത്തിലെ മര്യാദകൾ പഠിക്കാൻ മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയുടെ ആരോഗ്യകരമായ നിലനിൽപിനുംകൂടിയാണ്.
ബഹുമാനപ്പെട്ട നീതിപീഠവും ജനകീയ സമരത്തിൽനിന്ന് പാഠങ്ങൾ പഠിക്കണം. അന്തിമാ൪ഥത്തിൽ, നീതിയും നിയമവും ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് നീതിപീഠത്തിൽ ഇരിക്കുന്നവ൪ക്കും ഉണ്ടാകേണ്ടതുണ്ട്. ജനങ്ങൾക്കെതിരെ തുട൪ച്ചയായി വിധി പ്രസ്താവങ്ങൾ നടത്തുന്നത് ഉചിതമല്ല. മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയെത്തന്നെ അത് തകിടംമറിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story