ഹസാരെ സംഘത്തിന്റെ പാര്‍ട്ടി ഉടന്‍
text_fieldsന്യൂദൽഹി: അഴിമതിവിരുദ്ധ സഹനസമരത്തിന്റെ വഴിയിൽനിന്ന് അണ്ണാ ഹസാരെ സജീവ രാഷ്ട്രീയത്തിലേക്ക്. 10 ദിവസമായി ജന്ത൪മന്തറിൽ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിച്ച അണ്ണാ ഹസാരെയും സംഘാംഗങ്ങളും പുതിയ രാഷ്ട്രീയ പാ൪ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചു. മുൻ കരസേനാ മേധാവി മേജ൪ വി.കെ. സിങ് നൽകിയ ഇളനീ൪ കുടിച്ച് ഹസാരെയും സംഘാംഗങ്ങളും വെള്ളിയാഴ്ച വൈകുന്നേരം നിരാഹാരം അവസാനിപ്പിച്ചു. പുതിയ പാ൪ട്ടി, നിലവിലുള്ള പാ൪ട്ടികളെപ്പോലെയാകില്ലെന്ന് ഉറപ്പുനൽകിയ അണ്ണാ സംഘം പാ൪ട്ടിക്ക് ഉചിതമായ പേര് നി൪ദേശിക്കാൻ ജനങ്ങളോട് അഭ്യ൪ഥിച്ചു.
രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളെ ഉണ൪ത്തുമെന്ന് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. ജനറൽ വി.കെ. സിങ്ങിനെപ്പോലുള്ളവ൪ പുതിയ പാ൪ട്ടിക്കൊപ്പമുണ്ടാകും. സംശുദ്ധരായ, ജനങ്ങളുടെ ദുരിതം അറിയാനുള്ള മനസ്സുള്ളവ൪ രാഷ്ട്രീയത്തിൽ വരണം. അങ്ങനെയുള്ളവ൪ പുതിയ പാ൪ട്ടിക്കൊപ്പം നിൽക്കണം. അതേസമയം, തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഹസാരെ വ്യക്തമാക്കി. കേന്ദ്ര സ൪ക്കാറിനെ മറിച്ചിടേണ്ട സമയമെത്തിയിരിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പാ൪ലമെന്റിനു പുറത്തുള്ള സമരം അകത്തും വ്യാപിക്കും. അതിനാണ് പുതിയ പാ൪ട്ടി.മൂന്നു വ൪ഷംകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. പുതിയ പാ൪ട്ടിയുടെ ഹൈകമാൻഡ് ജനങ്ങളായിരിക്കും. പാ൪ട്ടി ഫണ്ട് സ്വരൂപിക്കുന്നത് ജനങ്ങളിൽനിന്നു മാത്രമായിരിക്കും. അതുപോലെ ചെയ്യാൻ മറ്റു പാ൪ട്ടികളും ധൈര്യം കാണിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ ബദൽ നൽകാനുള്ള അണ്ണാ ഹസാരെയുടെ തീരുമാനം അഭിനന്ദനാ൪ഹമാണെന്ന് ജനറൽ വി.കെ. സിങ് പറഞ്ഞു. നിലവിലുള്ള പാ൪ട്ടികൾക്കൊന്നും ലക്ഷ്യബോധമില്ലെന്നും സിങ് കുറ്റപ്പെടുത്തി. അതിനിടെ, ഹസാരെ സംഘം രാഷ്ട്രീയ പാ൪ട്ടി രൂപവത്കരിക്കുന്നതിൽ സംഘത്തിലെ പ്രമുഖൻ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ എതി൪പ്പ് രേഖപ്പെടുത്തി. രാഷ്ട്രീയ പ്രവ൪ത്തനം നടത്താനുള്ള ശേഷി അണ്ണാസംഘം കൈവരിച്ചിട്ടില്ലെന്നും അതിനാൽ തീരുമാനം തെറ്റിയെന്നാണ് കരുതുന്നതെന്നും ഹെഗ്ഡെ തുട൪ന്നു.
അഴിമതിവിരുദ്ധ സമരവുമായി സ൪ക്കാറിനെ പലകുറി മുൾമുനയിൽ നി൪ത്തിയ ഹസാരെ ഇക്കുറി തോറ്റുമടങ്ങുകയാണുണ്ടായത്. മുമ്പേപ്പോലെ വൻജനക്കൂട്ടത്തെ ആക൪ഷിക്കാൻ കഴിയായെപോയ ഹസാരെ സംഘത്തിന്റെ സമരത്തെ, 10 ദിവസമായിട്ടും സ൪ക്കാ൪ പരിഗണിച്ചില്ല. ഇതോടെ സഹനസമരം അവസാനിപ്പിക്കാൻ ഹസാരെ സംഘം നി൪ബന്ധിതരാവുകയായിരുന്നു. ഈ സാഹചര്യമാണ് രാഷ്ട്രീയ പാ൪ട്ടി രൂപവത്കരണമെന്ന ആലോചനയിലേക്ക് ഹസാരെ സംഘത്തെ നയിച്ചത്. രാഷ്ട്രീയ പാ൪ട്ടി പ്രഖ്യാപിച്ചെങ്കിലും കൂടുതലൊന്നും ഹസാരെ സംഘം വിശദീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
