ഇന്ത്യന്‍ തൊഴിലാളി ചികില്‍സ കിട്ടാതെ മരിച്ചെന്ന്; ലേബര്‍ക്യാമ്പില്‍ തൊഴിലാളികള്‍ അക്രമാസക്തരായി
text_fieldsമസ്കത്ത്: ഇന്ത്യൻ തൊഴിലാളി ചികിൽസ ലഭിക്കാതെ മരിച്ചെന്ന് ആരോപിച്ച് ലേബ൪ക്യാമ്പിൽ തൊഴിലാളികൾ അക്രമാസക്തരായി. നി൪മാണ കമ്പനിയുടെ വാഹനങ്ങളും ക്യാമ്പിലെ ഉപകരണങ്ങളും അടിച്ചുതക൪ത്ത ഒരുപറ്റം തൊഴിലാളികൾ പ്രദേശത്ത് കടുത്ത സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. അസൈബയിൽ മസ്കത്ത് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന കമ്പനികളുടെ ബി.ഇ.ബി. കൺസോ൪ട്യത്തിൻെറ ക്യാമ്പിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അക്രമാസക്തരായ തൊഴിലാളികൾ ലേബ൪ക്യാമ്പിൽ നിരത്തിയിട്ടിരുന്ന കമ്പനിയുടെ വാഹനങ്ങൾ മറിച്ചിട്ടു. ചിലതിൻെറ ചില്ലുകൾ അടിച്ചുതക൪ത്തു. ഇവരെ ഒതുക്കാനായി നിയോഗിച്ച തു൪ക്കിക്കാരായ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടലും നടന്നതായി കമ്പനിയിലെ തൊഴിലാളികൾ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ഇതേ ലേബ൪ക്യാമ്പിൽ തൊഴിലാളി സമരത്തെ തുട൪ന്ന് സംഘ൪ഷവും കൂട്ട പിരിച്ചുവിടലും നടന്നിരുന്നു. ക്യാമ്പിൽ ആദ്യമായല്ല തൊഴിലാളികൾ ചികിൽസകിട്ടാതെ മരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ അസുഖവുമായി ക്യാമ്പിലെ ക്ളിനിക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശിക്ക് പുറത്ത് വിദഗ്ധ ചികിൽസ നൽകണമെന്ന് നി൪ദേശിച്ചെങ്കിലും യഥാസമയം ഇതിന് ആവശ്യമായ രേഖകൾ നൽകിയില്ലത്രെ. രേഖകൾക്ക് കാത്തിരിക്കുന്നതിനിടെ തൊഴിലാളി മരിച്ചെന്നാണ് സഹപ്രവ൪ത്തക൪ പറയുന്നത്. ഇതേ തുട൪ന്നാണ് അക്രമാസക്തരായ തൊഴിലാളികൾ ക്യാമ്പ് അടിച്ചുതക൪ക്കാൻ ആരംഭിച്ചത്. ക്യാമ്പിലെ എയ൪കണ്ടീഷനറുകൾ ഇവ൪ അടിച്ചുതക൪ത്തു. ഭക്ഷണം പാകം ചെയ്യുന്ന മെസും അടിച്ചുതക൪ത്തതിനാൽ തൊഴിലാളികൾ പലരും ഇന്നലെ രാത്രി പട്ടിണിയിലായിരുന്നു. രാത്രിയിലും സംഘ൪ഷം തുടരുകയാണെന്ന് തൊഴിലാളികൾ അറിയിച്ചു. സംഘ൪ഷത്തിൽ പങ്കെടുക്കാതെ ക്യാമ്പിനകത്ത് ഇരിക്കാൻ ശ്രമിച്ചവരെയും പുറത്തിറക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മലയാളികളായ തൊഴിലാളികൾ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. സംഘ൪ഷം നിയന്ത്രിക്കാൻ റോയൽ ഒമാൻ പൊലീസ് രംഗത്തെത്തിയെന്നും ഇവ൪ പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് ഔദ്യാഗിക പ്രതികരണങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. ഇന്ത്യൻ തൊഴിലാളിയുടെ മരണം ഇതുവരെ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് എംബസി അധികൃത൪ പറഞ്ഞു. ബി.ഇ.ബി കൺസോ൪ട്യം പൊതുസമ്പ൪ക്ക വിഭാഗം ഉദ്യോഗസ്ഥ ഫൗസിയ ആൽ മശായിഖിക്ക് സംഭവത്തിൻെറ വിശദാംശങ്ങൾ തേടി ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
