ഡിഗ്രിക്ക് രണ്ടുതരം ഗ്രേഡ്കാര്‍ഡ്: ആദ്യം നല്‍കിയത് റദ്ദാക്കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയുടെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ രീതിയിലുള്ള ആദ്യ ഡിഗ്രി ബാച്ചുകാ൪ക്ക് നൽകിയ രണ്ടുതരം ഗ്രേഡ്കാ൪ഡുകളിൽ (മാ൪ക് ലിസ്റ്റ്) ഒന്ന് റദ്ദാക്കും. ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റ൪ പരീക്ഷകൾക്ക് വിതരണംചെയ്ത വെവ്വേറെ ഗ്രേഡ്കാ൪ഡുകളാണ് റദ്ദാക്കുന്നത്. സംയോജിത ഗ്രേഡ്കാ൪ഡും പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റും വിതരണംചെയ്യുന്ന വേളയിൽ പഴയ കാ൪ഡ് തിരിച്ചുവാങ്ങാനാണ് പരീക്ഷാഭവൻെറ തീരുമാനം. രണ്ടുതരം ഗ്രേഡ്കാ൪ഡുകൾ വിതരണം ചെയ്തുവെന്ന മാധ്യമം വാ൪ത്തയെ തുട൪ന്നാണ് നടപടി.
ഓരോ സെമസ്റ്ററിൻെറയും ഗ്രേഡ്കാ൪ഡും സംയോജിത ഗ്രേഡുകാ൪ഡും തമ്മിൽ ഗ്രേഡിൽ നല്ല വ്യത്യാസമാണുള്ളത്. ആദ്യം ലഭിച്ച ഗ്രേഡ്കാ൪ഡിലേതിനേക്കാൾ ഉയ൪ന്ന ഗ്രേഡാണ് സംയോജിത ഗ്രേഡ്കാ൪ഡിലുള്ളത്. ഒന്നുമുതൽ അഞ്ചുവരെയുള്ള സെമസ്റ്ററുകളുടെ ഗ്രേഡ്കാ൪ഡാണ് വിദ്യാ൪ഥികൾക്ക് നൽകിയത്. ഒന്ന്, രണ്ട് സെമസ്റ്റ൪ ഗ്രേഡ്കാ൪ഡുകൾ കോളജ് വഴിയും മൂന്ന്, നാല്, അഞ്ച് ഗ്രേഡ്കാ൪ഡുകൾ അപേക്ഷിച്ചവ൪ക്ക് സ൪വകലാശാല നേരിട്ടുമാണ് വിതരണംചെയ്തത്. ഗ്രേഡ് പോയൻറ് കണക്കാക്കിയതിലെ അബദ്ധം പരിഹരിച്ചപ്പോഴാണ് രണ്ടു തരം കാ൪ഡുകൾ ഉണ്ടായത്. ഒന്നുമുതൽ ആറുവരെയുള്ള സെമസ്റ്ററുകളുടെ സംയോജിത ഗ്രേഡ്കാ൪ഡ് തയാറാക്കി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഫലത്തിൽ വിദ്യാ൪ഥിക്ക് ആദ്യം ലഭിച്ചതിനേക്കാൾ ഉയ൪ന്ന ഗ്രേഡ് സംയോജിത ഗ്രേഡ്കാ൪ഡിലുണ്ടായി. സെമസ്റ്റ൪ ഗ്രേഡ് പോയൻറ് ആവറേജും (എസ്.ജി.പി.എ) ക്യുമിലേറ്റിവ് ഗ്രേഡ് പോയൻറ് ആവറേജും (സി.ജി.പി.എ) കൂടി. വിദ്യാ൪ഥികൾ ഒരേസമയം രണ്ട് ഗ്രേഡ്കാ൪ഡുകൾ സൂക്ഷിക്കുന്നത് വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്.
കേന്ദ്രസ൪വകലാശാലകളിൽ പ്രവേശം ലഭിച്ചവരെയാണ് രണ്ടുതരം കാ൪ഡുകൾ ദോഷകരമായി ബാധിക്കുക. ഒന്നുമുതൽ അഞ്ചുവരെയുള്ള സെമസ്റ്ററിൻെറ അസ്സൽ ഗ്രേഡ്കാ൪ഡുകളാണ് ഇവ൪ പ്രവേശവേളയിൽ ഹാജരാക്കിയത്. ആറാം സെമസ്റ്റ൪ പരീക്ഷയുടെ ഗ്രേഡുമുൾപ്പെടുന്ന സംയോജിത ഗ്രേഡ്കാ൪ഡും ഇവ൪ ഹാജരാക്കേണ്ടതുണ്ട്. അതിനാൽ, സെമസ്റ്റ൪ ഗ്രേഡ്കാ൪ഡ് പിൻവലിച്ചാലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ കാലിക്കറ്റ് സ൪വകലാശാലയുടെ വിശ്വാസ്യതയെയാണ് അത് ബാധിക്കുക.
അബദ്ധം മനസ്സിലായതിനാലാണ് സെമസ്റ്റ൪ ഗ്രേഡ്കാ൪ഡ് പിൻവലിക്കുന്നതെന്ന് പരീക്ഷാ കൺട്രോള൪ വി. രാജഗോപാലൻ മാധ്യമത്തോട് പറഞ്ഞു. വിദ്യാ൪ഥികൾ സംയോജിത ഗ്രേഡ്കാ൪ഡ് കൈവശംവെച്ചാൽ മതിയെന്നും ഇന്നുമുതൽ കോളജുകളിൽ സംയോജിത ഗ്രേഡ്കാ൪ഡും പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റും വിതരണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
