Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭൂപരിധി നിയമലംഘനം...

ഭൂപരിധി നിയമലംഘനം കണ്ടെത്താന്‍ പുതിയ സോഫ്റ്റ്വെയര്‍ തയാറാക്കും

text_fields
bookmark_border
ഭൂപരിധി നിയമലംഘനം കണ്ടെത്താന്‍   പുതിയ സോഫ്റ്റ്വെയര്‍ തയാറാക്കും
cancel

കൊച്ചി: ഭൂപരിധി നിയമം ലംഘിച്ച് അനുവദനീയമായതിലധികം ഭൂമി കൈവശമുള്ളവരെ കണ്ടെത്താനും അനധികൃത കൈയേറ്റം ഒഴിവാക്കാനും സ൪ക്കാ൪ ഭൂമി സംബന്ധിച്ച് വ്യക്തമായ രേഖകൾ തയാറാക്കാനും പുതിയ സോഫ്റ്റ്വെയ൪ തയാറാക്കും.റവന്യൂ ലാൻഡ് ഇൻഫ൪മേഷൻ സിസ്റ്റം (റെലിസ്) എന്ന പേരിൽ റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായാണ് സോഫ്റ്റ്വെയ൪ തയാറാക്കുന്നത്.
നവംബറിൽ ഈ സംവിധാനം നിലവിൽ വരുമെന്ന് ലാൻഡ് റവന്യൂ വകുപ്പിലെ ഉന്നത വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. മുഴുവൻ വില്ലേജുകളിലും റീ സ൪വേ നടപടികൾ പൂ൪ത്തിയാക്കിയാലുടൻ സോഫ്റ്റ്വെയറിന് അന്തിമ രൂപം നൽകാനാണ് സ൪ക്കാ൪ തീരുമാനം. റീ സ൪വേ പൂ൪ത്തിയായ കണ്ണൂ൪, പാലക്കാട് ജില്ലകളിലെ 17 വില്ലേജുകളിൽ ഭൂമി സംബന്ധമായ മുഴുവൻ നടപടികളും ആദ്യമായി സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തും.
തുടക്കത്തിൽ 573 വില്ലേജുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും തുട൪ന്ന് റവന്യൂ- രജിസ്ട്രേഷൻ- വനം ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തും.
അനധികൃത ഭൂമി കൈയേറ്റം കണ്ടെത്താൻ നിലവിൽ റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകളുടെ പക്കൽ വ്യക്തമായ രേഖകൾ ഇല്ലാത്തതാണ് സോഫ്റ്റ്വെയ൪ തയാറാക്കാൻ പ്രേരകമായതെന്നും വക്താവ് കൂട്ടിച്ചേ൪ത്തു.
ഭൂപരിധി നിയമം അനുസരിച്ച് ഒരു വ്യക്തിയുടെ പേരിൽ 15 ഏക്കറിൽ കൂടുതൽ ഭൂമി പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതിൻെറ ലംഘനം കണ്ടെത്താൻ നിലവിൽ സംവിധാനമില്ല. ഏതെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റവന്യൂ - രജിസ്ട്രേഷൻ വകുപ്പുകളെ ഇക്കൂട്ട൪ സമീപിക്കുമ്പോഴാകും വകുപ്പുകൾക്ക് വിവരം ലഭിക്കുക.
മൊത്തം ഭൂമിയുടെ വിവരം ശേഖരിച്ച് സോഫ്റ്റ്വെയ൪ തയാറാക്കുന്നതോടെ ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ വകുപ്പുകൾക്ക് കഴിയുമെന്നാണ് സ൪ക്കാറിൻെറ നിഗമനം. സോഫ്റ്റ്വെയ൪ തയാറാക്കാൻ ആവശ്യമായ ഫണ്ട് ധനവകുപ്പ് റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. പരാതികൾ ഉണ്ടെങ്കിൽ വ്യക്തിയുടെ പേരോ വീട്ടുനമ്പറോ പറഞ്ഞാൽ ഭൂമി സംബന്ധിച്ച വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന വിധത്തിലാണ് സോഫ്റ്റ്വെയറിന് രൂപം നൽകുന്നത്.
ഭൂപരിധി നിയമംലംഘിച്ച് സന്തോഷ് മാധവൻ 116 ഏക്ക൪ ഭൂമി അനധികൃതമായി കൈവശം വെച്ചത് സ൪ക്കാറിലേക്ക് മുതൽക്കൂട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ അനധികൃത ഭൂമി ഇടപാടുകളും കൈയേറ്റങ്ങളും സംബന്ധിച്ച് വിവരം ലഭ്യമാക്കാൻ ലാൻഡ് -റവന്യൂ കമീഷണ൪ ബന്ധപ്പെട്ട ജില്ലാ കലക്ട൪മാ൪ക്കും ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ട൪മാ൪ക്കും നി൪ദേശം നൽകി.
തൃശൂ൪, എറണാകുളം, കൊല്ലം, പാലക്കാട്, കണ്ണൂ൪, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഭൂപരിധി നിയമം ലംഘിച്ച് അന്യ സംസ്ഥാനങ്ങളിലുള്ളവ൪ അടക്കം ഭൂമാഫിയ നൂറുകണക്കിന് ഏക്ക൪ ഭൂമി ഒരേ വ്യക്തിയുടെ പേരിൽ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിലെ ഭൂമികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് നി൪ദേശം. റിപ്പോ൪ട്ട് ലഭിക്കുന്ന മുറക്ക് മുഴുവൻ ഭൂമിയും സ൪ക്കാറിലേക്ക് കണ്ടുകെട്ടുമെന്ന് ലാൻഡ് റവന്യൂ കമീഷണ൪ പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അനധികൃത ഭൂമിയിടപാട് നടന്നിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. ഇതേകുറിച്ച് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ട൪ അന്വേഷിക്കുകയാണ്. ബ്രഹ്മപുരത്ത് നൂറുകണക്കിന് ഏക്ക൪ ഭൂമി എൻ.ആ൪.ഐക്കാരുടെ സംഘം അനധികൃതമായി കൈവശം വെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലയിൽ വി.കെ.എൽ ഗ്രൂപ്, ഹോളിഡേ ഗ്രൂപ് എന്നിവരുടെ പക്കലും കണക്കിൽ കൂടുതൽ ഭൂമിയുള്ളതായാണ് വിവരം.
സന്തോഷ് മാധവനും ബംഗളൂരു ആസ്ഥാനമായ ആദ൪ശ് പ്രൈം പ്രോപ്പ൪ട്ടീസും ചേ൪ന്ന് 131 ഏക്ക൪ ഭൂമിയാണ് അനധികൃതമായി കൈവശം വെച്ചിരുന്നത്. മൂന്നുമാസത്തിനകം അനധികൃത ഭൂമി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ സ൪ക്കാ൪ പുറത്തുവിടുമെന്നും ലാൻഡ് റവന്യൂ കമീഷണ൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story