സുമനസ്സുകള്‍ക്ക് നന്ദി; സ്വാതി കൃഷ്ണ ആശുപത്രി വിട്ടു
text_fieldsകൊച്ചി: ജീവിതത്തിലേക്ക് തിരിച്ച് വരാൻ പ്രാ൪ഥിച്ചവ൪ക്കൊക്കെ നന്ദി പറഞ്ഞ് കുഞ്ഞു കവയിത്രി സ്വാതി കൃഷ്ണ അമൃത ആശുപത്രി വിട്ടു. കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം തുട൪ചികിത്സക്കായി മൂന്നാഴ്ചയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന സ്വാതി ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ആശുപത്രി വിട്ടത്.
മാതാപിതാക്കളും അധ്യാപകരും ആശുപത്രി ജീവനക്കാരും സ്വാതിയോടൊപ്പം ഉണ്ടായിരുന്നു. ഇതു പുന൪ജന്മമാണെന്നും വിശ്രമവേളയിൽ കവിതയെഴുത്തും പഠനവും തുടരുമെന്നും സ്വാതി പറഞ്ഞു. മൂന്നുമാസം വരെ ആശുപത്രിക്കടുത്ത് ഇടപ്പള്ളി വൈന്നേൽ റോഡിൽ വാടക വീട്ടിലാണ് താമസിക്കുക. തുട൪ചികിത്സാ സൗകര്യം കണക്കിലെടുത്താണ് വാടകവീടെടുത്തതെന്ന് സ്വാതിയുടെ അച്ഛൻ കൃഷ്ണൻകുട്ടി പറഞ്ഞു.
ക൪ശന നിഷ്ഠകൾ പാലിക്കണമെന്ന് ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുണ്ട്. അണുബാധ സാധ്യത കണക്കിലെടുത്ത് സന്ദ൪ശകരെ നിയന്ത്രിക്കണമെന്ന് പ്രത്യേക നി൪ദേശമുണ്ട്. പഠനത്തിലും കവിതയെഴുത്തിലും മിടുക്കിയായ സ്വാതിക്ക് കരളിൻെറ പ്രവ൪ത്തനം പൂ൪ണമായും തകരാറിലായ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. അതുകൊണ്ടുതന്നെ ആശങ്കകൾ ഏറെയായിരുന്നു. അവയവ ദാനം നടത്തുന്നതിനുള്ള നിയമനടപടികൾ സങ്കീ൪ണമായതിനെതുട൪ന്ന് മെഡിക്കൽ ബോ൪ഡിൻെറ പ്രത്യേക അനുമതിയോടെയാണ് ഇളയമ്മ റെയ്നിയിൽ നിന്നും കരൾ സ്വീകരിക്കാനായത്.
സ്വാതിയുടെ ശസ്ത്രക്രിയ സമൂഹത്തിൽ അവയവദാനത്തെക്കുറിച്ചുള്ള ആശാവഹമായ ച൪ച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിലുള്ള നിയമങ്ങൾ ലഘൂകരിക്കുന്നതിന് ശ്രമം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 1994ൽ കേന്ദ്രം പാസാക്കിയ നിയമത്തിൽ കേരള സ൪ക്കാറിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് ച൪ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ജൂലൈ 13നായിരുന്നു ശസ്ത്രക്രിയ. ആശുപത്രിക്ക് സമീപത്തെ ഗെസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന റെയ്നി ബുധനാഴ്ച തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങും.
സ്കൂളിലെത്തി പഠനം തുടരാൻ കഴിയില്ലെങ്കിലും സഹപാഠികൾക്കൊപ്പം വീട്ടിലെത്തി ക്ളാസെടുക്കാനും നോട്ടുകൾ നൽകാനും തയാറാണെന്ന് പിറവം എം.കെ.എം ഹയ൪ സെക്കൻഡറി സ്കൂളിലെ അധ്യാപക൪ ഉറപ്പുനൽകിയിട്ടുണ്ട്. സ്വാതിക്കായി ശീതീകരിച്ച വെബ് മുറിയും ഒരുക്കും. റെയ്നിയുടെ മാതൃകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നടൻ മോഹൻലാലും എടക്കാട്ടുവയൽ പഞ്ചായത്തിലെ താമസക്കാരും അവയവ ദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
