ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റക്കാരന്‍
text_fieldsതലശ്ശേരി: വിവാഹ വാഗ്ദാനം നൽകി ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നെന്മാറ കിഴക്കെ തെരുവിൽ താമസിക്കുന്ന കെ.രാജേഷിനെ (32) തലശ്ശേരി ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
കണ്ണവം ചെറുവാഞ്ചേരി ആദിവാസി കോളനിയിലെ യുവതിയാണ് പീഡനത്തിനിരയായത്. 2010 മാ൪ച്ച് 26 നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടിലെ നാഗപട്ടണം തരംഗവാടി സ്വദേശിയായ രാജേഷ്, വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പത്തിലായത്. യുവതിയുടെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ ജീവനക്കാരനായിരുന്നു രാജേഷ്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പാലക്കാട്,മലപ്പുറം ജില്ലകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അന്നത്തെ തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമിൻെറ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തിയത്. യുവതിയുടെ മാതാവുൾപ്പെടെ 18 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ എം.ജെ.ജോൺസൺ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
