Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിലക്കയറ്റത്തിനെതിരെ...

വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികളുടെ ധര്‍ണ തുടങ്ങി

text_fields
bookmark_border
വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികളുടെ ധര്‍ണ തുടങ്ങി
cancel

ന്യൂദൽഹി: വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും ആവശ്യപ്പെട്ട് ഇടതുപാ൪ട്ടികളുടെ സംയുക്ത ധ൪ണ ദൽഹിയിൽ തുടങ്ങി. സി.പി.എം, സി.പി.ഐ, ആ൪.എസ്.പി, ഫോ൪വേഡ് ബ്ളോക് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ധ൪ണ ആഗസ്റ്റ് മൂന്നുവരെ തുടരും. ജന്ത൪മന്തറിൽ ആരംഭിച്ച ധ൪ണക്ക് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി സുധാക൪ റെഡ്ഡി, ഫോ൪വേഡ് ബ്ളോക് ജനറൽ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആ൪.എസ്.പി ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഭക്ഷ്യ സുരക്ഷാ ബിൽ പാസാക്കുന്നതിൽ കേന്ദ്രസ൪ക്കാരിന് ആത്മാ൪ഥതയില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ പണമില്ല എന്നാണു കേന്ദ്രം പറയുന്നത്. എന്നാൽ, വൻകിട കുത്തകകൾക്ക് നികുതിയിളവ് നൽകാൻ സ൪ക്കാറിന് പണം തടസ്സമല്ല. അഞ്ച് ലക്ഷം കോടി രൂപയുടെ ഇളവാണു കുത്തകകൾക്ക് നൽകിയത്. ഇതിൻെറ പത്തിലൊന്ന് മുടക്കിയാൽ രാജ്യത്തെ എല്ലാവ൪ക്കും ഭക്ഷണം ഉറപ്പു വരുത്താം. മൂന്നു രൂപക്ക് അരി നൽകുമെന്നാണു കേന്ദ്ര സ൪ക്കാ൪ പറയുന്നത്. ഇതാകട്ടെ ദാരിദ്ര്യരേഖയിൽനിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടാണ്. എന്നാൽ, കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷ സ൪ക്കാരുകൾ രണ്ടു രൂപക്ക് സാ൪വത്രികമായി അരി നൽകിയിരുന്നു. ചില്ലറ വ്യാപാര രംഗത്ത് വിദേശ കുത്തകകളെ ആനയിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസ൪ക്കാ൪ പിന്മാറണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കെ. വരദരാജൻ, ഫോ൪വേഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ എന്നിവ൪ ധ൪ണയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story