Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിന്‍ തീപിടിത്തം:...

ട്രെയിന്‍ തീപിടിത്തം: മരണം 32 ആയി

text_fields
bookmark_border
train-accident
cancel

ചെന്നൈ: ന്യൂദൽഹി-ചെന്നൈ തമിഴ്നാട് എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. 29 യാത്രക്കാരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 10പേരുടെ നില ഗുരുതരമാണ്. ട്രെയിനിലെ എസ് 11 സ്ളീപ്പ൪ കോച്ചിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരും പരിക്കേറ്റവരും ഇതിലുണ്ടായിരുന്ന യാത്രക്കാരാണ്.
ചെന്നൈയിൽനിന്ന് 175 കിലോമീറ്റ൪ അകലെ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ തിങ്കളാഴ്ച പുല൪ച്ചെ 4.20ഓടെയാണ് സംഭവം. ന്യൂദൽഹിയിൽനിന്ന് ശനിയാഴ്ച രാത്രി 10.20ന് പുറപ്പെട്ട ട്രെയിൻ ഇന്നലെ പുല൪ച്ചെ നെല്ലൂ൪ സ്റ്റേഷൻ കടന്ന ഉടനെയാണ് എസ് 11 കോച്ചിൽ തീപിടിത്തമുണ്ടായത്. തീ കണ്ട നെല്ലൂ൪ സ്റ്റേഷൻ മാനേജ൪ വിവരം നൽകിയതിനെ തുട൪ന്ന് നെല്ലൂരിനും വേടയപാലത്തിനുമിടയിൽ ട്രെയിൻ നി൪ത്തി. ട്രെയിനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാ൪ തീപിടിച്ച കമ്പാ൪ട്ട്മെൻറ് ഉടനെ വേ൪പെടുത്തിയതിനാലാണ് ദുരന്തത്തിൻെറ വ്യാപ്തി കുറക്കാനായത്.
കമ്പാ൪ട്ട്മെൻറിലെ ടോയ്ലറ്റിനോടു ചേ൪ന്ന സ്വിച്ച് ബോ൪ഡിലുണ്ടായ ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തീപ്പിടിത്തത്തിനു മുമ്പ് പൊട്ടിത്തെറി ശബ്ദം കേട്ടതായി യാത്രക്കാരിൽ ചില൪ പറയുന്നതിനാൽ അട്ടിമറിസാധ്യതയും അന്വേഷിക്കുന്നുണ്ട്. നക്സലുകൾക്ക് സ്വാധീനമുള്ള മേഖലയാണ് നെല്ലൂ൪.
അപകടത്തിൽ 32 പേ൪ മരിച്ചതായി സൗത് സെൻട്രൽ റെയിൽവേ അധികൃത൪ അറിയിച്ചു. ഇതിൽ 19 പുരുഷന്മാരും ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടും. നാല് മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ നെല്ലൂ൪ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം ചെയ്തുവരുകയാണ്. നെല്ലൂരിനു സമീപം മഴപെയ്തതിനാൽ മുഴുവൻ ജനലുകളും വാതിലും അടച്ചിട്ടനിലയിലായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ യാത്രക്കാ൪ പറഞ്ഞു. ഉറക്കത്തിലായിരുന്ന യാത്രക്കാ൪ തീയും പുകയും പട൪ന്നതോടെ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ തിക്കിലും തിരക്കിലും ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് കരുതുന്നു. തീപിടിത്തത്തെ തുട൪ന്ന് രണ്ട് പ്രധാന വാതിലുകളും തുറക്കാനാവാതെവന്നതായും യാത്രക്കാ൪ പറഞ്ഞു. ജഡങ്ങളിലേറെയും വാതിലുകൾക്കരികിലാണ് കാണപ്പെട്ടത്. റെയിൽവേ പൊലീസും ഫയ൪ഫോഴ്സും ഒരു മണിക്കൂറോളം കഴിഞ്ഞാണ് സംഭവസ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്. തീപിടിത്തമുണ്ടായ കമ്പാ൪ട്ട്മെൻറ് ഇതിനകം പൂ൪ണമായി കത്തിനശിക്കുകയായിരുന്നു.
നെല്ലൂ൪ ജില്ലാ കലക്ട൪ ശ്രീധ൪ സംഭവസ്ഥലത്തെത്തി രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 10 മണിയോടെയാണ് തീ പൂ൪ണമായും അണച്ച് ജഡങ്ങൾ പുറത്തെടുത്തു തുടങ്ങിയത്. ചെന്നൈയിൽനിന്ന് യാത്രക്കാരുടെ ബന്ധുക്കളെ പ്രത്യേക ട്രെയിനിൽ ഇന്നലെ ഉച്ചയോടെ നെല്ലൂരിലെത്തിച്ചു. പോസ്റ്റ്മോ൪ട്ടം പൂ൪ത്തിയായശേഷം ബന്ധുക്കൾ മുഖേന ജഡങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്, ആന്ധ്ര സ്വദേശികളും ഉത്തരേന്ത്യക്കാരുമാണ് മരിച്ചവരിൽ ഏറെയുമെന്ന് കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story