റെയ്ഡ് തുടരുമ്പോഴും ഹോട്ടലുകള്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം
text_fieldsകോട്ടയം: റെയ്ഡുകൾ വ്യാപകമാകുമ്പോഴും ഹോട്ടലുകൾ പഴകിയ ഭക്ഷണം വിളമ്പുന്നത് തുടരുന്നു. ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടന്ന റെയ്ഡിൽ സ്വാഗത് ഹോട്ടലിന് നോട്ടീസ് നൽകി, 1000 രൂപ പിഴ ഈടാക്കി. മറ്റൊരു ഹോട്ടലായ റാണയിൽ ഉപയോഗിക്കുന്ന കുടിവെള്ളം മോശമാണെന്ന് കണ്ടെത്തി. ഇവിടേക്ക് വെള്ളമെത്തിച്ചിരുന്ന പൈപ്പ് കണക്ഷനുകൾ വിഛേദിച്ചു. പുതിയ സ്ഥലത്ത് നിന്ന്വെള്ളമെത്തിച്ചേ പ്രവ൪ത്തിക്കാവൂയെന്ന മുന്നറിയിപ്പും നൽകി. ഇവിടെ നിന്ന് 1000 രൂപ പിഴയും ഈടാക്കി.
കോട്ടയം കളത്തിപ്പടി കെൻചിക്ക് സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ചവ൪ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുട൪ന്ന്ഫുഡ് സേഫ്റ്റി അധികൃത൪ പരിശോധ നടത്തി. ചിക്കൻ ഫ്രൈ പരിശോധനക്കായി ശേഖരിച്ചു. ഉപയോഗിച്ച് പത്ത് കിലോയോളം ഭക്ഷ്യ എണ്ണ ഇവിടെ നിന്ന് പിടിച്ചെടുത്തു. ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസ൪ ഡേവിഡ് ജോണിൻെറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കളത്തിപ്പടിയിലെ ഹോട്ടലുകളും ബേക്കറികളും കോൾഡ് സ്റ്റോറേജുകളും ആരോഗ്യവകുപ്പ് പരിശോധിച്ചു. ഫ്രഷ് ചിക്കൻ സെൻററിൽനിന്ന് പഴകിയ പന്നിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
വിജയപുരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വിനോദ് പെരുഞ്ചേരി, ഹെൽത്ത് ഇൻസ്പെക്ട൪ ബീന വ൪ഗീസ്, ജൂനിയ൪ എച്ച്.ഐ രഞ്ജൻ എന്നിവ൪ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.