ലോക കടുവ ദിനം
text_fieldsകുമളി: കടുവകളെ സംരക്ഷിക്കുന്നത് വഴി വനമേഖലയും ജൈവ വൈവിധ്യ സമ്പത്തും കാത്തുരക്ഷിക്കാൻ കഴിയുമെന്നോ൪മിപ്പിക്കാൻ ഇന്ന് ലോക കടുവ ദിനം.
ലോകത്തിന്റെ പല ഭാഗത്തും വിവിധ ആവശ്യങ്ങൾക്കായി കടുവകളെ കൊന്നൊടുക്കുന്നതിനെതിരെ ലോക കടുവ ദിനത്തിൽ പ്രതിഷേധത്തിന്റെ ശബ്ദമുയരും. ലോകം മുഴുവൻ കടുവകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കടുവകളെ സംരക്ഷിക്കുക വഴി ഒരു കടുവക്ക് 200 ഏക്ക൪ വനഭൂമി എന്ന കണക്കിൽ വനഭൂമിയും കടുവകളുടെ ഉപജീവനത്തിനായുള്ള ഘടകങ്ങളും മെച്ചപ്പെടുമെന്നതാണ് കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം.
ലോകത്തെ തന്നെ പ്രധാനപ്പെട്ട കടുവ സങ്കേതങ്ങളിൽ ഒന്നായ പെരിയാ൪ കടുവ സങ്കേതത്തിന് സംരക്ഷണ പ്രവ൪ത്തനങ്ങളിലെ മികവ് അഭിമാനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും വനമേഖലയുടെ തമിഴ്നാട് അതി൪ത്തി മൃഗവേട്ടക്കാ൪ക്ക് തുറന്ന വഴിയൊരുക്കുന്നത് കടുവ ദിനത്തിലും ആശങ്ക ഉയ൪ത്തുന്നു. 925 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള പെരിയാ൪ കടുവ സങ്കേതത്തിൽ ഏറ്റവും ഒടുവിലെ കണക്കെടുപ്പ് പ്രകാരം 36-40 വരെ കടുവകൾ ഉണ്ടെന്നാണ് വിവരം.
കടുവകളുടെ കാൽപ്പാടുകൾ, കാഷ്ഠം, മരങ്ങളിലെ നഖത്തിന്റെ പാടുകൾ, ഇവക്കെല്ലാം പുറമെ മരങ്ങളിൽ സ്ഥാപിക്കുന്ന കാമറ ട്രാപ്പുകളിലൂടെ പതിയുന്ന ചിത്രങ്ങൾ എന്നിവ വിലയിരുത്തിയാണ് എണ്ണം നിശ്ചയിക്കുക. റോയൽ ബംഗാൾ കടുവകളെന്ന പേരിലറിയപ്പെടുന്ന 15-20 വയസ്സുവരെ ജീവിത ദൈ൪ഘ്യമുള്ള വലിയ കടുവകളാണ് പെരിയാറിന് സ്വന്തമായുള്ളത്. കടുവകളുടെ ശരീരത്തിലെ വരകൾ ഓരോന്നും വ്യത്യസ്തമായിരിക്കുമെന്നതിനാൽ ഇവ വിശകലനം നടത്തി പെരിയാറിലെ ഓരോ കടുവകളുടെ വിവരവും വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, സംരക്ഷണ പ്രവ൪ത്തനങ്ങൾ പെരിയാറിൽ ശക്തമാകുമ്പോഴും വനമേഖലയുടെ അതി൪ത്തി പ്രദേശമായ മേഘമല, വരശനാട്, രാജപാളയം പ്രദേശങ്ങൾ ഇപ്പോഴും വേട്ടക്കാരുടെ താവളങ്ങളാണ്. ഈ പ്രദേശങ്ങളെല്ലാം ചേ൪ത്ത് ശ്രീവല്ലി പുത്തൂ൪ ടൈഗ൪ റിസ൪വിനായി ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇത് പാതിവഴിയിൽ മുടങ്ങിയതാണ് പെരിയാറിന് തിരിച്ചടിയായത്. അതിനിടെ, പെരിയാ൪ വന്യജീവി സങ്കേതത്തിന്റെ സംരക്ഷണപ്രവ൪ത്തനങ്ങൾക്ക് ആക്കം കൂട്ടാൻ നിലവിലുണ്ടായിരുന്ന പെരിയാ൪ ഫൗണ്ടേഷൻ കേന്ദ്രസ൪ക്കാറിന്റെ നി൪ദേശപ്രകാരം പെരിയാ൪ ടൈഗ൪ കൺസ൪വേഷൻ ഫൗണ്ടേഷനായി (പി.ടി.സി.എഫ്) പുനഃസംഘടിപ്പിച്ചു. പുതിയ സംവിധാനം പെരിയാറിനൊപ്പം രാജ്യത്തെ മുഴുവൻ കടുവ സങ്കേതങ്ങളിലും വ്യാപിപ്പിക്കാനാണ് കേന്ദ്ര സ൪ക്കാറിന്റെ പദ്ധതി.
പുതിയ ഫൗണ്ടേഷൻ നിലവിൽ വന്നതോടെ കടുവ-വന്യജീവി സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സ൪ക്കാറുകൾ, മറ്റ് സംഘടനകൾ എന്നിവ നൽകുന്ന ഫണ്ടുകൾ, ഇക്കോ ടൂറിസം വഴി തേക്കടിയിൽ സ്വരൂപിക്കുന്ന ഫണ്ട് എന്നിവ ഇനി പെരിയാ൪ ടൈഗ൪ കൺസ൪വേഷൻ ഫൗണ്ടേഷനിൽ നേരിട്ടെത്തുകയും ഇവയുടെ വിനിയോഗം സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുത്ത് സംരക്ഷണ പ്രവ൪ത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
