അച്യുതാനന്ദന്‍ ഹാജരാവാത്തതില്‍ കോടതിക്ക് അതൃപ്തി
text_fieldsതിരുവനന്തപുരം: എം.എ.ബേബി സമ൪പ്പിച്ച അപകീ൪ത്തിക്കേസിൽ സാക്ഷിയായ വി.എസ്.അച്യുതാനന്ദൻ കോടതിയിൽ ഹാജരാകാത്തതിൽ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് എ.ഇജാസ് അതൃപ്തി രേഖപ്പെടുത്തി.
ഹാജരാകാൻ വി.എസിന് അഞ്ചുതവണ കോടതി നോട്ടീസ് നൽകിയിരുന്നു. സാക്ഷിപട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ രണ്ടുമാസ സമയം നൽകണമെന്ന വി.എസിൻെറ അഭിഭാഷകൻെറ ആവശ്യം കോടതി നിരസിച്ചു. മൊഴി നൽകാൻ താൽപര്യമില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കാൻ വൈകിയതെന്തെന്ന് കോടതി ആരാഞ്ഞു. സ്വരലയയിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ക്രൈം വാരികയിൽ പ്രസിദ്ധീകരിച്ച വാ൪ത്ത അപകീ൪ത്തിപരമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എ.ബേബി കോടതിയെ സമീപിച്ചത്. വി.എസിനെ പ്രതിഭാഗം സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാ൪ സമ൪പ്പിച്ച അപേക്ഷയെ തുട൪ന്നാണ് കോടതി നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
