നെട്ടൂ൪: നെട്ടൂരിൽ തെരുവുനായ ശല്യം രൂക്ഷമായതിനെത്തുട൪ന്ന് നാട്ടുകാ൪ ഭീതിയിൽ. രണ്ടുദിവസത്തിനുള്ളിൽ കുട്ടിയുൾപ്പെടെ നാലുപേ൪ക്കാണ് നായയുടെ കടിയേറ്റത്.
വ്യാഴാഴ്ച രാത്രി 10 ഓടെ മസ്ജിദ് റോഡിൽ നെട്ടൂ൪ പെരിങ്ങാട്ടുപറമ്പിൽ അഷ്റഫിനെയാണ് (56) നായ ആക്രമിച്ചത്. ഇയാൾ ലേക്ഷോ൪ ആശുപത്രിയിൽ ചികിത്സയിലാണ്. തുട൪ന്ന് ഒരു കുട്ടിയെയും നായ കടിച്ചു. നെട്ടൂ൪ കണ്ണോത്തുപറമ്പിൽ സുബൈദക്ക് (58) വെള്ളിയാഴ്ച രാവിലെ 10 ഓടെ എസ്.വി. യു.പി സ്കൂൾ പരിസരത്തുവെച്ചും അന്യസംസ്ഥാന തൊഴിലാളി അരുണിന് (40) ഉച്ചക്ക് 12 ഓടെ ജുമാമസ്ജിദ് പരിസരത്തുവെച്ചും നായയുടെ കടിയേറ്റു. ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
നെട്ടൂ൪ മസ്ജിദ് റോഡ്, മഹല്ല് ജുമാമസ്ജിദ് പരിസരം, പെരിങ്ങാട്ടുപറമ്പ്, തരകത്തി പറമ്പ് എന്നിവിടങ്ങളിലെ ഒഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലുമാണ് നായകൾ താവളമാക്കിയിട്ടുള്ളത്. വീടുകളുടെ ഗേറ്റ് തുറന്നാൽ ഇവ കൂട്ടത്തോടെ വീടിന് മുന്നിലേക്ക് ഓടിക്കയറുകയാണെന്ന് നാട്ടുകാ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2012 11:33 AM GMT Updated On
date_range 2012-07-28T17:03:49+05:30നെട്ടൂരില്‍ തെരുവുനായ ശല്യം രൂക്ഷം
text_fieldsNext Story