Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right200 രൂപയുടെ കുറവ്;...

200 രൂപയുടെ കുറവ്; പിഞ്ചുകുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു

text_fields
bookmark_border
200 രൂപയുടെ കുറവ്; പിഞ്ചുകുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു
cancel

ജലന്ധ൪: ആശുപത്രി ബിൽ അടക്കാത്തതിനെ തുട൪ന്ന് ചികിത്സ നിഷേധിക്കപ്പെട്ട പിഞ്ചുകുഞ്ഞ് മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ആശുപത്രി അധികൃത൪ കാണിച്ച ക്രൂരത മൂലം അഞ്ചുദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചത്. വാടക നൽകാത്തതിനെ തുട൪ന്ന് ഇൻകുബേറ്ററിൽനിന്ന് ആശുപത്രി അധികൃത൪ കുഞ്ഞിനെ പുറത്താക്കുകയായിരുന്നത്രെ.
സാന്തോക്പുരയിലെ സഞ്ജീവ് കുമാറിൻെറയും അനിതയുടെയും കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുട൪ന്ന്, മാതാവിന് മഞ്ഞപ്പിത്തരോഗമുള്ളതിനാലാണ് കുഞ്ഞിനെ ഇൻകുബേറ്ററിൽ പ്രവേശിപ്പിച്ചത്.എന്നാൽ ഇൻകുബേറ്റ൪ വാടകയായ 200 കൃത്യമായി നൽകാൻ പിതാവ് സഞ്ജീവ് കുമാറിനായില്ല. രൂപക്കുവേണ്ടി പലരുടെ മുന്നിലും കെഞ്ചിയെങ്കിലും നിരാശയായിരുന്നു ഫലം.ബിൽ അടക്കാത്തതിനെ തുട൪ന്ന് ബുധനാഴ്ച ഉച്ചയോടെ ഇൻകുബേറ്ററിൽനിന്ന് കുഞ്ഞിനെ മാറ്റുകയായിരുന്നു. സന്ധ്യയോടെ മരിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ആശുപത്രി അധികൃതരും ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story