കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ എന്തു ചെയ്യും?
text_fieldsഅലീഗഢ് യൂനിവേഴ്സിറ്റിയിൽ എം.ബി.എ അടക്കമുള്ള പി.ജി കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ച പത്തിലേറെ മലയാളി വിദ്യാ൪ഥികൾ, മാ൪ക്ക് ലിസ്റ്റ് സമ൪പ്പിക്കാൻ കഴിയാത്തതിൻെറ പേരിൽ പ്രവേശം നിഷേധിക്കപ്പെട്ട് തിരിച്ചുപോരേണ്ടിവന്ന വാ൪ത്ത അത്യന്തം ദു$ഖകരമാണ്. സംഭവമിങ്ങനെ: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വിദ്യാ൪ഥികളാകാൻ ഭാഗ്യദോഷം ലഭിച്ചവരാണ് ടി. വിദ്യാ൪ഥികൾ. ബിരുദത്തിനുശേഷം അവ൪ അലീഗഢ് യൂനിവേഴ്സിറ്റിയുടെ വിവിധ പി.ജി കോഴ്സുകൾക്ക് പ്രവേശ പരീക്ഷ എഴുതുന്നു. സമയത്തിന് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചു, അലീഗഢ് വാഴ്സിറ്റി. നമ്മുടെ കുട്ടികൾ ലിസ്റ്റിൽ ആദ്യപട്ടികയിൽ ഇടം പിടിച്ചു. പക്ഷേ, അവിടെ പ്രവേശം ലഭിക്കണമെങ്കിൽ ബിരുദത്തിന് 50 ശതമാനം മാ൪ക്കുണ്ടെന്ന് തെളിയിക്കുന്ന മാ൪ക്ക് ലിസ്റ്റ് വേണം. സംഗതി കാലിക്കറ്റിൽ തയാറായിട്ടില്ല. (നോക്കണേ, സെൻട്രൽ യൂനിവേഴ്സിറ്റികൾ ബിരുദ പരീക്ഷ നടത്തി, ബിരുദാനന്തര ബിരുദത്തിൻെറ പ്രവേശ നടപടികൾ തുടങ്ങിയിട്ടും നമ്മുടെ മഹത്തായ കലാശാലയിൽ ബിരുദത്തിൻെറ മാ൪ക്ക് ലിസ്റ്റ് പോലുമായിട്ടില്ലെന്ന്!) എന്നാൽ, ഒരു കോൺഫിഡൻഷ്യൽ സ൪ട്ടിഫിക്കറ്റ് അലീഗഢിലേക്ക് നേരിട്ടയക്കാമോ എന്ന് വിദ്യാ൪ഥികൾ കെഞ്ചിയെങ്കിലും മഹാനായ കൺട്രോള൪ അവ൪കൾ അതിനും വഴങ്ങിയില്ല. പകരം, ഈ കുട്ടികൾ ബി.കോം കോഴ്സ് പൂ൪ത്തിയാക്കിയിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു കത്ത് അങ്ങേ൪ എഴുതി നൽകി. ഈ കടലാസുമായി കുട്ടികൾ അലീഗഢിലേക്ക് വണ്ടി കയറി. പക്ഷേ, അവിടെ കൺട്രോളറുടെ തിരുവടിക്കടലാസ് സ്വീകരിക്കപ്പെട്ടില്ല. ഒറിജിനൽ മാ൪ക്ക് ലിസ്റ്റില്ലെ്ളങ്കിൽ കോൺഫിഡൻഷ്യൽ മാ൪ക്ക് ലിസ്റ്റെങ്കിലും വേണമെന്ന് അവ൪ പറഞ്ഞു. അലീഗഢിൽ നിന്ന് ആ കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയെയും വൈസ് ചാൻസലറെയും വിളിച്ച് വീണ്ടും കേണു നോക്കി. കഷ്ടപ്പെട്ട് എൻട്രൻസ് എഴുതി വിജയിച്ച് നേടിയെടുത്ത തങ്ങളുടെ ഉപരിപഠന സാധ്യത കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടാൻ പോവുകയാണ്; ദയവായി കനിയണം. പക്ഷേ, കാലിക്കറ്റ് യൂനിവേഴ്സിറ്റി കനിഞ്ഞില്ല. വിദ്യാ൪ഥികൾക്ക് അഡ്മിഷൻ നിഷേധിക്കപ്പെട്ടു. മന്ത്രിക്കും വി.സിക്കും കൺട്രോള൪ക്കും ഭൂമിയിൽ വേറെ എന്തെല്ലാം പണിയിരിക്കുന്നു!
അലീഗഢ് യൂനിവേഴ്സിറ്റിയിൽ പ്രവേശം നിഷേധിക്കപ്പെട്ട വിദ്യാ൪ഥികളുടെ മാത്രം പ്രശ്നമല്ലിത്. കേന്ദ്ര സ൪വകലാശാലകളിൽ, കടുത്ത മാത്സര്യമുള്ള പി.ജി കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷ എഴുതി പാസായ നിരവധി വിദ്യാ൪ഥികളെ യൂനിവേഴ്സിറ്റി ഈ വിധം തീവെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇനിയും ഈ രൂപത്തിൽ വിദ്യാ൪ഥികൾ ധാരാളം തിരിച്ചുവരേണ്ടി വരും. പരീക്ഷകൾ സമയത്തിന് നടത്താതിരിക്കുക, ഫലം പ്രസിദ്ധീകരിക്കുന്നത് അനന്തമായി വൈകിക്കുക, ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തുക (ചിലപ്പോഴെങ്കിലും സമീപത്തെ കാൻറീനുകളിൽ കൈ തുടക്കാൻ കിട്ടാറുണ്ടെന്ന് വിദ്യാ൪ഥികൾ സാക്ഷ്യപ്പെടുത്തുന്നു!) തുടങ്ങിയ കലാപരിപാടികൾ യൂനിവേഴ്സിറ്റിയിൽ അഭംഗുരം തുടരുകയാണ്. അങ്ങനെ വിദ്യാ൪ഥി ദ്രോഹത്തിൻെറ മികച്ച ട്രാക് റെക്കോഡുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇത്തരം വാ൪ത്തകൾക്ക് പുതുമയില്ലാതായിരിക്കുന്നു. ഈ യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ അഭംഗുരം നടക്കുന്ന കണ്ണിൽ ചോരയില്ലാത്ത വിദ്യാ൪ഥിദ്രോഹ നടപടികളെക്കുറിച്ച് ഈ കോളത്തിൽ പല തവണ എഴുതിയതാണ്. ജൂലൈ 12 മുതൽ 16 വരെ മാധ്യമം തയാറാക്കിയ ‘യൂനിയൻ സിറ്റിയിലെ പരീക്ഷണങ്ങൾ’ എന്ന പരമ്പര കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അകത്തളങ്ങളിൽ നടക്കുന്ന വഷളൻ ഏ൪പ്പാടുകളെക്കുറിച്ച നേ൪ചിത്രമായിരുന്നു. അഹങ്കാരത്തിൻെറയും ധാ൪ഷ്ട്യത്തിൻെറയും വിശ്വരൂപങ്ങളായ ഉദ്യോഗസ്ഥരും യൂനിയൻ നേതാക്കളും ചേ൪ന്ന് ആ യൂനിവേഴ്സിറ്റിയെ നശിപ്പിച്ചിരിക്കുന്നു. ഈ ഉദ്യോഗസ്ഥരുടെയും യൂനിയൻ നേതാക്കളുടെയും പങ്കുപറ്റൽ മത്സരത്തിന് ശക്തിപക൪ന്ന് കാര്യം നേടിയെടുക്കുക എന്നത് മാത്രമാണ് മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികളും അവരുടെ വിദ്യാ൪ഥി സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്.
യഥാ൪ഥത്തിൽ ഒരു നാടിൻെറയും സമൂഹത്തിൻെറയും വൈജ്ഞാനിക ഗവേഷണ, വികസന ആവശ്യങ്ങളെ മുൻനി൪ത്തി മികച്ച ഗവേഷണങ്ങൾ സംഘടിപ്പിക്കാനും വികസനപ്രക്രിയയിൽ സജീവമായി പങ്കുവഹിക്കാനുമുള്ളതാണ് സ൪വകലാശാലകൾ. കോഴ്സും പരീക്ഷയും നടത്തുകയെന്നത് ഇതിൻെറ സ്വാഭാവികമായ അനുബന്ധം മാത്രമാണ്. സ൪വകലാശാലകളെക്കുറിച്ച ഈ മഹത്തായ കാഴ്ചപ്പാട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയെക്കുറിച്ച് വെച്ചുപുല൪ത്തുന്നത് മഹാവിഡ്ഢിത്തം തന്നെയാണ്. അത്തരം വലിയ കാര്യങ്ങളൊന്നും വേണ്ട, വൃത്തിയിലും വെടിപ്പിലും പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കാനെങ്കിലും സാധിച്ചാൽതന്നെ അത് വലിയ കാര്യമാകുമായിരുന്നു. യൂനിവേഴ്സിറ്റി ചെയ്യേണ്ട ഏറ്റവും പ്രാഥമികമായ കാര്യങ്ങൾ പോലും ചെയ്യുന്നില്ലെ്ളന്നാണ് ഇപ്പോൾ തെളിയുന്നത്. നിസ്സംശയം, മലബാറിൻെറ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ സിരാകേന്ദ്രമായ ഈ കലാലയം തക൪ന്നുകൊണ്ടേയിരിക്കുകയാണ്. ആ൪ജവവും ഇച്ഛാശക്തിയുമുള്ളവ൪ ബാക്കിയുണ്ടെങ്കിൽ രംഗത്തുവരേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
