തിരുവനന്തപുരം: വാഹന പരിശോധനക്കിടയിൽ കൈകാണിച്ചിട്ടും നി൪ത്താതെ സ്പിരിറ്റുമായി പാഞ്ഞ ആഡംബര കാ൪ എക്സൈസ് അധികൃത൪ കിലോമീറ്ററുകളോളം പിന്തുട൪ന്ന് പിടികൂടി. എന്നാൽ, കാറിലുണ്ടായിരുന്നവ൪ ഓടി രക്ഷപ്പെട്ടു. ഇവ൪ക്കായി തെരച്ചിൽ ഊ൪ജിതമാക്കി.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. സാൻട്രോ കാറിൽ 35 ലിറ്റ൪ വീതം കൊള്ളുന്ന 19 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 665 ലിറ്റ൪ സ്പിരിറ്റ് കസ്റ്റഡിയിലെടുത്തു.
കാറിൽ സ്പിരിറ്റ് കടത്തുന്നെന്ന രഹസ്യവിവരത്തെത്തുട൪ന്ന് അസി. എക്സൈസ് ഇൻസ്പെക്ട൪ എസ്.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിച്ചലിന് സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിന് കൈകാണിച്ചത്. എന്നാൽ, നി൪ത്താതെ പായുകയായിരുന്നു. കാറിന് എസ്കോ൪ട്ട് പോയ ബൈക്കും ഒപ്പം പാഞ്ഞു. പിന്നാലെ എക്സൈസ് സംഘവും. വെള്ളായണി, നേമം, പാപ്പനംകോട് വഴി പാഞ്ഞ കാ൪ ഒടുവിൽ കുണ്ടമൺകടവ് പാലത്തിന് സമീപംവെച്ച് പിടികൂടി. ഉപേക്ഷിച്ച ശേഷം കാറിലുണ്ടായിരുന്ന ആൾ എസ്കോ൪ട്ട് ബൈക്കിൽ കയറി രക്ഷപ്പെട്ടതായി എക്സൈസ് സംഘം അറിയിച്ചു. ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നും എക്സൈസ് അധികൃത൪ അറിയിച്ചു.
19 കന്നാസുകളിലാക്കി പുറമെ കാണാനാകാത്ത വിധമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു.
ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം ഊ൪ജിതമാക്കി. ആഡംബര കാറുകളിൽ സ്പിരിറ്റ് അതി൪ത്തി കടന്നെത്തുന്നെന്ന പരാതികൾക്കിടയിലാണ് കാറിൽ കൊണ്ടുവന്ന സ്പിരിറ്റ് പിടികൂടിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2012 2:18 PM GMT Updated On
date_range 2012-07-23T19:48:09+05:30സ്പിരിറ്റുമായി പാഞ്ഞ കാര്‍ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടി
text_fieldsNext Story