Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴ കനിഞ്ഞില്ലെങ്കില്‍...

മഴ കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വരും

text_fields
bookmark_border
മഴ കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വരും
cancel

തിരുവനന്തപുരം: അടുത്ത ഒരു മാസം സംഭരണികളിൽ കൂടുതൽ മഴജലമെത്തിയില്ലെങ്കിൽ സംസ്ഥാനം അതിഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലാകും. വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്തേണ്ടിയുംവരും. ഇപ്പോൾ കായംകുളം താപനിലയത്തിൽ നിന്ന് ദിവസവും 150 മെഗാവാട്ട് വാങ്ങിയാണ് നിയന്ത്രണമില്ലാതെ പിടിച്ചുനിൽക്കുന്നത്. യൂനിറ്റിന് 11 രൂപയിലേറെയാണ് കായംകുളം വൈദ്യുതിയുടെ വിലയെന്നതിനാൽ ദിവസം രണ്ട് കോടിയാണ് അധികബാധ്യത.
സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായി ഇനി 703 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അവശേഷിക്കുന്നുണ്ട്. ആകെ സംഭരണശേഷിയുടെ 17 ശതമാനം മാത്രമാണിത്. കഴിഞ്ഞ പത്ത് വ൪ഷമായി ലഭിക്കുന്ന വെള്ളത്തിന്റെ വെറും 48 ശതമാനമാണ് ജൂണിൽ ലഭിച്ചത്. 339 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം. ജൂലൈയിലാണ് ഏറ്റവുംകൂടുതൽ നീരൊഴുക്കുണ്ടാകേണ്ടത്. കഴിഞ്ഞ പത്ത് വ൪ഷമായി 15001600 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ജൂലൈയിൽ സംഭരണികളിലെത്തുക. ഇത്തവണ ഇതുവരെ ഇതിന്റെ 25 ശതമാനം (381 ദശലക്ഷം യൂനിറ്റ്) മാത്രമേ കിട്ടിയുള്ളൂവെന്ന ഗുരുതരസ്ഥിതിയിലാണ് സംസ്ഥാനം. ഏറ്റവും വലിയ സംഭരണികളായ ഇടുക്കിയിലെയും മൂഴിയാറിലെയും സ്ഥിതി മെച്ചപ്പെട്ടാലേ വ൪ഷം മുഴുവൻ പിടിച്ചുനിൽക്കാനാകൂ.
ആഗസ്റ്റിൽ നല്ല മഴ കിട്ടുമെന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് കിട്ടിയിരിക്കുന്നത്. ദിവസം 25 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കെങ്കിലും ലഭിച്ചാൽ പ്രതീക്ഷക്ക് വകയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മതിരപ്പുഴ മേഖലയിൽ മഴ ലഭിക്കുന്നുണ്ട്. ലോവ൪ പെരിയാറിലെ ജലനിരപ്പ് ഞായറാഴ്ച വൈകുന്നേരത്തോടെ കാര്യമായി വ൪ധിക്കുകയും ചെയ്തു. ശനിയാഴ്ച എല്ലാ സംഭരണികളിലുമായി നീരൊഴുക്ക് 20 ദശലക്ഷം യൂനിറ്റിനുള്ള വെള്ളത്തിലെത്തി.
മഴ കുറഞ്ഞിട്ടും വൈദ്യുതി ബോ൪ഡിലെ ജനറേഷൻ വിഭാഗത്തിന്റെ ആസൂത്രണ മികവാണ് ഇതുവരെ നിയന്ത്രണം ഒഴിവാക്കിയത്. കായംകുളത്തുനിന്ന് പുറമെ 500 മെഗവാട്ട് പുറത്തുനിന്നും വാങ്ങുന്നുണ്ട്. സെപ്റ്റംബ൪ വരെ ഇത് ലഭിക്കും. ഒക്ടോബ൪ മുതൽ മേയ് വരെ 650 മെഗാവാട്ട് വൈദ്യുതി ഇപ്രകാരം വാങ്ങാൻ ധാരണയായിട്ടുണ്ട്. ഇതിന് കോറിഡോ൪ അനുമതിയും ലഭിച്ചുകഴിഞ്ഞു. ശനിയാഴ്ച മാത്രം 3.9 ദശലക്ഷം യൂനിറ്റാണ് വാങ്ങിയത്. ഇതിന് യൂനിറ്റിന് 2.20 രൂപയായിരുന്നു വില. എന്നാൽ കായംകുളത്തുനിന്ന് വാങ്ങിയ 150 മെഗാവാട്ടിന് ദിവസം രണ്ട് കോടിയിലേറെ രൂപയുടെ ബാധ്യത വരുത്തുന്നു.ഇപ്പോൾ 55 ദശലക്ഷം യൂനിറ്റാണ് പ്രതിദിന ഉപഭോഗം. കേന്ദ്രത്തിൽ നിന്ന് മാത്രം 25 ദശലക്ഷം യൂനിറ്റ് ലഭിക്കുന്നതാണ് സംസ്ഥാനത്തിന് പിടിച്ചുനിൽക്കുന്നതിന് കരുത്ത് നൽകുന്നത്. 15 ദശലക്ഷം യൂനിറ്റാണ് ജലസംഭരണികളിലെ ഉൽപാദനം. ബാക്കി 15 ദശലക്ഷം യൂനിറ്റ് പൊതുവിപണിയിൽ നിന്നടക്കം വാങ്ങുന്നു. റദമാൻ ആരംഭിച്ചതോടെ രാവിലെയുള്ള ഉപഭോഗം വ൪ധിച്ചിട്ടുണ്ട്.
ഓണം വരുന്നതോടെ ദീപാലങ്കാരം വ൪ധിക്കുകയും സ്ഥാപനങ്ങൾ കൂടുതൽ സമയം പ്രവ൪ത്തിക്കുകയും ചെയ്യുന്നതോടെ പീക്ക് ഉപഭോഗം കുത്തനെ കൂടും. 2002ലേതിന് തുല്യമായ സാഹചര്യത്തിലാണ് വെള്ളത്തിന്റെ സ്ഥിതിയെന്നാണ് ബോ൪ഡ് കരുതുന്നത്. എങ്കിലും മഴ പെയ്താൽ നിയന്ത്രമില്ലാതെ പിടിച്ചുനിൽക്കാനാകുമെന്നാണ് ബോ൪ഡ് വൃത്തങ്ങൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story